Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയം കളിച്ച് കേരളാ എംപിമാര്‍; സര്‍ക്കാരുകളെ തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 01:54 am IST
in Kerala

ന്യൂദല്‍ഹി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ രാഷ്‌ട്രീയക്കളിയുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍. കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യമിട്ട് ഇടതു-വലത് എംപിമാര്‍ നടത്തിയ രാഷ്‌ട്രീയ നീക്കത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമം.

രാജ്യത്തിന്റെ ദുരന്ത മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും കേന്ദ്രസര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയും ലോക്സഭയില്‍ കെ.സി. വേണുഗോപാല്‍ എംപിയുമാണ് പ്രത്യേക ചര്‍ച്ചയ്‌ക്കായി നോട്ടീസ് നല്കിയത്.

പല എംപിമാരും കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്‌ട്രീയ ചര്‍ച്ചയ്‌ക്കുള്ള വേദിയാക്കി വയനാട് ദുരന്തത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്. ജൂലൈ 23 മുതല്‍ നാലുവട്ടം പ്രളയ മുന്നറിയിപ്പ് നല്കിയിരുന്നതായും സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുത്തില്ലെന്നും അമിത് ഷാ വെളിപ്പെടുത്തിയതോടെ കേരളാ എംപിമാര്‍ പ്രതിരോധത്തിലായി. വയനാട് എംപിയായിരുന്ന രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ 30 സെക്കന്‍ഡ് മാത്രമാണ് സംസാരിച്ചത്.

കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ബെംഗളൂരു സൗത്ത് എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ നടത്തിയത്. കേരളത്തില്‍ പ്രളയം തുടര്‍ക്കഥയാവുന്നതായും കേരളത്തിലാണ് ഏറ്റവുമധികം മണ്ണിടിച്ചിലുണ്ടാവുന്നതെന്നുമുള്ള കേന്ദ്ര കാലാവസ്ഥാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷം കൊണ്ട് 350 മരണങ്ങളാണ് കേരളത്തില്‍ പ്രളയദുരന്തത്തില്‍ സംഭവിച്ചിരിക്കുന്നത്.

വയനാട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചു. മേഖലയിലെ ഖനനവും നിര്‍ത്തിയില്ല. ദുരന്ത സാഹചര്യം നേരിടാന്‍ സംസ്ഥാനം യാതൊരു നടപടിയുമെടുത്തില്ല. 2020ല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മേഖലയില്‍ നിന്ന് 4,000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇത്രയും വലിയ പ്രശ്നത്തില്‍ വയനാട് എംപിയായിരുന്ന രാഹുല്‍ യാതൊരു ഇടപെടലും നടത്തിയില്ല. മതസംഘടനകളുടെ സമ്മര്‍ദ്ദം മൂലമാണ് കൈയേറ്റം ഒഴിപ്പിക്കാത്തതെന്ന് 2021ല്‍ സംസ്ഥാന നിയമസഭയില്‍ മന്ത്രി കെ. രാജു വെളിപ്പെടുത്തിയിരുന്നു. പി.ടി തോമസ് എംപിയും സമാനമായ കാര്യം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന് കോണ്‍ഗ്രസ് രണ്ടാംതവണ ടിക്കറ്റ് പോലും നല്കിയില്ല. വയനാടിന്റെ ഈ ജനകീയ വിഷയത്തില്‍ പാര്‍ലമെന്റില്‍ അഞ്ചുവര്‍ഷവും രാഹുല്‍ യാതൊന്നും മിണ്ടിയിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ ഇവര്‍ കേന്ദ്രസര്‍ക്കാരിന് നേര്‍ക്ക് ചോദ്യമുന്നയിക്കുന്നത്, തേജസ്വി സൂര്യ കുറ്റപ്പെടുത്തി.

വയനാട് ദുരന്തത്തെ രാഷ്‌ട്രീയ വിഷയമാക്കാന്‍ ഉദ്യേശമില്ലെന്ന് കെ.സി വേണുഗോപാല്‍ എംപി സഭയില്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസ് എംപിമാരുടെ ഏക ലക്ഷ്യം അതായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുസഭകളിലും നടന്ന ഹ്രസ്വചര്‍ച്ച. രാജ്യത്തെ എല്ലാ എംപിമാരുടേയും എംപിലാഡ് ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ വീതം വയനാടിനായി നല്കാനുള്ള നിര്‍ദേശം രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുന്നില്‍ വയ്‌ക്കാമെന്ന് ലോക്സഭാ സ്പീക്കര്‍ അറിയിച്ചു. സൈന്യം മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്നും വയനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.

Tags: congressKerala GovernmentCentral govermentWayanad Landslide TragedyKerala MPs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

സുവർണ ചതുഷ്‌കോണ പാതയുടെ ശിൽപ്പി ബി.സി. ഖാണ്ഡൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.