Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂറു മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 10:30 pm IST
in Kerala
പൊതുശ്മശാനത്തിലെത്തിച്ച ബന്ധുവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നവര്‍

പൊതുശ്മശാനത്തിലെത്തിച്ച ബന്ധുവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നവര്‍

കല്‍പ്പറ്റ: മേപ്പാടി സിഎച്ച്‌സിയിലുള്ള 103 മൃതദേഹങ്ങളില്‍ 100 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 54 പുരുഷന്മാരുടെയും 47 സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. നാലു ശരീര ഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മേപ്പാടി സിഎച്ച്‌സിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 28 പേരാണ്, 18 സ്ത്രീകളും 10 പുരുഷന്മാരും.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. ഇതില്‍ 28 പുരുഷന്മാരുടേതും 21 സ്ത്രീകളുടേതും രണ്ട് ആണ്‍കുട്ടികളുടേതും ഒരു പെണ്‍കുട്ടിയുടേയുമാണ്. സ്ത്രീയോ പുരുഷനോയെന്ന് തിരിച്ചറിയാത്ത ഒരു മൃതദേഹവുമുണ്ട്. നിലമ്പൂര്‍, പോത്തുക്കല്ല് ഭാഗങ്ങളില്‍ നിന്നാണ് ഇവയെല്ലാം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. അവയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇന്നലെ 20 മൃതദേഹങ്ങള്‍ കണ്ടെണ്ടത്തി. പത്ത് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ നിലമ്പൂര്‍ വനമേഖലയിലായിരുന്നു തെരച്ചില്‍. ഇവിടെ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങളും കണ്ടെത്തിയത്.

ദുരന്ത ഭൂമിയിലും, ആശുപത്രികളിലും, ശ്മശാനങ്ങളിലും കാണാനാകുന്നത് നൊമ്പരക്കാഴ്ചകള്‍ മാത്രം. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്ക് നടുവിലാണ് മൃതദേഹ സംസ്‌കാര നടപടികള്‍ പുരോഗമിക്കുന്നത്. മേപ്പാടിയിലെ പൊതുശ്മാശാനത്തില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു വരെ 15 മൃതശരീരങ്ങളാണ് എരിഞ്ഞടങ്ങിയത്.

രാവിലെ ഏഴ് മുതല്‍ വീണ്ടും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. മുഖം പോലും കാണാനാകാത്ത ഒട്ടനവധി മൃതദേഹങ്ങള്‍ ഇവിടെ കണ്ണീര്‍ക്കാഴ്ചയാകുന്നു. സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവരാണ് സംസ്‌കാരത്തിനു നേതൃത്വം നല്കുന്നത്. വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത വിധം എല്ലാം നഷ്ടപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവിടെ എരിഞ്ഞടങ്ങുന്നു.

മേപ്പാടി പൊതുശ്മശാനം കൂടാതെ മേപ്പാടി, നെല്ലിമുണ്ട, ചെമ്പോത്തറ, കാപ്പംകൊല്ലി ജുമാ മസ്ജിദുകള്‍, ചൂരല്‍മല, മൂപ്പൈനാട് ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവിടങ്ങളിലായാണ് മൃതദേഹ സംസ്‌കാരം. തിരിച്ചറിയാനാകാത്ത നിരവധി മൃതശരീരങ്ങള്‍ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്. തിരിച്ചറിയുന്ന മൃതശരീരങ്ങള്‍ വളരെ വേഗത്തില്‍ത്തന്നെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു സംസ്‌കരിക്കുന്നതാണ് പുരോഗമിക്കുന്നത്. ഉള്ളുവിങ്ങിയാണ് ബന്ധുക്കളെ പോലെ തന്നെ സംസ്‌കാരത്തിനു നേതൃത്വമേകുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവര്‍ സംസ്‌കാരം നടത്തുന്നത്.

Tags: autopsiesWayanad Landslide Tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങള്‍: 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല

Kerala

ജനകീയ തെരച്ചില്‍ നാളെയും തുടരും; ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 229 ആയി കണ്ടെടുത്തു; 198 ശരീരഭാഗങ്ങളും.

Kerala

താല്‍ക്കാലിക പുനരധിവാസം: സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ അഞ്ചംഗ സമിതി; വിദഗ്ധ സംഘം 19ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

Kerala

പ്രധാനമന്ത്രിയുടെ മുന്നില്‍ വീണ്ടും കൊട്ടക്കണക്ക്; ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടം; വിശദമായ നിവേദനം നല്‍കാന്‍ പറഞ്ഞ് മോദി

Kerala

കാണാമറയത്തെ മനുഷ്യര്‍; അന്വേഷണ വഴിയായി പട്ടിക

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.