Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുഴഞ്ഞു മറിഞ്ഞ് മുഖ്യനും സര്‍ക്കാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 05:28 am IST
in Editorial

കേരളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടിയത് കൂടുതലും മലപ്പുറത്ത് ആണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിലും അഭിമുഖത്തിലും പൊതുയോഗത്തിലും കണക്കുകള്‍ നിരത്തിയാണ് അവര്‍ത്തിച്ചത്. മലപ്പുറത്തെത്തുന്ന കള്ളപ്പണം രാജ്യദ്രോഹപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നുകൂടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടെ പുലിവാലായി. മലപ്പുറം, രാജ്യദ്രോഹം, തീവ്രവാദം തൂടങ്ങിയ പദങ്ങള്‍ സ്വന്തം പര്യായമായി കാണുന്നവര്‍ ഉറഞ്ഞുതുള്ളി. മുഖ്യമന്ത്രിയും പരിവാരങ്ങളും പരുങ്ങി. പറഞ്ഞതിനൊക്കെ പുതിയ വ്യാഖ്യാനമായി. പറയാത്ത കാര്യങ്ങളാണ് പത്രത്തില്‍ അച്ചടിച്ചുവന്നത് എന്നൊക്കെ പറഞ്ഞുള്ള ഉരുണ്ടുകളി. വിവാദത്തിനിടയില്‍ പത്രസമ്മേളനം തരപ്പെടുത്തിയത് പി ആര്‍ ഏജന്‍സിയാണെന്ന സത്യവും പുറത്തുവന്നു. സിപിഎമ്മിനും പിണറായി വിജയനും ഏറെ വിശ്വാസമുള്ള ഹിന്ദു പത്രം തന്നെ അതു വെളിപ്പെടുത്തിയതിനാല്‍ ന്യായീകരണത്തിന് കാമ്പില്ലാതായി. ന്യായീകരിച്ചാലും വിശ്വസിക്കാന്‍ മുന്‍പത്തേപ്പോലെ ആളെ കിട്ടാതെയുമായി.

രാജ്യത്തെ ഏറ്റവും പ്രമുഖമായ ഒരു ദിനപ്പത്രത്തിന് പോലും പി.ആര്‍ ഏജന്‍സി മുഖാന്തരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥ? അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ പത്രത്തില്‍ അച്ചടിച്ചു വരണം എന്ന് ആരാണ് തീരുമാനിച്ചത്? പിആര്‍ ഏജന്‍സികള്‍ക്ക് ആരാണ് പണം നല്‍കുന്നത്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടേണ്ടതുണ്ട്. ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പില്‍ പച്ചക്കള്ളം പറഞ്ഞ് അപഹാസ്യനാകുകയും ഒരു കള്ളം മറയ്‌ക്കാന്‍ നൂറുകള്ളം പറയുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അവിടെ പി ആര്‍ അഭിമുഖത്തിന് പി ആര്‍ ഏജന്‍സി സഹായിച്ചോ ഇല്ലയോ എന്നതിനേക്കാള്‍ പ്രധാനം പറഞ്ഞകാര്യങ്ങള്‍ പറഞ്ഞില്ലെന്നു പറയുന്നതിലെ രാഷ്‌ട്രീയമാണ്. പറഞ്ഞതും നിഷേധിക്കുന്നതും ബോധപൂര്‍മാണെന്നതില്‍ സിപിഎം കാപട്യരാഷ്‌ട്രീയം അറിയുന്നവര്‍ക്ക് സംശയം ഉണ്ടാവില്ല.

കണ്ണടച്ച മുസ്ലിം പ്രീണനം മൂലം കൈവിട്ടു പോകുന്ന ഹിന്ദുവോട്ടുകള്‍ തിരിച്ചു പിടിക്കാനാകുമോ എന്ന ശ്രമത്തിന്റെ ഭാഗമായിരുന്നു മലപ്പുറത്തെ കുത്തിയുള്ള വിമര്‍ശനം എന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തില്‍ അത് വിറ്റു പോകും. പക്ഷേ, ഇംഗ്ലീഷ് പത്രത്തില്‍ വന്നതോടെ ദേശീയതലത്തില്‍ മറ്റൊരു വ്യാഖ്യാനമായി. ഇംഗ്ലീഷ് പത്രത്തിന് മാത്രം പ്രസ്താവന കൊടുത്തത് വേറൊരു ദുരുദ്ദേശത്തോടെയാണ്. കേരളത്തില്‍ സ്വര്‍ണക്കടത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ഹവാലാ ഇടപാടിനെതിരെയും ശക്തമായ പ്രവര്‍ത്തനം നടത്തുന്ന മുഖ്യമന്ത്രിയാണു താനെന്ന് രാജ്യത്തെ അറിയിക്കാന്‍ വേണ്ടിക്കൂടിയായിരുന്നു ആ നീക്കം. പിന്തുണച്ചിരുന്ന മുസ്ലിം സംഘടനകളും അവര്‍ക്കൊപ്പം മുസ്ലിം ലീഗും ഒറ്റക്കെട്ടായി ഇരവാദവുമായി മതവും പൊക്കിപ്പിടിച്ച് രംഗത്തുവന്നതോടെ കളിമാറി. ഇസ്ലാമിക ഭീകരവാദത്തിനും കേരളത്തിലെ സമാന്തര സമ്പദ് വ്യവസ്ഥയ്‌ക്കും എതിരെ ചെറുവിരല്‍ അനക്കാന്‍ അവര്‍ സമ്മതിക്കില്ല. അത് അവരുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായാണ് വ്യാഖ്യാനം.

കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തും, നികുതിവെട്ടിപ്പും തീവ്രവാദ ഫണ്ടിങ്ങും ഇസ്ലാമിക ഭീകരവാദവും ഒക്കെ കണ്ടില്ല എന്ന് നടിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ആവശ്യം പിന്നെപ്പിന്നെ ആജ്ഞയുടെ രൂപം പൂണ്ടു വരികയാണ്. ആരെങ്കിലും അതിനെതിരെ പ്രതികരിച്ചാല്‍ ഇസ്ലാമോഫോബിയ, ന്യുനപക്ഷ പീഡനം എന്ന് പറഞ്ഞ് ഇരവാദവും, ഭീഷണിയും ഇറക്കും. മതമൗലിക ശക്തികളെ ഭയന്ന് മുഖ്യമന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നിരിക്കുന്നു. അല്ലെങ്കിലും ഇനി അവര്‍ വരയ്‌ക്കുന്ന കളങ്ങളിലേ ഇടതിനും സര്‍ക്കാരിനും ചലിക്കാനാവൂ എന്ന് ആര്‍ക്കാണറിയാത്തത്. വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് പിണറായി വിജയന്‍. അതു വെറും പാണ്ടല്ല, പൊള്ളലിന്റെ പാണ്ടാണ്. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ. എന്ത് ചെയ്യണം എന്ന് പോലും അറിയാതെ പകച്ചു നില്‍ക്കാനേ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കഴിയൂ. പക്ഷേ, എന്തു ചെയ്യണമെന്നു ജനം ചിന്തിക്കേണ്ട സമയമായിക്കഴിഞ്ഞു

Tags: Kerala GovernmentCM PInarayi VijayanThe Hindunewspaper
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.