Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആരോപണവിധേയര്‍ സംരക്ഷിക്കപ്പെടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 04:55 am IST
in Editorial

സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ അവസാനിക്കുന്നില്ല. താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ അധ്യക്ഷന്‍ മോഹന്‍ലാലടക്കം ഭരണസമിതി ഒന്നടങ്കം രാജിവച്ചതാണ് പുതിയ സംഭവവികാസം. അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ധാര്‍മിക ബോധം അനുവദിക്കുന്നില്ല എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ലൈംഗിക പീഡന ആരോപണം നേരിടുന്ന നടന്‍ സിദ്ദിഖ് നേരത്തെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. തന്നെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് ഒരു നടി വെളിപ്പെടുത്തിയത്. സിദ്ദിഖ് രാജിവച്ചതോടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ ബാബുരാജിന് നല്‍കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ഈ നടനെതിരെയും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതോടെ ആ നീക്കം വിജയിച്ചില്ല. ഇതിനു പുറമെ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനും മുകേഷിനുമടക്കം എഎംഎംഎയുടെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കുമെതിരെ നിരവധി നടിമാര്‍ പരാതികളുമായി രംഗത്തുവന്നതോടെ സംഘടനയുടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടു. ആരോപണം നേരിടുന്നവര്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് നടന്മാരായ ജഗദീഷും പൃഥ്വിരാജും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മുഴുവന്‍ ഭരണസമിതിയും രാജിവച്ചത്. മുഖം രക്ഷിക്കാനുള്ള നടപടിയാണ് ഇതെങ്കില്‍ അത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.

ഭരണസമിതിയംഗങ്ങളുടെ കൂട്ടരാജിയോടെ ഫലത്തില്‍ താരസംഘടന തന്നെ ഇല്ലാതായിരിക്കുകയാണ്. ഇങ്ങനെയൊരു നടപടി ആവശ്യമില്ലായിരുന്നുവെന്നും, ആരോപണവിധേയര്‍ മാറിനിന്നാല്‍ മതിയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഇവിടെ ഒരു പ്രശ്‌നമുണ്ട്. ഇതിനോടകം ആരോപണ വിധേയരാകാത്തവര്‍ നല്ലപിള്ളകളാണെന്ന് കരുതാനാവില്ല. ആര്‍ക്കെതിരെ എപ്പോഴാണ് വെളിപ്പെടുത്തലുണ്ടാവുകയെന്ന് പറയാനാവില്ല. അതുകൊണ്ട് താര സംഘടന നിലവില്ലാതായത് ഒരുകണക്കിന് നന്നായി. പക്ഷേ പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുകളുള്ള വ്യക്തികള്‍ക്കെതിരെ അവര്‍ ചെയ്ത കുറ്റങ്ങളുടെ പേരില്‍ നിയമപരമായ നടപടികളെടുക്കുന്നുണ്ടോ എന്നതാണ് കാര്യം. താരസംഘടനയിലുണ്ടായിരുന്നവര്‍ ഇതിനെ അനുകൂലിക്കുന്നുണ്ടോ? ഇപ്പോള്‍ രാജിവച്ച് പുറത്തുവന്നിട്ടുള്ള പലരും ആരോപണവിധേയര്‍ക്കെതിരെ നിയമനടപടികളെടുക്കുന്നതിനോട് യോജിപ്പുള്ളവരല്ല. ഒന്നിലധികം അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള നടന്‍ മുകേഷിനെ നടീനടന്മാരില്‍ അപൂര്‍വം ചിലര്‍ മാത്രമാണ് വിമര്‍ശിക്കുന്നത്. ഈ നടനാവട്ടെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ കേസുകൊടുത്തും, കള്ളമാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാവുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചും പിടിച്ചുനില്‍ക്കാനാണ് ശ്രമിക്കുന്നത്. ഈ നടനെതിരെ ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായാലും അത്ഭുതപ്പെടാനില്ല. ഇത്ര മോശമായ ഒരു സാഹചര്യത്തിനോട് പ്രതികരിക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ തയ്യാറാവാത്തത് കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ അധഃപതനമാണ് കാണിക്കുന്നത്.

ലൈംഗിക താല്‍പ്പര്യം വച്ചുകൊണ്ട് തന്നോട് മോശമായി പെരുമാറിയെന്ന് ഒരു ബംഗാളി നടി ആരോപണമുന്നയിച്ച സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ആരോപണം വ്യക്തമായിരുന്നിട്ടും, അതിനെ ശരിവയ്‌ക്കുന്ന വിവരങ്ങള്‍ പലതും പുറത്തുവന്നിട്ടും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇടതുമുന്നണി സര്‍ക്കാരും രഞ്ജിത്തിനെ സംരക്ഷിക്കുകയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നപ്പോഴാണ് രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായത്. രഞ്ജിത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച തെറ്റായ സമീപനം തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ മുകേഷിനോടും സ്വീകരിക്കുന്നത്. മുകേഷ് ഒരു ജനപ്രതിനിധിയാണ്. രഞ്ജിത്തിനെക്കാള്‍ ഗുരുതരമായ ആരോപണങ്ങളാണ് ഈ നടനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും രാജിവയ്‌ക്കേണ്ടതില്ലെന്ന സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് സദാചാരത്തിനും ധാര്‍മിക ബോധത്തിനും നിരക്കുന്നതല്ല. നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. നാലരവര്‍ഷം ലഭിച്ചിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ ഇതേ നയം തന്നെയാണ് മുകേഷിന്റെ കാര്യത്തിലും സ്വീകരിക്കുന്നത്. ആരോപണങ്ങളില്‍ കേസെടുക്കാതെ, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് തട്ടിപ്പാണ്. ആരോപണവിധേയര്‍ക്ക് സാവകാശം നല്‍കാനും, തെളിവുകള്‍ നശിപ്പിക്കാനുമായിരിക്കും ഇതുവഴി സര്‍ക്കാര്‍ ശ്രമിക്കുക. ഹേമ കമ്മിറ്റി കുറ്റപ്പെടുത്തുന്ന സിനിമാ രംഗത്തെ പവര്‍ഗ്രൂപ്പിന് ഈ അന്വേഷണ സംഘത്തെ സ്വാധീനിക്കാന്‍ എളുപ്പം കഴിയും. പരാതികളിലും വെളിപ്പെടുത്തലുകളിലും കേസെടുത്ത് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്.

Tags: AmmaFEFKA OrganisationJustice Hema Committee reportAccused should not be protected
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.