Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ശേഷം കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 04:58 am IST
inEditorial

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജനങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉയര്‍ത്തിയിരിക്കുന്നത്. സ്വകാര്യതയുടെ പേരില്‍ ഒഴിവാക്കിയ ഭാഗങ്ങളുള്‍പ്പെടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് നാലര വര്‍ഷക്കാലവും, വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് വെളിപ്പെട്ടശേഷവും ഓരോരോ തൊടുന്യായങ്ങള്‍ പറഞ്ഞ് കുറ്റാരോപണം നേരിടുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കോടതിയുടെ ഇടപെടലോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ നിലപാടുകള്‍ പരിഗണിക്കുമെങ്കിലും ഹേമ കമ്മിറ്റിക്കു മുന്‍പാകെ തിരിച്ചറിയാവുന്ന കുറ്റങ്ങള്‍ വെളിപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി വേണമോയെന്നത് കോടതി തീരുമാനിക്കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് മനു എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ പൊളിക്കാന്‍ പോന്നതാണിത്. ലൈംഗിക ചൂഷണത്തിന് ഇരയായവരെ എങ്ങനെ സംരക്ഷിക്കാം, കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയെടുക്കാം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞിരിക്കുന്നത് പ്രതീക്ഷ നല്‍കുന്നു.

ഒരു പ്രമുഖ സിനിമ നടി കാറില്‍ ലൈംഗികമായ അതിക്രമം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. പരാതികള്‍ പരിശോധിക്കുകയും, ഇരകളായ പലരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്ത് അതീവ രഹസ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കളംമാറ്റി ചവിട്ടി. ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്നതല്ലാതെ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാട്. റിപ്പോര്‍ട്ടില്‍ പവര്‍ഗ്രൂപ്പ് എന്നു വിമര്‍ശിക്കപ്പെടുന്നവര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നു കരുതിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു കള്ളക്കളി കളിച്ചത്. സ്വകാര്യതയുടെ ലംഘനമാകുമെന്നു പറഞ്ഞ് റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനു പിന്നിലും വേട്ടക്കാരും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണുള്ളത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന ഒരു സംവിധായകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാവുന്ന ഒരു പരാതി പോലീസിന് ലഭിച്ചിട്ടും ഇടതുമുന്നണി സര്‍ക്കാര്‍ നടപടിയെടുത്തില്ല. പ്രശ്‌നം പറഞ്ഞു തീര്‍ത്തതാണെന്ന ഈ സംവിധായകന്റെ നിലപാട് പോലീസ് ശരിവയ്‌ക്കുകയായിരുന്നു. യാതൊരു പോറല്‍ പോലുമേല്‍ക്കാതെ ഈ സംവിധായകന്‍ സര്‍ക്കാരിന്റെ തണലില്‍ ഇപ്പോഴും സാംസ്‌കാരിക നായകനായി വിലസുകയാണ്.

ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നതിനു പകരം കമ്മിറ്റി റിപ്പോര്‍ട്ടാണ്, കമ്മീഷന്‍ റിപ്പോര്‍ട്ടല്ല, ജുഡീഷ്യല്‍ അധികാരമില്ല എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുവേണം റിപ്പോര്‍ട്ട് പുറത്തുവിടാനെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞത് വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചവര്‍ ആ പക്ഷപാതം മൂടിവയ്‌ക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് പുറത്തുവരികയും, ഗുരുതരമായ കുറ്റങ്ങള്‍ വെളിപ്പെടുകയും ചെയ്തതോടെ വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാനാണത്രേ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് സിനിമാ കോണ്‍ക്ലേവുമായി രംഗത്തുവരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലോടെ സര്‍ക്കാരിന്റെയും ഒരു വിഭാഗം സിനിമക്കാരുടെയും കള്ളക്കളികള്‍ പൊളിയുകയാണ്. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍പ്പോലും അഭിപ്രായ ഭിന്നതകള്‍ വന്നിരിക്കുന്നു. സര്‍ക്കാര്‍ സ്വന്തം നിലയ്‌ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയുമെടുക്കാന്‍ പോകുന്നില്ല. കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. ജനങ്ങള്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നു.

Tags: Malayalam MovieHema Committee report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.