കൊല്ലം: വന്യജീവി ആക്രമണത്തിൽ പരിഹാരം കാണാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലി ഇല്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ. ദീർഘകാല പരിഹാരമാർഗമാണ് നോക്കുന്നത്. രേഖകൾ വനം വകുപ്പ് തന്നെ തയ്യാറാക്കും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിനാണെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ വനം വകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇനി പരീക്ഷണത്തിന് സമയം ഇല്ല 14 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകുന്നത് ആദ്യ ഗഡു ഉടൻ നൽകുമെന്നും മന്ത്രി അറിയ്ച്ചു. അതിരപ്പിള്ളിയിൽ ഫെൻസിങ് മറികടന്നാണ് കാട്ടാന എത്തിയത്. തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് – ഷിബുബേബി ജോൺ പറഞ്ഞു.
അവലോകന റിപ്പോർട്ട് എടുത്തതിനുശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ കൃഷി മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ യോഗത്തിൽ പങ്കെടുക്കുമെന്നും ഷിബുബേബി ജോൺ പറഞ്ഞു. അതിരപ്പിള്ളിയിൽ ഇന്ന് പുലർച്ചെയാണ് വൈശേരി സ്വദേശിയെ കാട്ടാന ആക്രമിച്ചത്. വീട്ടുപറമ്പിലെ കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. മോഹനന് നേരെ പാഞ്ഞടുത്ത ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















