Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ശേഷം കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 04:58 am IST
in Editorial

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജനങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉയര്‍ത്തിയിരിക്കുന്നത്. സ്വകാര്യതയുടെ പേരില്‍ ഒഴിവാക്കിയ ഭാഗങ്ങളുള്‍പ്പെടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് നാലര വര്‍ഷക്കാലവും, വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് വെളിപ്പെട്ടശേഷവും ഓരോരോ തൊടുന്യായങ്ങള്‍ പറഞ്ഞ് കുറ്റാരോപണം നേരിടുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കോടതിയുടെ ഇടപെടലോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ നിലപാടുകള്‍ പരിഗണിക്കുമെങ്കിലും ഹേമ കമ്മിറ്റിക്കു മുന്‍പാകെ തിരിച്ചറിയാവുന്ന കുറ്റങ്ങള്‍ വെളിപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി വേണമോയെന്നത് കോടതി തീരുമാനിക്കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് മനു എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ പൊളിക്കാന്‍ പോന്നതാണിത്. ലൈംഗിക ചൂഷണത്തിന് ഇരയായവരെ എങ്ങനെ സംരക്ഷിക്കാം, കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയെടുക്കാം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞിരിക്കുന്നത് പ്രതീക്ഷ നല്‍കുന്നു.

ഒരു പ്രമുഖ സിനിമ നടി കാറില്‍ ലൈംഗികമായ അതിക്രമം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. പരാതികള്‍ പരിശോധിക്കുകയും, ഇരകളായ പലരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്ത് അതീവ രഹസ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കളംമാറ്റി ചവിട്ടി. ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്നതല്ലാതെ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാട്. റിപ്പോര്‍ട്ടില്‍ പവര്‍ഗ്രൂപ്പ് എന്നു വിമര്‍ശിക്കപ്പെടുന്നവര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നു കരുതിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു കള്ളക്കളി കളിച്ചത്. സ്വകാര്യതയുടെ ലംഘനമാകുമെന്നു പറഞ്ഞ് റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനു പിന്നിലും വേട്ടക്കാരും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണുള്ളത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന ഒരു സംവിധായകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാവുന്ന ഒരു പരാതി പോലീസിന് ലഭിച്ചിട്ടും ഇടതുമുന്നണി സര്‍ക്കാര്‍ നടപടിയെടുത്തില്ല. പ്രശ്‌നം പറഞ്ഞു തീര്‍ത്തതാണെന്ന ഈ സംവിധായകന്റെ നിലപാട് പോലീസ് ശരിവയ്‌ക്കുകയായിരുന്നു. യാതൊരു പോറല്‍ പോലുമേല്‍ക്കാതെ ഈ സംവിധായകന്‍ സര്‍ക്കാരിന്റെ തണലില്‍ ഇപ്പോഴും സാംസ്‌കാരിക നായകനായി വിലസുകയാണ്.

ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നതിനു പകരം കമ്മിറ്റി റിപ്പോര്‍ട്ടാണ്, കമ്മീഷന്‍ റിപ്പോര്‍ട്ടല്ല, ജുഡീഷ്യല്‍ അധികാരമില്ല എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുവേണം റിപ്പോര്‍ട്ട് പുറത്തുവിടാനെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞത് വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചവര്‍ ആ പക്ഷപാതം മൂടിവയ്‌ക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് പുറത്തുവരികയും, ഗുരുതരമായ കുറ്റങ്ങള്‍ വെളിപ്പെടുകയും ചെയ്തതോടെ വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാനാണത്രേ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് സിനിമാ കോണ്‍ക്ലേവുമായി രംഗത്തുവരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലോടെ സര്‍ക്കാരിന്റെയും ഒരു വിഭാഗം സിനിമക്കാരുടെയും കള്ളക്കളികള്‍ പൊളിയുകയാണ്. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍പ്പോലും അഭിപ്രായ ഭിന്നതകള്‍ വന്നിരിക്കുന്നു. സര്‍ക്കാര്‍ സ്വന്തം നിലയ്‌ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയുമെടുക്കാന്‍ പോകുന്നില്ല. കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. ജനങ്ങള്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നു.

Tags: Malayalam MovieHema Committee report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

New Release

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച ‘ മാജിക് മൊമെന്റ് ‘എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.

New Release

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

New Release

പോലീസായി പാർവതി; പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ പൂര്‍ത്തിയായി

New Release

നാഗ സൈരന്ധ്രി നായിക ;സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.