Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് 144 മൃതദേഹങ്ങള്‍; മരണത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി ഡോ. ഹിതേഷ് ശങ്കര്‍

Janmabhumi Online by Janmabhumi Online
Aug 3, 2024, 02:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മഞ്ചേരി: മരണത്തിന്റെ വികൃത മുഖം ഇത്ര അടുത്തുകണ്ടത് മഞ്ചേരി മെഡി. കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ഹിതേഷ് ശങ്കറും സഹായികളും. അങ്ങകലെ വയനാട്ടില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഇങ്ങു മലപ്പുറത്ത് ചാലിയാര്‍ പുഴയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത് മഞ്ചേരി മെഡി. കോളജിലാണ്, നേതൃത്വമേകിയത് ഡോ. ഹിതേഷും. 144 മൃതദേഹങ്ങള്‍ വ്യാഴാഴ്ച വൈകിട്ടുവരെ പോസ്റ്റ്മോര്‍ട്ടം നടത്തി. കേരളത്തില്‍ ഇത് ചരിത്രമാകാം.

ഡോക്ടര്‍ പറയുന്നത്: 144 പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ പത്തെണ്ണം മാത്രമാണ് പൂര്‍ണ ശരീരമായുണ്ടായത്. എത്തിച്ചവയില്‍ ഭൂരിഭാഗം പേരുടെയും വായിലും ശ്വാസനാളത്തിലും വയറ്റിലുമൊക്കെ മണ്ണും ചെളിയും കയറിയിരുന്നു. കണ്ടുകിട്ടിയവ തന്നെ ഏറെ കേടുപാടുകള്‍ പറ്റിയവ. അവയവങ്ങള്‍ നഷ്ടമായവ, ആന്തരാവയവങ്ങളില്ലാത്തവ… കേരളം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തത്തിന്റെ ബാക്കി. ഡോ. ഹിതേഷ് കുമാറിന്റെയും സംഘത്തിന്റെയും റിപ്പോര്‍ട്ടുകളിലെല്ലാം മരണ കാരണം ശ്വാസംമുട്ടി, ശ്വാസകോശത്തില്‍ വെള്ളംകയറിയുള്ള മരണമെന്നാണ്. മരിച്ച ശേഷം കുത്തൊഴുക്കില്‍പ്പെട്ടപ്പോഴാകണം മൃതദേഹങ്ങള്‍ ഇത്രത്തോളം തകര്‍ന്നത്.

ഡോക്ടര്‍ പറയുന്നത് മനസ്സു മരവിപ്പിക്കുന്ന സംഭവങ്ങളാണ്. മുന്നില്‍ കിട്ടിയ മൃതദേഹങ്ങളില്‍ 40 എണ്ണത്തിന് തലയില്ലായിരുന്നു. ചിലതില്‍ ഉടലുകളും കൈകാലുകളും വേര്‍പെട്ടിരുന്നു. ശരീര ഭാഗങ്ങള്‍ മാത്രമായി കിട്ടിയവ വേറേ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പാറക്കെട്ടുകളിലും കല്ലുകളിലും മറ്റും തട്ടി കൈകാലുകള്‍ വേര്‍പെട്ടതാകണം. എല്ലുകളും പേശികളും വേര്‍പെട്ട് തോലു മാത്രമായും ചാലിയാറില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ശരീരം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിയാന്‍ പോലും ചിലപ്പോള്‍ സാധിച്ചില്ല. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ക്ഷണം ജീവന്‍ പോയിട്ടുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ ഒരുപാടു വേദന അനുഭവിച്ചിട്ടുണ്ടാകാനിടയില്ല.

ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രൂപത്തില്‍ തുന്നിച്ചേര്‍ക്കലായിരുന്നു അതീവ ദുഷ്‌കരം. ജനിതക പരിശോധന നടത്തിയാണ് പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. ഡിഎന്‍എ ലഭിച്ചവയാണ് രേഖകള്‍ തയാറാക്കി ബന്ധുക്കള്‍ക്ക് കൈമാറുക. അല്ലാത്തവ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നു. ചിലരൊക്കെ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ക്ലിപ്പിട്ട പല്ലുകളും ടാറ്റൂ ചെയ്ത കൈകളും കണ്ട് ഉറ്റവരെ തിരിച്ചറിഞ്ഞവരുണ്ട്. ഡോക്ടറുടെ രണ്ടു നിര്‍ദേശങ്ങള്‍ അധികൃതര്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.

ഒന്ന്: ദുരന്ത നിവാരണ സംഘത്തോടൊപ്പം പരിചയ സമ്പന്നരായ ഫോറന്‍സിക് വിദഗ്ധരും വേണം. രണ്ട്: പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം.

Tags: Wayanad landslide DisasterDr. Hitesh Shankarugly face of deathmanjeri medical college
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

Kerala

വയനാടിനായി യേശുദാസ് പാടിയ സാന്ത്വനഗീതം; ചിട്ടപ്പെടുത്തിയത് രമേശ് നാരായണ്‍

Kerala

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിതള്ളണം

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മല കേന്ദ്രസംഘം സന്ദര്‍ശിക്കുന്നു
Kerala

ഉരുള്‍പൊട്ടല്‍; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

Kerala

വയനാട്: ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

പുതിയ വാര്‍ത്തകള്‍

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

ആപ്പിള്‍ സിഇഒ ടിം കുക്ക് (ഇടത്ത്) ട്രംപ് (വലത്ത്)

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം നിര്‍ത്തണമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്; ‘ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ല’

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies