India

രാഹുലിന് അവിഹിത ബന്ധം; രണ്ട് മക്കള്‍; കോണ്‍ഗ്രസ് നിശബ്ദതയില്‍ ദുരൂഹത

Published by

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ നേതാവുമായ രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ‘ദി ബ്ലിറ്റ്‌സ്’ മാഗസിന്‍ നടത്തിയിട്ട രണ്ടു ദിവസം കഴിഞ്ഞു.
രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്ന വാര്‍ത്തയോട് കോണ്‍ഗ്രസ് നേതൃത്വം മൗനം പുലര്‍ത്തുന്നത് ഭയംകൊണ്ടാണെന്ന വിമര്‍ശനം ഉയരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം വന്നാല്‍ രാഹുലിന്റെ രാഷ്‌ട്രീയ ഭാവി അതോടെ അവസാനിക്കും എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ നിശബ്ദത്. രാഹുലിന്റെ വിദേശജീവിതത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ആഭ്യന്തര വകുപ്പിന്റെ കൈവശം ഉണ്ട് എന്നത് കോണ്‍ഗ്രസുകാര്‍ക്കറിയാം. കൂടുതല്‍ പ്രതികരിച്ചാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന ബോധ്യം കോണ്‍ഗ്രസിന് ഉണ്ട്.

രാഹുല്‍ ഗാന്ധിയുടെ മറഞ്ഞിരിക്കുന്ന സ്വകാര്യ ജീവിതവും അവിഹിത ബന്ധങ്ങളും തുറന്നു കാട്ടുന്നതാണ് ലേഖനം. അദ്ദേഹം ‘റാഹുല്‍ വിഞ്ചി’ എന്ന അപരനാമത്തില്‍ ഒരു ദുരൂഹ ജീവിതം നയിക്കുന്നുവെന്ന് ലേഖനം ആരോപിക്കുന്നു. ഇതില്‍ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്റെ മകള്‍ വെറോണിക്ക് കാര്‍ട്ടെല്ലിയുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ രണ്ട് മക്കളുടെ മാതാവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. വിവിധ പ്രമുഖ വ്യക്തികളുമായുള്ള രാഹുലിന്റെ ബന്ധങ്ങളും അവിടെയുള്ള ദുരൂഹതകളും ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുകളാണ്.
ഇക്കാര്യത്തില്‍ ഉന്നത ഏജന്‍സികള്‍ നടത്തുന്ന ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഉള്ള അന്വേഷണം അനിവാര്യമാണെന്ന് മാഗസിന്‍ അഭിപ്രായപ്പെടുന്നു. രാഹുല്‍ ഗാന്ധി, ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഒരാളാണെന്നതിനാല്‍, വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവം കൂടിയതാണ്.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും, രാഷ്‌ട്രീയ രംഗത്തും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവയ്‌ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം. രാഹുല്‍ ഗാന്ധി പ്രധാന രാഷ്‌ട്രീയ നേതാവായതുകൊണ്ട്, ‘ദി ബ്ലിറ്റ്‌സ്’ വ്യാജാരോപണങ്ങള്‍ ഉയര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ എല്ലാ തെളിവുകളും പൊതുജനങ്ങളുടെ മുന്നില്‍ വരണം.

ബ്ലിറ്റ്‌സ് ലേഖനത്തില്‍ രാഹുല്‍ ഗാന്ധി ‘വിംസി’ എന്ന പിതൃനാമം ഉപയോഗിക്കുന്നതായും, വെറോണിക്ക് കാര്‍ട്ടെല്ലി എന്ന യുവതിയില്‍ നിന്ന് 19 വയസ്സുള്ള ന്യാക്ക് വിഞ്ചി, 15 വയസ്സുള്ള മിനിക്ക് വിഞ്ചി എന്നിങ്ങനെ രണ്ടു മക്കളുണ്ട് എന്നും പറയുന്നു. ഇവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, കുട്ടികള്‍ ‘വിംസി’ എന്ന പിതൃനാമം ഉപയോഗിക്കുന്നുവെന്നാണ് മാഗസിന്‍ കണ്ടെത്തിയത്്.
അഫ്ഗാനിസ്ഥാനിലെ രാജാവായിരുന്ന മുഹമ്മദ് സാഹിര്‍ ഷായുടെ ചെറുമകള്‍ നോയല്‍ സഹെര്‍ രാജകുമാരിയുയിട്ടുള്ള രാഹുലിന്റെ ബന്ധവും ‘ദി ബ്ലിറ്റ്‌സ്’ വാര്‍ത്തയില്‍ ഉണ്ട്.
രാഹുലുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിനായി നോല്‍ രാജകുമാരി റോമന്‍ കത്തോലിക്കാ ക്രിസ്ത്യാനിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. സോണിയാഗാന്ധിയുടെ ഇറ്റലിയിലെ ചാപ്പലില്‍ കാമുകി നോലിനൊപ്പം രാഹുല്‍ ഗാന്ധി പലപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു.
ഗര്‍ഭിണിയായപ്പോള്‍ രാഹുലും നോലും തമ്മിലുള്ള ബന്ധം വഷളായി, ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. ഇത് നോളിനെ വല്ലാതെ വേദനിപ്പിച്ചു, രാഹുലിനെ വഞ്ചകനായി കണ്ട് അവള്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നോയല്‍ സഹെര്‍ സായി ദ് രാജകുമാരന്‍ എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ രാജകുമാരന്‍ മുഹമ്മദ് അലിയെ വിവാഹം കഴിക്കുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക