Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരാണ്ട് പിന്നിട്ട് പിഎം വിശ്വകര്‍മ യോജന; വിശ്വകര്‍മജരുടെ സാമ്പത്തിക മുന്നേറ്റത്തിന്

Janmabhumi Online by Janmabhumi Online
Sep 19, 2024, 04:58 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ശോഭ കരന്തലജെ
കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക സഹമന്ത്രി

വിവിധങ്ങളായ പരമ്പരാഗത കലകളുടെയും കരകൗശല വസ്തുക്കളുടെയും രാജ്യമാണ് ഭാരതം. ഈ കലകളും കരകൗശല വസ്തുക്കളും നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗം മാത്രമല്ല, നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. മണ്‍പാത്ര നിര്‍മാണം, ബോട്ട് നിര്‍മാണം, ചെരുപ്പ് നിര്‍മാണം തുടങ്ങിയവയില്‍ വ്യാപൃതരായിരിക്കുന്ന കരകൗശല വിദഗ്ധരും കൈത്തൊഴിലാളികളും ചുറ്റുമുള്ള ജന ജീവിതത്തെ സ്പര്‍ശിക്കുകയും ഗ്രാമീണ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സംഭാവനകളും നല്കുകയും ചെയ്യുന്നു ഈ കരകൗശല വിദഗ്ധരും കൈത്തൊഴിലാളികളും അനൗപചാരിക സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. കൈകളും പണിയായുധങ്ങളും മാത്രം ഉപയോഗിച്ചാണ് ഇവര്‍ ജോലി ചെയ്യുന്നത്.

ഈ പശ്ചാത്തലത്തില്‍, വിശ്വകര്‍മജര്‍ എന്നറിയപ്പെടുന്ന ഈ കരകൗശല വിദഗ്ധരുടെയും കൈത്തൊഴിലാളികളുടെയും ജീവിതത്തെ നിരവധി ക്രിയാത്മകമായ ഇടപെടലുകളിലൂടെ പരിവര്‍ത്തനം ചെയ്യുന്നതിനായി ഭാരത സര്‍ക്കാര്‍ 2023 ലെ വിശ്വകര്‍മ ജയന്തി ദിനത്തില്‍ പിഎം വിശ്വകര്‍മ പദ്ധതി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കരകൗശല വിദഗ്ധര്‍ക്കും കൈത്തൊഴിലാളികള്‍ക്കും ആദ്യാവസാന പിന്തുണ നല്‍കുന്ന സമഗ്ര പദ്ധതിയാണ് പിഎം വിശ്വകര്‍മ. പദ്ധതിക്കു കീഴില്‍ മരപ്പണിക്കാര്‍, ബോട്ട് നിര്‍മിക്കുന്നവര്‍, പടച്ചട്ട നിര്‍മിക്കുന്നര്‍, ഇരുമ്പുപണിക്കാര്‍, ചുറ്റികയും പണിയായുധപ്പെട്ടിയും നിര്‍മിക്കുന്നവര്‍, താഴ് നിര്‍മിക്കുന്നവര്‍, സ്വര്‍ണപ്പണിക്കാര്‍, മണ്‍പാത്ര നിര്‍മാതാക്കള്‍, ശില്‍പ്പികള്‍, കല്ലുകൊത്തുന്നവര്‍, ചെരിപ്പുകുത്തി/ഷൂ നിര്‍മിക്കുന്നവര്‍/പാദരക്ഷ നിര്‍മിക്കുന്നവര്‍, മേസ്തിരി, കൂട/പായ/ചൂല്‍ നിര്‍മിക്കുന്നവര്‍/കയര്‍ പിരിക്കുന്നവര്‍, പരമ്പരാഗത പാവ-കളിപ്പാട്ട നിര്‍മാതാക്കള്‍, ക്ഷുരകര്‍, ഹാരം നിര്‍മിക്കുന്നവര്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍, മീന്‍വല നിര്‍മിക്കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഈ പദ്ധതി ‘സര്‍ക്കാരിന്റെ സര്‍വതോന്മുഖ’ സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയം, നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ് എന്നീ മൂന്ന് മന്ത്രാലയങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമിടയില്‍ തുടര്‍ച്ചയായ ഏകോപനവും ക്രിയാത്മകമായ സഹകരണവുമുണ്ട് എന്നത്, രാജ്യത്ത് ഇതുവരെ ആരംഭിച്ചതും നടപ്പാക്കിയതുമായ ഏറ്റവും സവിശേഷമായ പദ്ധതികളിലൊന്നായി ഇതിനെ മാറ്റുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളുടെ ത്രിതല പരിശോധനാ പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രധാന പങ്ക് വഹിക്കുന്നു.

പദ്ധതിക്കു ലഭിച്ച പ്രതികരണം ആശാവഹമാണ്. 2023ല്‍ പദ്ധതി ആരംഭിച്ചപ്പോള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 11 മാസത്തിനുള്ളില്‍ 2.36 കോടി പേരാണ് പദ്ധതിയുടെ ഭാഗമായത്. ഇതില്‍ 17.16 ലക്ഷം ഗുണഭോക്താക്കള്‍ മൂന്ന് ഘട്ട പരിശോധനാ പ്രക്രിയക്ക് ശേഷം വിജയകരമായി രജിസ്റ്റര്‍ ചെയ്തുവെന്നത് ആവേശം പകരുന്നു.

തനതായ സര്‍ഗാത്മകതയും കഴിവുമുള്ള നിരവധി വിശ്വകര്‍മജരുടെ ആസ്ഥാനമാണ് കര്‍ണാടക. ശില്‍പ്പകല, മരപ്പണി, ചന്ദനക്കൊത്തുപണി, ലോഹപ്പണികള്‍, പാവകളുടെയും കളിപ്പാട്ടങ്ങളുടെയും നിര്‍മാണം തുടങ്ങി വിവിധ കലാരൂപങ്ങളില്‍ അവര്‍ വ്യാപൃതരാണ്. പിഎം വിശ്വകര്‍മ പദ്ധതിക്ക് കര്‍ണാടകത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 28.99 ലക്ഷം പേരാണ് കര്‍ണാടകയില്‍ പദ്ധതിക്കായി താല്‍പ്പര്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 3.93 ലക്ഷം ഗുണഭോക്താക്കള്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്തു. 2 ലക്ഷത്തോളം ഗുണഭോക്താക്കള്‍ അവരുടെ നൈപുണ്യപരിശീലനം പൂര്‍ത്തിയാക്കി, 35,000ത്തിലധികം ഗുണഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ ലഭിച്ചു. മൊത്തം 305.08 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്.

ഈ മേഖലകളില്‍ വ്യാപൃതരായിട്ടുള്ള വിശ്വകര്‍മജര്‍ക്കു ‘സമ്മാന’മേകുന്നതിനും ‘സാമര്‍ഥ്യം’ നവീകരിക്കുന്നതിനും ‘സമൃദ്ധി’ കൊണ്ടുവരുന്നതിനും പദ്ധതി ഊന്നല്‍ നല്‍കുന്നു. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പിഎം വിശ്വകര്‍മ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കി ഗുണഭോക്താക്കള്‍ക്ക് ‘സമ്മാനം’ നല്‍കും.

‘സാമര്‍ഥ്യം’ കെട്ടിപ്പടുക്കുന്നതിന്, കരകൗശല വിദഗ്ധരുടെയും കൈത്തൊഴിലാളികളുടെയും നൈപുണ്യ വികസനത്തിനു പദ്ധതി വിഭാവനം ചെയ്യുന്നു. ഗുണഭോക്താക്കള്‍ക്ക് അതത് മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍ ആറു ദിവസത്തെ പരിശീലനം നല്‍കും. ഗുണഭോക്താക്കള്‍ക്ക് വേതന നഷ്ടപരിഹാരമായി പ്രതിദിനം 500 രൂപ സ്‌റ്റൈപ്പന്റും 1000 രൂപ യാത്രാബത്തയും നല്‍കും. കൂടാതെ, പരിശീലന സമയത്ത് ഗുണഭോക്താക്കള്‍ക്ക് യാത്രാ-താമസ സൗകര്യങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. കരകൗശല വിദഗ്ധരെയും കൈത്തൊഴിലാളികളെയും അതത് മേഖലകളില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിന് പണിയായുധപ്പെട്ടിക്ക് 15,000 രൂപ വരെ ആനുകൂല്യം നല്‍കുന്നു. ഇതിലൂടെ ‘സാമര്‍ഥ്യ’യുടെ മറ്റൊരു വശം ഉറപ്പാക്കുന്നു. എംഎസ്എംഇ മന്ത്രാലയം തപാല്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്, രാജ്യത്തുടനീളം വ്യാപിച്ചിട്ടുള്ള ശൃംഖലയിലൂടെ പണിയായുധപ്പെട്ടികള്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ കൈമാറുന്നുവെന്ന് ഉറപ്പാക്കും.

താങ്ങാനാകുന്ന വായ്പയിലേക്കുള്ള പ്രവേശനവും വിശാലമായ വിപണിപ്രവേശനവും നല്‍കി, ഗുണഭോക്താക്കളുടെ ‘സമൃദ്ധി’ വിഭാവനം ചെയ്യുന്നു. 5 ശതമാനം ഇളവ് പലിശനിരക്കില്‍ ഒരുലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെ രണ്ട് ഗഡുക്കളായി 3 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ നല്‍കുന്ന പദ്ധതിയാണിത്. ഗുണഭോക്താക്കളില്‍നിന്ന് ഗ്യാരണ്ടി നിരക്ക് ഈടാക്കില്ല. കൂടാതെ, ഗുണഭോക്താക്കളെ ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകരിക്കുന്നതിന് പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ഓരോ ഡിജിറ്റല്‍ ഇടപാടിനും ക്യാഷ്ബാക്ക് നല്‍കുന്നു. എല്ലാ മാസവും പരമാവധി 100 ഇടപാടുകള്‍ വരെ, ഒരു ഡിജിറ്റല്‍ ഇടപാടിന് 1 രൂപ വീതം നല്‍കും. ഇത് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. ഈ കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപണനതന്ത്രം പദ്ധതിയുടെ ഭാഗമാണ്. ഗുണനിലവാര അംഗീകാരം, ബ്രാന്‍ഡിങ്, പരസ്യം ചെയ്യല്‍, പബ്ലിസിറ്റി, മൂല്യശൃംഖലകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മറ്റ് വിപണിപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ വിപണന ഘടകത്തിന് കീഴില്‍ ജിഇഎം, ഒഎന്‍ഡിസി തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ പ്രവേശനവും ഗുണനിലവാര അംഗീകാരവും പ്രോത്സാഹിപ്പിക്കും.
പരമ്പരാഗത കരകൗശല വിദഗ്ധരെയും കൈത്തൊഴിലാളികളെയും സ്വന്തം സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിന് സജ്ജരാക്കുന്നതിലൂടെ, നവ ഭാരതം സൃഷ്ടിക്കുന്നതില്‍ ഈ പദ്ധതി സഹായകമാകും. ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നവരെ പിന്തുണയ്‌ക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രശംസനീയമായ ശ്രമമാണിത്. നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയില്‍ വിശ്വകര്‍മജരുടെ ഉയര്‍ച്ചയ്‌ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണ്.

 

Tags: PM Vishwakarma YojanaVishwakarmajarfinancial advancement
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട്ട് ഗോവിന്ദപുരം നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിഎം വിശ്വകര്‍മ പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ടയിലെ വാര്‍ധയില്‍ ഇതേ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ബിഗ്സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെ നടന്ന സംഗീത പരിപാടിക്ക് താളം പിടിക്കുന്നു, സദസും ഒപ്പം താളംപിടിച്ചു.
Kerala

വിശ്വകര്‍മജരിലൂടെ പെരുമ ഉയര്‍ത്താനാവണം: സുരേഷ് ഗോപി

Kerala

പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ; കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും

വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റിയുടെ സെക്രേട്ടറിയറ്റ് ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആര്‍. മധു ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍ സമീപം
Kerala

സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ വിശ്വകര്‍മ്മജരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

India

ലക്ഷ്യം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍; കരകൗശല മേഖലയ്‌ക്കു താങ്ങായി പിഎം വിശ്വകര്‍മ യോജന

India

പിഎം വിശ്വകർമ യോജനയ്‌ക്ക് കയ്യടിച്ച് ജനങ്ങൾ; രണ്ട് മാസത്തിനിടെ പദ്ധതിയിലേക്ക് അപേക്ഷിച്ചത് 14.06 ലക്ഷം 

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇറാൻ , അതിർത്തിയിൽ വെടിവച്ചിട്ട് ജോർദാൻ വ്യോമസേന :  അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു

ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം , സമാധാനത്തിന് സാധ്യമായ എല്ലാ സഹകരണത്തിനും തയ്യാർ : ഓപ്പറേഷൻ റൈസിംഗ് ലയണിൽ പ്രതികരിച്ച് ഇന്ത്യ

ഇസ്രായേൽ പണ്ടേ ലോകതെമ്മാടി രാഷ്‌ട്രം : ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നാണ് വിചാരം ; ഇസ്രായേലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ

ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്.. അഭിനയിക്കാനുള്ള ആഗ്രഹം ഉര്‍വശിയെ അറിയിക്കാനാണ് ഞാന്‍ പറഞ്ഞത്; വേദിയില്‍ കണ്ണുനിറഞ്ഞ് മനോജ് കെ ജയന്‍

ഷെയിൻ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബൾട്ടി’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്!

സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനുമായി ഫ്യൂജിഫിലിം ഇന്ത്യ; ബ്രാൻഡ് അംബാസഡർ ആയി ഉപാസന കാമിനേനി കൊനിഡെല

വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ചു ; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

തീരാനോവിലും അശ്ലീല പരാമർശം : വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽദാർ

ബോംബ് ഭീഷണി : എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies