Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉണ്ണി വാവാവോ…..അമ്മയുടെ വാത്സല്യം ഒപ്പിയെടുത്ത ഗാനം…ആലുവ പാലസില്‍ പ്രേതത്തെ കണ്ട് പനിച്ച് കിടന്ന ശേഷം മോഹന്‍ സിതാര ഈണം നല്‍കിയ പാട്ട്

താരാട്ട് പാട്ടുകള്‍ സൃഷ്ടിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ മോഹന്‍ സിതാരയ്‌ക്കുണ്ട്. അത് കഴിവ് ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച ഗാനമാണ് ഉണ്ണി വാവാവോ എന്ന് പറയാം. താരാട്ട് പാട്ടുകളിലേക്ക് മോഹന്‍ സിതാരയെ കൈപിച്ചുയര്‍ത്തിയത് അമ്മയും അമ്മ പാടിക്കൊടുത്ത താരാട്ടുപാട്ടുകളും തന്നെയാണ്.

Janmabhumi Online by Janmabhumi Online
Sep 23, 2024, 06:22 pm IST
in Music, Entertainment
മകള്‍ റാഹയെ പാടിയുറക്കാന്‍ നടന്‍ രണ്‍ബീര്‍ കപൂര്‍ ഉണ്ണി വാവാവോ പഠിച്ചെന്ന് ആലിയ (ഇടത്ത്) മോഹന്‍ സിതാര (നടുവില്‍) കൈതപ്രം (വലത്ത്)

മകള്‍ റാഹയെ പാടിയുറക്കാന്‍ നടന്‍ രണ്‍ബീര്‍ കപൂര്‍ ഉണ്ണി വാവാവോ പഠിച്ചെന്ന് ആലിയ (ഇടത്ത്) മോഹന്‍ സിതാര (നടുവില്‍) കൈതപ്രം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ബോളിവുഡിന്റെ പ്രിയ താരജോഡികളായ ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ മകള്‍ റാഹയെ ഉറക്കാന്‍ പാടുന്നത് കൈത്രപ്രം രചിച്ച് മോഹന്‍ സിതാര ഈണം പകര്‍ന്ന ‘ഉണ്ണി വാവാവോ’..ആണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഈ ഗാനം മലയാളികള്‍ക്കിടയില്‍ പുതിയ ആവേശമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉണ്ണി വാവാവോ ഉയര്‍ന്നിരിക്കുന്നു.

സിബി മലയിലിന്റെ ‘സാന്ത്വനം’ എന്ന സിനിമയില്‍ അത്യാവശ്യമായ താരാട്ട് പാട്ടിന് ട്യൂണിടാന്‍ ആലുവ പാലസില്‍ തങ്ങിയ മോഹന്‍ സിതാര രാത്രി മുറിയുടെ വാതിലിന് പുറത്ത് പ്രേതത്തെ കണ്ട് ഭയന്നുവിറച്ചുപോയി. രണ്ട് ദിവസത്തോളം അദ്ദേഹം അവിടെ പനിച്ചുകിടന്നു. അതിന്റെ പിറ്റേന്ന് മോഹന്‍ സിതാര സിംപിളായി ഊണം പകര്‍ന്ന ഗാനമായിരുന്നു ഉണ്ണി വാവാവോ….. ഒരു അമ്മയുടെ വാത്സല്യം മുഴുവനായി ഒപ്പിയെടുത്ത് പകര്‍ന്ന് നല്‍കിയ ഗാനം. ഈണമിട്ട ശേഷമാണ് കൈതപ്രം ഗാനത്തിന്റെ ട്യൂണിനൊപ്പിച്ച് വരികള്‍ എഴുതിയത്. സാധാരണ വീട്ടമ്മമാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ വരികള്‍ വേണമെന്നത് സിബി മലയിലിന് നിര്‍ബന്ധമായിരുന്നു.

ഇവിടെ മോഹന്‍ സിതാരയ്‌ക്ക് ഈ ട്യൂണ്‍ സൃഷ്ടിക്കുമ്പോള്‍ കൂടെ ഗിറ്റാര്‍ മീട്ടിയ ഒരു യുവാവുണ്ടായിരുന്നു. അയാളാണ് ഇന്ന് സ്വതന്ത്ര സംഗീതസംവിധായകനായ അലക്സ് പോള്‍.

കൈതപ്രം ഗാനത്തിലേക്ക് ആവാഹിച്ചത് കൃഷ്ണസങ്കല്‍പം

മോഹന്‍ സിതാര ട്യൂണിട്ട ശേഷമാണ് കൈതപ്രം വരികള്‍ എഴുതിയത്.

ഉണ്ണി വാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലി കണ്ണും പൂട്ടി പൂഞ്ചേലാടാന്‍ വാ…

അമ്മമാര്‍ എപ്പോഴും മക്കളെ കൃഷ്ണനായി കാണാനാണ് ആഗ്രഹിക്കുക. അതുകൊണ്ടായിരിക്കാം കൈതപ്രം കൃഷ്ണസങ്കല്‍പത്തേയും ഈ താരാട്ട് പാട്ടിലേക്ക് കൊണ്ടുവന്നത്. അതുകൊണ്ടായിരിക്കാം ഈ താരാട്ട് അത്രമേല്‍ ജനപ്രിയമായത്.

“മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ”

അനുപല്ലവിയിലും വെണ്ണകട്ട് അറിയാതെ ഉറങ്ങുന്ന കണ്ണന്‍ തന്നെ വീണ്ടും കടന്നുവരുന്നു.

ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്

“മദ്രാസിലെ എവിഎം സ്റ്റുഡിയോയിലായിരുന്നു ഇതിന്റെ റെക്കോഡിങ്ങ്. ഒരു ദിവസം രണ്ട് പാട്ടുകളാണ് ഇവിടെ എടുക്കുക. ഉണ്ണി വാവോ റിഹേഴ്സല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തബല ബൂത്തില്‍ നിന്നും ഒരു അപശബ്ദം കേള്‍ക്കുന്നു. ഒരാള്‍ അടിച്ചുഫിറ്റായി താംബരിന്‍ മീട്ടുകയായിരുന്നു. പിന്നീട് അയാളെ സ്റ്റുഡിയോയില്‍ നിന്നും പുറത്താക്കിയാണ് ടേക്ക് എടുത്തത്.” മോഹന്‍ സിതാര പറയുന്നു.

ശങ്കരാഭരണത്തിലൊരുക്കിയ താരാട്ട് പാട്ട്

ശങ്കരാഭരണം രാഗത്തിലാണ് മോഹന്‍ സിതാര ഈ താരാട്ട് ഗാനം ചിട്ടപ്പെടുത്തിയത്. മ്യൂസിക് തെറപ്പിയില്‍ മനസ്സിന്റെ മുറിവുണക്കാ‍ന്‍ ഉപയോഗിക്കുന്ന രാഗമാണ്. വാസ്തവത്തില്‍ താരാട്ടും അത് കേള്‍ക്കുന്ന കുട്ടിയില്‍ പരമാവധി സൗഖ്യം പകരുക തന്നെയല്ലേ ചെയ്യുന്നത്. പൊതുവേ മനസ്സിന് സന്തോഷം പകരുന്ന രാഗമാണ് ശങ്കരാഭരണം.

താരാട്ട്പാട്ടുകളുടെ തമ്പുരാന്‍
മലയാള സിനിമയില്‍ താരാട്ട് പാട്ടുകളുടെ തമ്പുരാനായി അറിയപ്പെടുന്ന സംഗീത സംവിധായകനാണ് മോഹന്‍ സിതാര. താരാട്ട് പാട്ടുകള്‍ സൃഷ്ടിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ മോഹന്‍ സിതാരയ്‌ക്കുണ്ട്. ആ കഴിവ് ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച ഗാനമാണ് ഉണ്ണി വാവാവോ എന്ന് പറയാം. താരാട്ട് പാട്ടുകളിലേക്ക് മോഹന്‍ സിതാരയെ കൈപിച്ചുയര്‍ത്തിയത് അമ്മയും അമ്മ പാടിക്കൊടുത്ത താരാട്ടുപാട്ടുകളും തന്നെയാണ്.

മോഹന്‍ സിതാര അതേക്കുറിച്ച് ഓര്‍മ്മിക്കുന്നത് ഇങ്ങിനെ:”എന്റെ കുട്ടിക്കാലം വലിയ സമൃദ്ധിയുടേതായിരുന്നില്ല. ഒരു പാട് ദാരിദ്ര്യമൊക്കെ അനുഭവിച്ചിട്ടുണ്ട്. വിശപ്പിന്റെ തളര്‍ച്ചയില്‍ ഉറക്കം വരാതെ ഞാന്‍ അമ്മയുടെ മടിയില്‍ കിടക്കും. അമ്മ എന്റെ തുടയില്‍ ചെറുതായി താളം പിടിച്ചുകൊണ്ട് ഏതെങ്കിലും ഒരു താരാട്ട് മൂളും. കണ്ണീരിന്റെ നനവുള്ള, സ്നേഹത്തിന്റെ ആര്‍ദ്രമായ മൂളല്‍. ”

മോഹന്‍ സിതാരയുടെ ആദ്യ ഗാനം തന്നെ ഒരു താരാട്ട് പാട്ടായിരുന്നു. “രാരീരാരീരം രാരോ….പാടീ രാക്കിളി പാടീ…..” എന്ന ഗാനം. തന്റെ താരാട്ടുപാട്ടുകള്‍ക്ക് പിന്നില്‍ വിശന്നു മയങ്ങിപ്പോയ ബാല്യത്തിന്റെ അടര്‍ന്നു വീണ കണ്ണീരിന്റെ നനവ് കൂടിയുണ്ടായിരുന്നുവെന്നാണ് മോഹന്‍ സിതാരയുടെ അനുഭവസാക്ഷ്യം.

‘സാന്ത്വനം’ എന്ന സിനിമയില്‍ യേശുദാസും ചിത്രയും ഉണ്ണി വാവാവോ പാടുന്നുണ്ട്. രണ്ടും ആലാപനങ്ങള്‍ക്കൊണ്ട് വ്യത്യസ്തമാണെങ്കിലും രണ്ടിലും താരാട്ടിന്റെ അസുലഭമായ സൗഖ്യം ഉറങ്ങുന്നു.

 

Tags: #KaithapramDamodaranNamboodiri#Tharaattupattu#Ranbeer#UnniVaaVaavoKaithapramSanthwanamYesudasKSChitra#Mohansithara
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

യേശുദാസ് മകന്‍ വിജയ് യേശുദാസിനെ കീര്‍ത്തനം പഠിപ്പിക്കുന്നു.
Music

പ്രാക്ടീസ് മുഖ്യമാണ് അത് നീ മകനായാലും ശിഷ്യനായാലും…വിജയ് യേശുദാസിനെ ഹനുമതോടി രാഗത്തിലെ കീര്‍ത്തനം പഠിപ്പിക്കുന്ന യേശുദാസ്…

Music

വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണ്ടെന്ന് മമ്മൂട്ടിയും എംടിയും; ഇന്ദുലേഖ കണ്‍തുറന്നു, ചന്ദനലേപസുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ..വന്നപ്പോള്‍

Kerala

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

Kerala

12000 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഭരതനാട്യം 29ന് കൊച്ചിയില്‍

Music

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ ‘വരും കാത്തിരിക്കണം ‘എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എല്ലാ വകുപ്പുകളും എല്ലാ രസീതുകളും ഇംഗ്ലീഷിലും മലയാളത്തിലും നല്‍കണം, നിര്‍ദേശവുമായി ഭരണപരിഷ്‌കാര വകുപ്പ്

മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മരുമകള്‍ അറസ്റ്റില്‍

കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) തുര്‍ക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ കാന്‍ (വലത്ത്)

തുര്‍ക്കിയുടെ കാന്‍ എന്ന യുദ്ധവിമാനം ഇന്തോനേഷ്യയ്‌ക്കും വേണ്ട…ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നാമാവശേഷമാക്കിയതോടെ തുര്‍ക്കി ആയുധങ്ങള്‍ക്ക് പുല്ലുവില

28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ സ്‌ക്രീനിൽ വീണ്ടും… ഒപ്പം മല്ലിക സുകുമാരനും; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

കണ്ണിന് കൗതുകമായി കളിമണ്ണിലെ കരവിരുത്; എല്ലാം അച്ചില്ലാതെ കൈകൊണ്ട് നിർമ്മിച്ചവ, ആവശ്യക്കാരേറെയെന്ന് ബാലരാമപുരം സ്വദേശി സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies