Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുനാവായ പാലം: സാങ്കേതികമായി പിഴവും ഗൂഢതാത്പര്യവും വ്യക്തമാക്കി ഹര്‍ജി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 24, 2024, 05:49 am IST
in Kerala
കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖ

കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖ

കോഴിക്കോട്: ഭാരതപ്പുഴയ്‌ക്ക് കുറുകെ തിരുനാവായ-തവനൂര്‍ പാലം പണിക്കെതിരെ സാങ്കേതികവിദഗ്ധന്‍ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാകുന്നത് പാലം പണിയിലെ സാങ്കേതികപ്പിഴവും അലൈന്‍മെന്റ് നിശ്ചയിച്ചതില്‍ ചിലര്‍ക്കുള്ള ഗൂഢതാത്പ്പര്യവും. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിച്ചതും നീതി നടത്തുന്നതില്‍നിന്ന് കോടതിയെ തടയാനുള്ള ശ്രമങ്ങളും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. സപ്തംബര്‍ മൂന്നിനാണ് ഹര്‍ജി നല്‍കിയത്. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖയില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്.

കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാലത്തിന്റെ നീളം സംബന്ധിച്ച വിവരം തെറ്റാണ്. പ്രക്ഷോഭങ്ങളും നിവദേനങ്ങളും പാലം പണിക്കെതിരെ ശക്തമായിരിക്കെ തയാറെടുപ്പുകളില്ലാതെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്, കോടതിയെ കേസില്‍ ഇടപെടുന്നതില്‍നിന്ന് വിലക്കാന്‍ നടത്തിയ കബളിപ്പിക്കലാണ്. പാലം എത്തിച്ചേരേണ്ട മറുകരയില്‍ സ്ഥലം ഏറ്റെടുപ്പ് നടത്താതെയാണ് എതിര്‍കരയില്‍ സപ്തംബര്‍ എട്ടിന് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത്.

പാലം കടന്നുപോകുന്നത് കേരള ഗാന്ധി കേളപ്പജിയുടെ സമാധി സ്മാരകത്തിന് 15 മീറ്റര്‍ ചേര്‍ന്നാണ്. കാലക്രമത്തില്‍ ഈ ചരിത്രസ്മാരകം തകര്‍ന്നുപോകും. ഗാന്ധിജിയുടെ സമാധിസ്ഥാനമായ ദല്‍ഹിയിലെ രാജ്ഘട്ടിന് ചേര്‍ന്ന് ഇങ്ങനെയൊരു റോഡ്-റെയില്‍ നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കുമോ എന്ന് ഹര്‍ജിയില്‍ ചോദിക്കുന്നു.

പാലത്തിന്റെ അലൈന്‍മെന്റ് പുഴയുടെ തീരത്തിന് 70 ഡിഗ്രി ആംഗിളിലാണ്. എന്നാല്‍ ത്രിമൂര്‍ത്തി ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിച്ച് പാലം നിര്‍മിക്കാനുള്ള ഈ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റിയാല്‍ 70 മീറ്റര്‍ പാലത്തിന്റെ നീളം കുറയ്‌ക്കാം. അതായത്, സര്‍ക്കാര്‍ പദ്ധതിപ്രകാരം 805 മീറ്ററാണ് നീളം. (ഇത് 867 മീറ്ററാണെന്നാണ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്). അലൈന്‍മെന്റ്, പാലം ഇപ്പോള്‍ അവസാനിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നിടത്തുനിന്ന് 200 മീറ്റര്‍ മാറ്റിയാല്‍ നീളം 735 മീറ്ററാകും. ഒരു മീറ്റര്‍ നിര്‍മാണത്തിന് ആറ് ലക്ഷമാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. മെട്രോമാന്‍ ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതിപ്രകാരമാണെങ്കില്‍ 4.2 കോടി രൂപ പൊതുഖജനാവിന് ലാഭിക്കാം. എന്നാല്‍ പാലം കടന്നുപോകുന്നിടത്തെ പ്രസിദ്ധമായ ശിവക്ഷേത്രത്തിന്റെ മതില്‍ ഇതിനകം പൊളിച്ചുകഴിഞ്ഞു. ഈ സ്ഥലം അക്വയര്‍ ചെയ്യാതെയാണ് പൊളിക്കല്‍ നടപടി. പാലം വരുന്നതോടെ തിരുനാവായയില്‍ ബലിതര്‍പ്പണം നടക്കുന്ന ബ്രഹ്മാ-വിഷ്ണു-ശിവക്ഷേത്ര ത്രയങ്ങളിലേക്കുള്ള സുഗമപ്രവേശനം തടയപ്പെടും.

കേളപ്പജി സമാധി, സര്‍വോദയ സംഘം കെട്ടിടം തുടങ്ങിയവ തകര്‍ത്തുകൊണ്ട് പാലം വരുന്നതിനെ 2010-ല്‍ത്തന്നെ സര്‍വോദയ സംഘം എതിര്‍ത്തതാണ്. അവരുടെ അനുമതിയും അറിവുമില്ലാതെയാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്.
പാലം പണിയെ ഇ. ശ്രീധരന്‍ എതിര്‍ക്കുന്നുവെന്ന ആക്ഷേപവും ഹര്‍ജിയില്‍ നിരസിക്കുന്നുണ്ട്. പാലം പണിക്ക് എതിരല്ല, മറിച്ച് പാലം അവസാനിക്കുന്ന കരയില്‍ 200 മീറ്റര്‍ പടിഞ്ഞാറ് ഭാഗത്തേക്ക് അലൈന്‍മെന്റ് മാറ്റിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് ഹര്‍ജിയിലെ വിശദീകരണം.

പാലം പണി ഉദ്ഘാടനം ചെയ്തത് തിരുനാവായ ഭാഗത്ത് ഒരു തൂണ്‍ സ്ഥാപിക്കാനുള്ള ഭാരപരിശോധന മാത്രം നടത്തിക്കൊണ്ടാണ്. തവനൂര്‍ ഭാഗത്ത് സ്ഥലം ഏറ്റെടുക്കല്‍ പോലും നടത്തിയിട്ടില്ല. കേരള ഗാന്ധി കേളപ്പജിയുടെ സ്മാരകം തകര്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റുന്നതിന് സാങ്കേതിക തടസമില്ല. അങ്ങനെ മാറ്റിയാല്‍ ക്ഷേത്രങ്ങളുടെ തകര്‍ച്ച സംഭവിക്കില്ല. പാലത്തിന് 70 മീറ്റര്‍ നീളം കുറയും. കേളപ്പജിയുടെ സ്മാരകം തകരില്ല. വിശ്വാസികളുടെ വികാരങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന ആക്ഷേപം ഉയരില്ല.

പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയാല്‍, ബ്രഹ്മസ്വം മഠത്തിന്റെ സമീപത്ത് വേണ്ടിവരുന്ന 15 സെന്റ് ഭൂമി നല്‍കാന്‍ ശ്രീധരന്‍ എന്ന ഉടമ തയാറാണെന്ന് അറിയിച്ചിട്ടുള്ളതാണ്. അലൈന്‍മെന്റ് മാറ്റുന്നതിനാല്‍ പാലം പണി വൈകാന്‍ ഇടവരില്ല. കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അത് യഥാവിധി നിര്‍വഹിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുള്ളവരാണ്. ആവശ്യമെങ്കില്‍ സാങ്കേതിക സഹായ ഉപദേശം നല്‍കാന്‍ തയാറാണെന്നും ഇ. ശ്രീധരന്‍ റിട്ടില്‍ പറയുന്നു.

നാല് അഭ്യര്‍ത്ഥനയാണ് റിട്ട് ഹര്‍ജിയില്‍. ഇന്നത്തെ രീതിയില്‍ പാലം പണിയുന്നത് തടയണം. ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കാതിരിക്കാന്‍ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിണം. കേളപ്പജിയുടെ സമാധി സര്‍ക്കാര്‍ തന്നെ നിര്‍മിച്ച് പഴയപടിയാക്കണം. ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനങ്ങള്‍ അവഗണിച്ചതാണ് ഈ പൊതുതാത്പര്യ ഹര്‍ജിക്ക് ഇടയാക്കിയത്. അതിനാല്‍ കോടതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കാരന് നല്‍കണം.

 

Tags: Thirunavaya Bridgee sreedharanKerala High court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Kerala

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

Kerala

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.