Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുനാവായ പാലം: സാങ്കേതികമായി പിഴവും ഗൂഢതാത്പര്യവും വ്യക്തമാക്കി ഹര്‍ജി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 24, 2024, 05:49 am IST
in Kerala
കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖ

കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖ

കോഴിക്കോട്: ഭാരതപ്പുഴയ്‌ക്ക് കുറുകെ തിരുനാവായ-തവനൂര്‍ പാലം പണിക്കെതിരെ സാങ്കേതികവിദഗ്ധന്‍ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാകുന്നത് പാലം പണിയിലെ സാങ്കേതികപ്പിഴവും അലൈന്‍മെന്റ് നിശ്ചയിച്ചതില്‍ ചിലര്‍ക്കുള്ള ഗൂഢതാത്പ്പര്യവും. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിച്ചതും നീതി നടത്തുന്നതില്‍നിന്ന് കോടതിയെ തടയാനുള്ള ശ്രമങ്ങളും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. സപ്തംബര്‍ മൂന്നിനാണ് ഹര്‍ജി നല്‍കിയത്. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖയില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്.

കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാലത്തിന്റെ നീളം സംബന്ധിച്ച വിവരം തെറ്റാണ്. പ്രക്ഷോഭങ്ങളും നിവദേനങ്ങളും പാലം പണിക്കെതിരെ ശക്തമായിരിക്കെ തയാറെടുപ്പുകളില്ലാതെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്, കോടതിയെ കേസില്‍ ഇടപെടുന്നതില്‍നിന്ന് വിലക്കാന്‍ നടത്തിയ കബളിപ്പിക്കലാണ്. പാലം എത്തിച്ചേരേണ്ട മറുകരയില്‍ സ്ഥലം ഏറ്റെടുപ്പ് നടത്താതെയാണ് എതിര്‍കരയില്‍ സപ്തംബര്‍ എട്ടിന് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത്.

പാലം കടന്നുപോകുന്നത് കേരള ഗാന്ധി കേളപ്പജിയുടെ സമാധി സ്മാരകത്തിന് 15 മീറ്റര്‍ ചേര്‍ന്നാണ്. കാലക്രമത്തില്‍ ഈ ചരിത്രസ്മാരകം തകര്‍ന്നുപോകും. ഗാന്ധിജിയുടെ സമാധിസ്ഥാനമായ ദല്‍ഹിയിലെ രാജ്ഘട്ടിന് ചേര്‍ന്ന് ഇങ്ങനെയൊരു റോഡ്-റെയില്‍ നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കുമോ എന്ന് ഹര്‍ജിയില്‍ ചോദിക്കുന്നു.

പാലത്തിന്റെ അലൈന്‍മെന്റ് പുഴയുടെ തീരത്തിന് 70 ഡിഗ്രി ആംഗിളിലാണ്. എന്നാല്‍ ത്രിമൂര്‍ത്തി ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിച്ച് പാലം നിര്‍മിക്കാനുള്ള ഈ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റിയാല്‍ 70 മീറ്റര്‍ പാലത്തിന്റെ നീളം കുറയ്‌ക്കാം. അതായത്, സര്‍ക്കാര്‍ പദ്ധതിപ്രകാരം 805 മീറ്ററാണ് നീളം. (ഇത് 867 മീറ്ററാണെന്നാണ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്). അലൈന്‍മെന്റ്, പാലം ഇപ്പോള്‍ അവസാനിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നിടത്തുനിന്ന് 200 മീറ്റര്‍ മാറ്റിയാല്‍ നീളം 735 മീറ്ററാകും. ഒരു മീറ്റര്‍ നിര്‍മാണത്തിന് ആറ് ലക്ഷമാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. മെട്രോമാന്‍ ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതിപ്രകാരമാണെങ്കില്‍ 4.2 കോടി രൂപ പൊതുഖജനാവിന് ലാഭിക്കാം. എന്നാല്‍ പാലം കടന്നുപോകുന്നിടത്തെ പ്രസിദ്ധമായ ശിവക്ഷേത്രത്തിന്റെ മതില്‍ ഇതിനകം പൊളിച്ചുകഴിഞ്ഞു. ഈ സ്ഥലം അക്വയര്‍ ചെയ്യാതെയാണ് പൊളിക്കല്‍ നടപടി. പാലം വരുന്നതോടെ തിരുനാവായയില്‍ ബലിതര്‍പ്പണം നടക്കുന്ന ബ്രഹ്മാ-വിഷ്ണു-ശിവക്ഷേത്ര ത്രയങ്ങളിലേക്കുള്ള സുഗമപ്രവേശനം തടയപ്പെടും.

കേളപ്പജി സമാധി, സര്‍വോദയ സംഘം കെട്ടിടം തുടങ്ങിയവ തകര്‍ത്തുകൊണ്ട് പാലം വരുന്നതിനെ 2010-ല്‍ത്തന്നെ സര്‍വോദയ സംഘം എതിര്‍ത്തതാണ്. അവരുടെ അനുമതിയും അറിവുമില്ലാതെയാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്.
പാലം പണിയെ ഇ. ശ്രീധരന്‍ എതിര്‍ക്കുന്നുവെന്ന ആക്ഷേപവും ഹര്‍ജിയില്‍ നിരസിക്കുന്നുണ്ട്. പാലം പണിക്ക് എതിരല്ല, മറിച്ച് പാലം അവസാനിക്കുന്ന കരയില്‍ 200 മീറ്റര്‍ പടിഞ്ഞാറ് ഭാഗത്തേക്ക് അലൈന്‍മെന്റ് മാറ്റിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് ഹര്‍ജിയിലെ വിശദീകരണം.

പാലം പണി ഉദ്ഘാടനം ചെയ്തത് തിരുനാവായ ഭാഗത്ത് ഒരു തൂണ്‍ സ്ഥാപിക്കാനുള്ള ഭാരപരിശോധന മാത്രം നടത്തിക്കൊണ്ടാണ്. തവനൂര്‍ ഭാഗത്ത് സ്ഥലം ഏറ്റെടുക്കല്‍ പോലും നടത്തിയിട്ടില്ല. കേരള ഗാന്ധി കേളപ്പജിയുടെ സ്മാരകം തകര്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റുന്നതിന് സാങ്കേതിക തടസമില്ല. അങ്ങനെ മാറ്റിയാല്‍ ക്ഷേത്രങ്ങളുടെ തകര്‍ച്ച സംഭവിക്കില്ല. പാലത്തിന് 70 മീറ്റര്‍ നീളം കുറയും. കേളപ്പജിയുടെ സ്മാരകം തകരില്ല. വിശ്വാസികളുടെ വികാരങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന ആക്ഷേപം ഉയരില്ല.

പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയാല്‍, ബ്രഹ്മസ്വം മഠത്തിന്റെ സമീപത്ത് വേണ്ടിവരുന്ന 15 സെന്റ് ഭൂമി നല്‍കാന്‍ ശ്രീധരന്‍ എന്ന ഉടമ തയാറാണെന്ന് അറിയിച്ചിട്ടുള്ളതാണ്. അലൈന്‍മെന്റ് മാറ്റുന്നതിനാല്‍ പാലം പണി വൈകാന്‍ ഇടവരില്ല. കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അത് യഥാവിധി നിര്‍വഹിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുള്ളവരാണ്. ആവശ്യമെങ്കില്‍ സാങ്കേതിക സഹായ ഉപദേശം നല്‍കാന്‍ തയാറാണെന്നും ഇ. ശ്രീധരന്‍ റിട്ടില്‍ പറയുന്നു.

നാല് അഭ്യര്‍ത്ഥനയാണ് റിട്ട് ഹര്‍ജിയില്‍. ഇന്നത്തെ രീതിയില്‍ പാലം പണിയുന്നത് തടയണം. ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കാതിരിക്കാന്‍ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിണം. കേളപ്പജിയുടെ സമാധി സര്‍ക്കാര്‍ തന്നെ നിര്‍മിച്ച് പഴയപടിയാക്കണം. ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനങ്ങള്‍ അവഗണിച്ചതാണ് ഈ പൊതുതാത്പര്യ ഹര്‍ജിക്ക് ഇടയാക്കിയത്. അതിനാല്‍ കോടതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കാരന് നല്‍കണം.

 

Tags: e sreedharanKerala High courtThirunavaya Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍
Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Kerala

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.