Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലക്ഷ്യം അഴിമതി രഹിത വഖഫ് ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 04:53 am IST
in Article
ഭൂമിയുടെ രേഖകളുമായി തിരുച്ചെന്തൂര്‍ ഗ്രാമവാസികള്‍

ഭൂമിയുടെ രേഖകളുമായി തിരുച്ചെന്തൂര്‍ ഗ്രാമവാസികള്‍

എ.പി.അബ്ദുള്ളക്കുട്ടി
ബിജെപി ദേശീയ ഉപാധ്യക്ഷന്‍

വഖഫ് ബോര്‍ഡ് ഭേദഗതി നിയമം ജെപിസിക്ക് വിട്ടിരിക്കുകയാണല്ലൊ, വളരെ നല്ലത്. സര്‍വകക്ഷി നേതാക്കളുടെ എംപിമാര്‍ ഈ വിഷയം മുടിനാരിഴ കീറി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കരുതാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് വേണ്ടി മന്ത്രി കിരണ്‍ റിജിജു കൊണ്ടുവന്ന ബില്ല് എത്രയും വേഗം നിയമമായിത്തീരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഒരു വിശ്വാസി അവരുടെ സ്വത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നതാണ് വഖഫ് ഭൂമി. കുറച്ചുകൂടി ദീനിയായ ഭാഷയില്‍ പറഞ്ഞാല്‍ വഖഫ് അലല്‍ ഔവൂല. ഇതാണ് 1954 നിയമത്തിന്റെ ആത്മാവ്. പക്ഷേ കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണന രാഷ്‌ട്രീയം അപസ്മാരമായി മാറിയ കാലത്ത് 1995 ലെ വഖഫ് നിയമ ഭേദഗതിയിലൂടെ വഖഫ് ബൈ യൂസര്‍ ആയി മാറ്റി. അതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. വര്‍ഷത്തില്‍ ഒരു ദിവസം ഈദ് ഗാഹ് നമസ്‌കാരങ്ങള്‍ നടക്കുന്ന പൊതുമൈതാനങ്ങള്‍ പോലും വഖഫ് ഭൂമിയായ മാറിയ സംഭവങ്ങളുമുണ്ട്. 20 കൊല്ലം കൊണ്ട് വഖഫ്ഭൂമി ഇരട്ടിയായി വര്‍ദ്ധിച്ചു. ഇന്ന് 9.4 ലക്ഷം ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുണ്ട്.

സാക്ഷാല്‍ പടച്ചതമ്പുരാന്‍ പോലും പൊറുക്കാത്ത അനീതിയാണ് വഖഫ് ബോര്‍ഡിലെ ലാന്‍ഡ് മാഫിയ നേതാക്കന്മാര്‍ ചെയ്തിട്ടുള്ളത്. പ്രതിരോധ വകുപ്പിനേക്കാള്‍, റെയില്‍ വകുപ്പിനേക്കാള്‍ വലിയ ഭൂഉടമയാണ് ഇന്ന് വഖഫ് ബോര്‍ഡ്. ഏകദേശം 1.2 ലക്ഷം കോടി രൂപ മൂല്യമുള്ള ഭൂമിയുടെ അവകാശിയായി വഖഫ് ബോര്‍ഡ് മാറിയത് ചെറിയ കാലയളവിലാണ്.

ഒരു ഉദാഹരണം പറയാം. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ ദേശത്തെ ഒരു കൃഷിക്കാരന്‍ അദ്ദേഹത്തിന്റെ ഒരേക്കര്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അത് വഖഫ് ഭൂമിയാണെന്ന് അന്വേഷണത്തില്‍ അറിഞ്ഞു. സബ് രജിസ്ട്രാര്‍ പങ്കുവച്ച വിവരം ഞെട്ടിപ്പിക്കുന്നതാണ്. തിരുച്ചെന്തൂര്‍ വില്ലേജിലെ മുഴുവന്‍ ഭൂമിയും വഖഫിന് ഡസിഗ്‌നേറ്റ് ചെയ്തിരിക്കുന്നു. ഇതുപോലെ തമിഴ്‌നാട്ടിലെ നിരവധി വില്ലേജുകളില്‍ ഭൂമിയുടെ അവകാശത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതില്‍ 1500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്ര ഭൂമിയും പെടും. ഇസ്ലാം മതം ഉണ്ടാവുന്നതിനു മുമ്പുള്ള ക്ഷേത്രമാണിതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു എന്നതാണ് കൗതുകകരം. ഇതെങ്ങനെ സംഭവിക്കുന്നു?

ഇവിടെയാണ് 1995 ലും 2013 ലും വഖഫ് ബോര്‍ഡിനും അതിന്റെ ട്രിബ്യൂണലിനും കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള അമിതാധികാര ഭേദഗതികള്‍ നാം ചര്‍ച്ച ചെയ്യേണ്ടത്. ഈ വിഷയം യുപിഎ ഭരണകാലത്ത് തന്നെ പാര്‍ലമെന്റ് കമ്മിറ്റികളിലും പാര്‍ലമെന്റ് ഡിബേറ്റിലും നിരവധി തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വഖഫ് നിയമം പരിഷ്‌കരിക്കണമെന്ന വാദം പല തവണ ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. പക്ഷേ അതിനുള്ള ധൈര്യം പലര്‍ക്കും ഉണ്ടായില്ല. എന്നാല്‍ ആ ധൈര്യം ഒരാള്‍ക്കുണ്ടായി, നരേന്ദ്രമോദിക്ക്. കശ്മീരിലെ 370-ാംവകുപ്പ് എടുത്ത് കളഞ്ഞതുപോലെ, മുത്തലാക്ക് നിയമം കൊണ്ടുവന്നതുപോലെ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് പോലെ വഖഫ് ബോര്‍ഡ് ഭേദഗതി നിയമവും കൊണ്ടുവന്നിരിക്കുന്നു. ഇന്ത്യന്‍ വഖഫ് ബോര്‍ഡ് സംരക്ഷിച്ചത് സാധാരണ മുസ്ലിങ്ങളുടെ താല്പര്യം അല്ല. ഒരു സംഘം പ്രമാണിമാരായ ലാന്‍ഡ് മാഫിയയുടേതാണ്. അവര്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വളഞ്ഞ വഴിയില്‍ ഭൂമി വളച്ചുകെട്ടി. ബോര്‍ഡിന്റെ സഹായത്തോടുകൂടി പ്രമാണിമാര്‍ ഈ ഭൂമി കൈയ്യേറി അധീനപ്പെടുത്തി മറിച്ചു വിറ്റ് കോടികള്‍ സമ്പാദിച്ചു. ഒരു ഉദാഹരണം പറയാം. കേരളത്തിലെ ഇ.ടി. മുഹമ്മദ് ബഷീറിനും, കെ.സി. വേണുഗോപാലിനും സുപരിചിതനായിട്ടുള്ള കര്‍ണാടകത്തിലെ പ്രമുഖ മുസ്ലിം നേതാവ് സി.എം. ഇബ്രാഹിം (മുന്‍കേന്ദ്രമന്ത്രി) ബെംഗളൂരു നഗരത്തിലെ നൂറുകണക്കണക്കിന് വഖഫ് ഭൂമി കയ്യേറി അതിനകത്ത് തന്റെ സ്വകാര്യ കോളേജ് സ്ഥാപിച്ചിരിക്കുന്നു. 2012 മുതല്‍ ഈ വിഷയം കോടതിക്ക് മുന്നിലാണ്. പക്ഷേ നിലവിലെ വഖഫ് ബോര്‍ഡ് ട്രിബൂണലിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അതൊക്കെയാണ് കോണ്‍ഗ്രസ്, വഖഫ് ബോര്‍ഡിന് നല്‍കിയിട്ടുള്ള അമിതാധികാരം. അവിടയാണ് പുതിയ ഭേദഗതി നിയമത്തിന്റെ മര്‍മ്മം കുടികൊള്ളുന്നത്.

മുസ്ലിംലീഗിനെ പോലെ കോണ്‍ഗ്രസും പറയുന്നത്, ഇത് മുസ്ലിങ്ങള്‍ക്കെതിരാണ്, ഭരണഘടനക്കെതിരാണ് എന്നൊക്കെയാണ്. ഇത് പച്ചക്കള്ളമാണ്. പണ്ട് സിഐഎ വന്നപ്പോള്‍ ഇന്ത്യന്‍ മുസ്ലിംങ്ങളെ എല്ലാം പാകിസ്ഥാനിലേക്ക് അയയ്‌ക്കാന്‍ പോകുന്നു എന്ന് പറഞ്ഞതുപോലെ വ്യാജ പ്രചാരണമാണ്.

നരേന്ദ്രമോദിയുടെ കീഴില്‍ അഴിമതി രഹിത ഹജ്ജ് നയം രൂപീകരിച്ചതുപോലെ അഴിമതിരഹിത വഖഫ് ബോര്‍ഡ്, അതാണ് ഈ ഭേദഗതിയുടെ ഉദ്ദേശം. ആ സത്യം ഇന്നല്ലെങ്കില്‍ നാളെ മുസ്ലിം സമുദായം തിരിച്ചറിയും എന്ന കാര്യം ഉറപ്പാണ്.

 

Tags: Waqf BoardAP AbdullahkuttyWaqf Amendment BillOBJECTIVE Corruption free
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

Kerala

എ എ റഹീമും ഉമർ ഫൈസിയും വഖഫ് ബോർഡിൽ: വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുമോ ? കോൺഗ്രസിന്റെ പ്രീണന ആവശ്യത്തിന് കേന്ദ്ര സർക്കാർ നൽകുന്നത് പുല്ല് വില

India

എൻ‌ആർ‌സിയോ തടങ്കൽപ്പാളയങ്ങളോ ബംഗാളിൽ അനുവദിക്കില്ല, അവർ എന്റെ കഴുത്തറുത്താലും ആരെയും പുറത്താക്കില്ല” : വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുമെന്നും മമത

തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയവരെ കൈകാര്യം ചെയ്യുമെന്ന് പ്രസംഗിക്കുന്ന ആര്‍ജെഡി നേതാവ് (ഇടത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രസംഗിക്കുന്ന തേജസ്വി യാദവ് (വലത്ത്)
India

തേജസ്വിയെ മുഖ്യമന്ത്രി ആക്കിയാല്‍ വഖഫ് ബില്‍ കൊണ്ടുവന്നവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യാനാവുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം

പുതിയ വാര്‍ത്തകള്‍

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.