Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ശേഷം കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 04:58 am IST
in Editorial

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജനങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉയര്‍ത്തിയിരിക്കുന്നത്. സ്വകാര്യതയുടെ പേരില്‍ ഒഴിവാക്കിയ ഭാഗങ്ങളുള്‍പ്പെടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് നാലര വര്‍ഷക്കാലവും, വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് വെളിപ്പെട്ടശേഷവും ഓരോരോ തൊടുന്യായങ്ങള്‍ പറഞ്ഞ് കുറ്റാരോപണം നേരിടുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കോടതിയുടെ ഇടപെടലോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ നിലപാടുകള്‍ പരിഗണിക്കുമെങ്കിലും ഹേമ കമ്മിറ്റിക്കു മുന്‍പാകെ തിരിച്ചറിയാവുന്ന കുറ്റങ്ങള്‍ വെളിപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി വേണമോയെന്നത് കോടതി തീരുമാനിക്കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് മനു എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ പൊളിക്കാന്‍ പോന്നതാണിത്. ലൈംഗിക ചൂഷണത്തിന് ഇരയായവരെ എങ്ങനെ സംരക്ഷിക്കാം, കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയെടുക്കാം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞിരിക്കുന്നത് പ്രതീക്ഷ നല്‍കുന്നു.

ഒരു പ്രമുഖ സിനിമ നടി കാറില്‍ ലൈംഗികമായ അതിക്രമം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. പരാതികള്‍ പരിശോധിക്കുകയും, ഇരകളായ പലരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്ത് അതീവ രഹസ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കളംമാറ്റി ചവിട്ടി. ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്നതല്ലാതെ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാട്. റിപ്പോര്‍ട്ടില്‍ പവര്‍ഗ്രൂപ്പ് എന്നു വിമര്‍ശിക്കപ്പെടുന്നവര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നു കരുതിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു കള്ളക്കളി കളിച്ചത്. സ്വകാര്യതയുടെ ലംഘനമാകുമെന്നു പറഞ്ഞ് റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനു പിന്നിലും വേട്ടക്കാരും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണുള്ളത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന ഒരു സംവിധായകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാവുന്ന ഒരു പരാതി പോലീസിന് ലഭിച്ചിട്ടും ഇടതുമുന്നണി സര്‍ക്കാര്‍ നടപടിയെടുത്തില്ല. പ്രശ്‌നം പറഞ്ഞു തീര്‍ത്തതാണെന്ന ഈ സംവിധായകന്റെ നിലപാട് പോലീസ് ശരിവയ്‌ക്കുകയായിരുന്നു. യാതൊരു പോറല്‍ പോലുമേല്‍ക്കാതെ ഈ സംവിധായകന്‍ സര്‍ക്കാരിന്റെ തണലില്‍ ഇപ്പോഴും സാംസ്‌കാരിക നായകനായി വിലസുകയാണ്.

ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നതിനു പകരം കമ്മിറ്റി റിപ്പോര്‍ട്ടാണ്, കമ്മീഷന്‍ റിപ്പോര്‍ട്ടല്ല, ജുഡീഷ്യല്‍ അധികാരമില്ല എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുവേണം റിപ്പോര്‍ട്ട് പുറത്തുവിടാനെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞത് വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചവര്‍ ആ പക്ഷപാതം മൂടിവയ്‌ക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് പുറത്തുവരികയും, ഗുരുതരമായ കുറ്റങ്ങള്‍ വെളിപ്പെടുകയും ചെയ്തതോടെ വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാനാണത്രേ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് സിനിമാ കോണ്‍ക്ലേവുമായി രംഗത്തുവരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലോടെ സര്‍ക്കാരിന്റെയും ഒരു വിഭാഗം സിനിമക്കാരുടെയും കള്ളക്കളികള്‍ പൊളിയുകയാണ്. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍പ്പോലും അഭിപ്രായ ഭിന്നതകള്‍ വന്നിരിക്കുന്നു. സര്‍ക്കാര്‍ സ്വന്തം നിലയ്‌ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയുമെടുക്കാന്‍ പോകുന്നില്ല. കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. ജനങ്ങള്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നു.

Tags: Malayalam MovieHema Committee report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

Mollywood

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.