Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത്തരം ആരോപണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് വക്താവിനെ എന്ത് ചെയ്യണം? മാധബി പുരി ബുച്ചിനെതിരെ നടത്തിയ രണ്ടാമത്തെ ആരോപണവും പൊളിഞ്ഞു

കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേര സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഉയര്‍ത്തിയ രണ്ട് ആരോപണങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. വോക്കാഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധമുള്ള കരോള‍് ഇന്‍ഫോ എന്ന കമ്പനിയില്‍ നിന്നും മാധബി പുരി ബുച്ച് 2.16 കോടി രൂപ വാടകയിനത്തില്‍ സ്വീകരിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് പവന്‍ഖേരയുടെ ആരോപണം വൊക്കാഡ് തന്നെ നിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 12:12 am IST
in India, Business
പവന്‍ഖേര (ഇടത്ത്) മാധബി പുരി ബുച്ച് (വലത്ത്)

പവന്‍ഖേര (ഇടത്ത്) മാധബി പുരി ബുച്ച് (വലത്ത്)

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേര സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഉയര്‍ത്തിയ രണ്ട് ആരോപണങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. വോക്കാഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധമുള്ള കരോള‍് ഇന്‍ഫോ എന്ന കമ്പനിയില്‍ നിന്നും മാധബി പുരി ബുച്ച് 2.16 കോടി രൂപ വാടകയിനത്തില്‍ സ്വീകരിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് പവന്‍ഖേരയുടെ ആരോപണം വൊക്കാഡ് തന്നെ നിഷേധിച്ചു. നേരത്തെ ഐസിഐസിഐ ബാങ്കിനെയും മാധബി പുരി ബുച്ചിനെയും ബന്ധപ്പെടുത്തി നടത്തിയ പവന്‍ ഖേരയുടെ ആരോപണം ഐസിഐസിഐ ബാങ്ക് തന്നെ നിഷേധിക്കുകയും ചെയ്തു. ഇതോടെ പവന്‍ ഖേരയ്‌ക്ക് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.

സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കെയാണ് 2018 മുതല്‍ 2024 വരെ വാടക ഇനത്തില്‍ 2.16 കോടി രൂപ സ്വീകരിച്ചതെന്നും ഈ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും പവന്‍ ഖേര ആരോപിച്ചിരുന്നു. സെബിയുടെ മുഴുവന്‍ സമയ അംഗങ്ങളായി മാറുന്നവര്‍ സെബിയുടെ 2008ലെ നിയമത്തിലെ 4,7,8 വകുപ്പ് പ്രകാരം വരുമാനം മുഴുവന്‍ വെളിപ്പെടുത്തണമെന്നതാണ് നിയമം. 2018 മുതല്‍ 2021 വരെ സെബിയുടെ മുഴുവന്‍ സമയ അംഗമായി മാധബു പുരി ബുച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2022മുതല്‍ സെബിയുടെ അധ്യക്ഷയുമായി. ഇക്കാലയളവിനുള്ളില്‍ വാടകയിനത്തില്‍ 2.16 കോടി രൂപ വരുമാനം നേടിയിട്ടും എന്തുകൊണ്ട് ഇത് വെളിപ്പെടുത്തിയില്ല എന്ന ആരോപണമാണ് പവന്‍ ഖേര ഉയര്‍ത്തിയത്.

ഈ ആരോപണങ്ങളെല്ലാം വൊക്കാഡ് ലിമിറ്റഡ് നിഷേധിച്ചിരിക്കുകയാണ്. പവന്‍ഖേരയുടെ ആരോപണം നുണയാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു. ഈ ആരോപണം വഴിതെറ്റിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു. നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമാണ് വൊക്കാഡ് ലിമിറ്റഡ് മുന്നോട്ട് പോകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. വൊക്കാഡുമായി ബന്ധപ്പെട്ട ചില സെബി ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് മാധബി പുരി ബുച്ചിന് വൊക്കാഡിന്റെ അനുബന്ധസ്ഥാപനമായ കരോള്‍ ഇന്‍ഫോ പണം നല്‍കിയതെന്ന ആരോപണവും വ്യാജമാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു.

നേരത്തെ, ഐസിഐസിഐ ബാങ്കില്‍ നിന്നും വെളിപ്പെടുത്താത്ത തുക മാധബി പുരി ബുച്ച് സ്വീകരിച്ചിരുന്നതായി ഇതേ പവന്‍ ഖേര ആരോപിച്ചിരുന്നു. എന്നാല്‍ ഐസിഐസിഐ ബാങ്ക് ഈ ആരോപണം നിഷേധിച്ചിരുന്നു. ഐസിഐസിഐ ബാങ്കിന്റെ സിഇഒ പദവിയില്‍ നിന്നും 2013 ഒക്ടോബര്‍ 13ന് വിരമിച്ച ശേഷം മാധബി പുരി ബുച്ചിന് ശമ്പള ഇനത്തിലോ ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായോ ഒരു ചില്ലി പൈസ പോലും നല്‍കിയിട്ടില്ലെന്നും ഐസിഐസിഐ ബാങ്ക് അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ മാധബി പുരി ബുച്ചിനെതിരെ പവന്‍ ഖേര നടത്തിയ രണ്ട് ആരോപണങ്ങളും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങള്‍ നടത്തി പദവികള്‍ അലങ്കരിക്കുന്നവരെ നിരന്തരം അപമാനിക്കുന്ന നേതാക്കളെ എന്ത് ചെയ്യണം എന്ന ചോദ്യവും ഉയരുന്നു. കോണ്‍ഗ്രസ് ഒന്നിനു പുറകെ ഒന്നായി മാധബി പുരി ബുച്ചിനെതിരെ ആരോപണങ്ങള്‍ വാരിയെറിയുകയാണ്. സെബി ചെയര്‍പേഴ്സനെ ഹിന്‍ഡന്‍ബര്‍ഗ് ചെളിവാരിയെറിയുകയാണ് എന്ന് ഇന്‍ഫോസിസിന്റെ മുന്‍ ഡയറക്ടറായ മോഹന്‍ദാസ് പൈ കുറ്റപ്പെടുത്തിയിരുന്നു. ഹിന്‍ഡന്‍ ബര്‍ഗിന്റെ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും എതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മോഹന്‍ ദാസ് പൈ പറഞ്ഞിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും മാധബി പുരി ബുച്ചിനെതിരെ ചെളി വാരിയെറിയുന്നു. അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ആരോപണങ്ങളില്‍ 99 ശതമാനത്തിലും കഴമ്പില്ലെന്ന് അന്വഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെബി ഹിന്‍ഡന്‍ബര്‍ഗിനോട് ഇത്തരം ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ കാരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് ഈയിടെ നോട്ടീസ് നല്‍കിയിരുന്നു. ഇതോടെയാണ് മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് രണ്ടാമത് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മാധബി പുരി ബുച്ചിനെയും ഭര്‍ത്താവ് ധവാല്‍ ബുച്ചിനെയും അദാനിയുമായി ബന്ധപ്പെടുത്തിയും മാധബി പുരി ബുച്ച് തനിക്കുള്ള വരുമാനങ്ങളില്‍ പലതും സെബി പദവിയില്‍ ഇരിക്കുമ്പോള്‍ വെളിപ്പെടുത്തിയില്ലെന്നും അത് വഴി താല്‍പര്യവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഏശിയില്ല. അതിന് പിന്നാലെ കോണ്‍ഗ്രസ് പല വിധ ആരോപണങ്ങളുമായി മാധബി പുരി ബുച്ചിനെതിരെ നീങ്ങുകയാണ്. പതിവിന് വിപരീതമായി മാധബി പുരി ബുച്ച് രാജിവെേയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സെബിയിലെ ചില ജീവനക്കാരും സമരത്തിനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അതായത് ഹിന്‍ഡന്‍ബര്‍ഗിനെതിരായ കാരണം കാണിക്കല്‍ നോട്ടീസില്‍ നിന്നും പിന്‍മാറുക എന്ന സന്ദേശമാണ് ഈ ആരോപണക്കാര്‍ നല്‍കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് കുടുങ്ങിയാല്‍ അദാനിയുടെ ഓഹരികള്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തി പണമുണ്ടാക്കിയ ചില കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ചില ഉന്നതരും പെട്ടേയ്‌ക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ടാണ് മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കാന്‍ ഉള്ളില്‍ നിന്നും പുറത്തുനിന്നും ചെളി വാരി എറിയുന്നത് എന്ന സംശയവും ഉയരുന്നുണ്ട്. ഇന്നുവരെ സെബി അധ്യക്ഷനെതിരെ സമരം ചെയ്യുന്ന പാരമ്പര്യമില്ലാത്ത സെബിയിലെ ജീവനക്കാരെ സമരത്തിന് പ്രേരിപ്പിച്ചത് പിന്നില്‍ രാഷ്‌ട്രീയക്കാരാണോ എന്നും സംശയിക്കുന്നു.

 

Tags: MadhabiPuriBuchHinderburgresearchPawanKheraICICIBankCarolInfosystemWokhardt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും
India

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

India

മാധബി പുരി ബുച്ചിനെതിരെ കേസുകൊടുത്തയാള്‍ സ്ഥിരം ശല്ല്യക്കാരന്‍ എന്ന് സെബി; ജോര്‍ജ്ജ് സോറോസ് ഏജന്‍റോ എന്ന് സംശയം

സെബിയിലെ ശക്തമായ ഭരണത്തിന് ശേഷം കഴിഞ്ഞ ദിവസം പടിയിറങ്ങിയ മാധബി പുരി ബുച്ച് (വലത്ത്) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്‍റെ ഉടമ നെയ്റ്റ് ആന്‍ഡേഴ്സണ്‍ (ഇടത്ത്)
Business

ഹിന്‍ഡന്‍ബര്‍ഗിനെ ഭസ്മമാക്കിയ ദുര്‍ഗ്ഗ;  നെയ്റ്റ് ആന്‍ഡേഴ്സനെ കെട്ടുകെട്ടിച്ച ഇന്ത്യയുടെ മാധബി പുരി ബുച്ച് 

ഓഹരിവിപണിയില്‍ കടലാസ് കമ്പനിയുടെ ഓഹരികള്‍ കൈക്കലാക്കി കോടികള്‍ തട്ടിച്ച ജഹാംഗീര്‍ പണിക്കവീട്ടിലിന്‍റെ പ്രതീകാത്മകചിത്രം (ഇടത്ത്) സെബി അധ്യക്ഷ മാധബി പുരി ബുച്ച് (വലത്ത്)
India

ഒരു ഡോളറിന് വാങ്ങിയ ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റ് 698 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമം; ദുബായിലെ ജഹാംഗീറിനെ പൂട്ടി സെബി അധ്യക്ഷ

Business

ഐപിഒകള്‍ക്ക് മൂക്കുകയറിടുമെന്ന സൂചന നല്‍കി മാധബി പുരി ബുച്ച് ; കള്ളക്കമ്പനികളെ ഐപിഒയ്‌ക്ക് ഒരുക്കുന്ന ബാങ്കര്‍മാര്‍ക്ക് സെബി അധ്യക്ഷയുടെ താക്കീത്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.