Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പയ്യന്നൂരില്‍ പ്രതിസന്ധി രൂക്ഷം; സിപിഎം വിടാനൊരുങ്ങി നാനൂറോളം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 07:30 am IST
in Kerala

കണ്ണൂര്‍: സിപിഎമ്മിലെ വിഭാഗീയത സംഘര്‍ഷത്തിലെത്തിയതോടെ പയ്യന്നൂരില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം പുറത്തേക്ക്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കടുത്ത വിഭാഗീയത നിലനില്ക്കുന്ന പയ്യന്നൂര്‍ കാര പ്രദേശത്തെ സിപിഎം പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും നിലപാടിലുറച്ച് നില്ക്കുന്നതോടെയാണ് ഒരു വിഭാഗം പാര്‍ട്ടിക്കെതിരെ തിരിയുന്നത്. കാര പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ മറ്റൊരു പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെത്തി അക്രമിച്ച സംഭവമാണ് പ്രശ്‌നത്തിന് തുടക്കം.

കൃത്യമായ നിലപാടെടുത്തില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന കടുത്ത നിലപാടിലാണ് പ്രദേശത്തെ നാനൂറോളം പേര്‍. പ്രശ്‌നത്തില്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയിട്ടും പരിഹാരമാകാത്തതോടെ കാര വെസ്റ്റ്, കാര നോര്‍ത്ത്, കാര സൗത്ത് ബ്രാഞ്ചുകളില്‍ സമ്മേളനങ്ങള്‍ നടന്നില്ല. എട്ട് മാസത്തിലേറെയായി മൂന്ന് ബ്രാഞ്ചുകളിലെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ജില്ലാ നേതൃത്വവുമായി യാതൊരുവിധ ചര്‍ച്ചയ്‌ക്കുമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രമേ ഇനി ചര്‍ച്ചയുള്ളു എന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.

ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചതോടെ എം.വി. ജയരാജന്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് 340 പേര്‍ ഒപ്പിട്ട പരാതിയാണ് എം.വി. ഗോവിന്ദനും എം.വി. ജയരാജനും നല്കിയത്. നടപടിയുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും ശാസനയിലൊതുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാല്‍ അക്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ബ്രാഞ്ച് കമ്മിറ്റികള്‍ സ്വീകരിക്കുന്നത്. ലോക്കല്‍, ഏരിയാ കമ്മിറ്റികളും കടുത്ത നടപടിയിലേക്ക് പോകേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മേല്‍ഘടകം തങ്ങള്‍ക്ക് എതിരെ നില്ക്കുന്നുവെന്ന വികാരമാണ് മൂന്ന് ബ്രാഞ്ച് കമ്മിറ്റികളിലുമുള്ളത്.

എതിര്‍ വിഭാഗത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചാല്‍ അവരെ അനുകൂലിക്കുന്നവരും പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട്. ഇരു വിഭാഗത്തെയും പിണക്കാതെ പരമാവധി നടപടി വൈകിപ്പിക്കുകയെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. കടുത്ത നിലപാടിലേക്ക് പോകാന്‍ കീഴ്ഘടകത്തെ നി
ര്‍ബന്ധിച്ചതും ഈ നിലപാടാണ്.

Tags: PayyannurCPM KannurCPM Crisisleave CPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Editorial

ബലിദാനികളുടെ രക്തം വെറുതെയാവില്ല

Kerala

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

ടി.കെ. ഗോവിന്ദന്റെ രാജിയും വെളിപ്പെടുത്തലും ആടിയുലഞ്ഞ് കണ്ണൂര്‍ സിപിഎം

Kerala

സിപിഎം മാഫിയകളുടെ കയ്യിൽ; പയ്യന്നൂരില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വി.കുഞ്ഞികൃഷ്ണന്‍, സ്വതന്ത്രനായി മത്സരിക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.