Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് 144 മൃതദേഹങ്ങള്‍; മരണത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി ഡോ. ഹിതേഷ് ശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 02:39 am IST
inKerala

മഞ്ചേരി: മരണത്തിന്റെ വികൃത മുഖം ഇത്ര അടുത്തുകണ്ടത് മഞ്ചേരി മെഡി. കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ഹിതേഷ് ശങ്കറും സഹായികളും. അങ്ങകലെ വയനാട്ടില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഇങ്ങു മലപ്പുറത്ത് ചാലിയാര്‍ പുഴയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത് മഞ്ചേരി മെഡി. കോളജിലാണ്, നേതൃത്വമേകിയത് ഡോ. ഹിതേഷും. 144 മൃതദേഹങ്ങള്‍ വ്യാഴാഴ്ച വൈകിട്ടുവരെ പോസ്റ്റ്മോര്‍ട്ടം നടത്തി. കേരളത്തില്‍ ഇത് ചരിത്രമാകാം.

ഡോക്ടര്‍ പറയുന്നത്: 144 പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ പത്തെണ്ണം മാത്രമാണ് പൂര്‍ണ ശരീരമായുണ്ടായത്. എത്തിച്ചവയില്‍ ഭൂരിഭാഗം പേരുടെയും വായിലും ശ്വാസനാളത്തിലും വയറ്റിലുമൊക്കെ മണ്ണും ചെളിയും കയറിയിരുന്നു. കണ്ടുകിട്ടിയവ തന്നെ ഏറെ കേടുപാടുകള്‍ പറ്റിയവ. അവയവങ്ങള്‍ നഷ്ടമായവ, ആന്തരാവയവങ്ങളില്ലാത്തവ… കേരളം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തത്തിന്റെ ബാക്കി. ഡോ. ഹിതേഷ് കുമാറിന്റെയും സംഘത്തിന്റെയും റിപ്പോര്‍ട്ടുകളിലെല്ലാം മരണ കാരണം ശ്വാസംമുട്ടി, ശ്വാസകോശത്തില്‍ വെള്ളംകയറിയുള്ള മരണമെന്നാണ്. മരിച്ച ശേഷം കുത്തൊഴുക്കില്‍പ്പെട്ടപ്പോഴാകണം മൃതദേഹങ്ങള്‍ ഇത്രത്തോളം തകര്‍ന്നത്.

ഡോക്ടര്‍ പറയുന്നത് മനസ്സു മരവിപ്പിക്കുന്ന സംഭവങ്ങളാണ്. മുന്നില്‍ കിട്ടിയ മൃതദേഹങ്ങളില്‍ 40 എണ്ണത്തിന് തലയില്ലായിരുന്നു. ചിലതില്‍ ഉടലുകളും കൈകാലുകളും വേര്‍പെട്ടിരുന്നു. ശരീര ഭാഗങ്ങള്‍ മാത്രമായി കിട്ടിയവ വേറേ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പാറക്കെട്ടുകളിലും കല്ലുകളിലും മറ്റും തട്ടി കൈകാലുകള്‍ വേര്‍പെട്ടതാകണം. എല്ലുകളും പേശികളും വേര്‍പെട്ട് തോലു മാത്രമായും ചാലിയാറില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ശരീരം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിയാന്‍ പോലും ചിലപ്പോള്‍ സാധിച്ചില്ല. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ക്ഷണം ജീവന്‍ പോയിട്ടുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ ഒരുപാടു വേദന അനുഭവിച്ചിട്ടുണ്ടാകാനിടയില്ല.

ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രൂപത്തില്‍ തുന്നിച്ചേര്‍ക്കലായിരുന്നു അതീവ ദുഷ്‌കരം. ജനിതക പരിശോധന നടത്തിയാണ് പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. ഡിഎന്‍എ ലഭിച്ചവയാണ് രേഖകള്‍ തയാറാക്കി ബന്ധുക്കള്‍ക്ക് കൈമാറുക. അല്ലാത്തവ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നു. ചിലരൊക്കെ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ക്ലിപ്പിട്ട പല്ലുകളും ടാറ്റൂ ചെയ്ത കൈകളും കണ്ട് ഉറ്റവരെ തിരിച്ചറിഞ്ഞവരുണ്ട്. ഡോക്ടറുടെ രണ്ടു നിര്‍ദേശങ്ങള്‍ അധികൃതര്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.

ഒന്ന്: ദുരന്ത നിവാരണ സംഘത്തോടൊപ്പം പരിചയ സമ്പന്നരായ ഫോറന്‍സിക് വിദഗ്ധരും വേണം. രണ്ട്: പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം.

Tags: Wayanad landslide DisasterDr. Hitesh Shankarugly face of deathmanjeri medical college
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

Kerala

ശമ്പളം ലഭിച്ചില്ലെന്ന് മന്ത്രി വീണ ജോർജിനോട് പരാതിപ്പെട്ട മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരെ കേസ്

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

Kerala

വയനാടിനായി യേശുദാസ് പാടിയ സാന്ത്വനഗീതം; ചിട്ടപ്പെടുത്തിയത് രമേശ് നാരായണ്‍

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.