Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്; യുവതി ഉഡുപ്പിയിൽ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 08:40 pm IST
inKerala

കാസര്‍കോട്: പൊയിനാച്ചി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിയ കേസില്‍ പ്രതിയായ യുവതിയെ ഉഡുപ്പിയില്‍ നിന്ന് പിടികൂടി.

ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖര്‍ (35)നെയാണ് ഇന്നലെ കര്‍ണാടക ഉഡുപ്പിലെ ലോഡ്ജില്‍ നിന്ന് മേല്‍പറമ്പ് പോലീസ്പിടികൂടിയത്. ഐഎസ്ആര്‍ഒ, ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം പരിചയപ്പെട്ട പൊയിനാച്ചിയിലെ 30കാരനില്‍ നിന്ന് ഒന്നരപവന്‍ സ്വര്‍ണ്ണമാലയും ഒരു ലക്ഷം രൂപയും ശ്രുതി കൈക്കലാക്കിയത്. സ്വര്‍ണ്ണവും പണവും തിരിക്കെ ആവശ്യപ്പെട്ടപ്പോള്‍ പീഡന കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട യുവാവ് മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് രണ്ട് ആണ്‍മക്കളുമായി ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് മേല്‍പ്പറമ്പ് എസ്‌ഐ കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രുതിയെ കസ്റ്റഡിലെടുത്തത്. ഒളിവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചെങ്കിലും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഐഎഎസ് വിദ്യാര്‍ഥിനി എന്നിങ്ങനെചമഞ്ഞായിരുന്നു വിവാഹവാഗ്ദാനം നല്‍കി യുവതി യുവാക്കളെ വലയിലാക്കിയതെന്നാണ് പറയുന്നത്. പുല്ലൂര്‍ സ്വദേശിയായ യുവാവിനെതിരെ മംഗഌറില്‍ പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് സമാന രീതിയില്‍ പലരെയും തട്ടിപ്പിനിരയാക്കിയതായുള്ള ആരോപണങ്ങള്‍ പുറത്തുവന്നത്. ജയിലിലായ യുവാവില്‍ നിന്ന് മാത്രം 5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.

തൃശൂര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനെ ഹണി ട്രാപ്പില്‍പ്പെടുത്തി 16 ലക്ഷത്തോളം രൂപ ശ്രുതി കൈലാക്കിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥനെ മാംഗ്ലൂരിലേക്ക് വിളിച്ച് വരുതിയശേഷം ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചാതായി കാണിച്ച് മാംഗ്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയും ഇയാളെ ജയിലില്‍ അടപ്പിക്കുകയും ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയ പോലീസുകാരനെ പോസ്‌കോ കേസില്‍ പെടുത്തി വീണ്ടും ഇയാളെ ജയിലിലാക്കി. പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.കൊല്ലത്ത് വച്ച് ബാങ്ക് ജീവനക്കാരി എന്ന പേരില്‍ ഹോസ്റ്റലില്‍ താമസിക്കുകയും കൂടെയുണ്ടായിരുന്ന യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ വായ്‌പയായി വാങ്ങിയ ശേഷം അവിടെ നിന്നും മുങ്ങിയിരുന്നു.

തിരുവനന്തപുരത്തുള്ള ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്റെ ബന്ധുവിനെ ഹണി ട്രാപ്പില്‍പെടുത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെയും കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കി. മറ്റൊരു ജില്ലക്കാരനായ ബാങ്ക് മാനേജറില്‍ നിന്നും സമാനമായ രീതിയില്‍ 4 ലക്ഷം രൂപ കൈക്കലാക്കി. നാണക്കേട് ഭയന്ന് പലരും വിവരം പോലീസില്‍ പറയാന്‍ മടിക്കുകയായിരുന്നു. ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Tags: Honeytrapwoman was arrested in UdupiShruti Chandrasekhar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടി പുരുഷന്‍മാരെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാക്കിയ ശേഷം പണം തട്ടുന്ന പുതിയ രീതിയെക്കുറിച്ച് പറയുന്നു.
India

പ്രേമത്തിലേര്‍പ്പെട്ട പുരുഷനോട് ഗര്‍ഭിണിയാണെന്ന് പറയും; നേരത്തെ ഗര്‍ഭമുള്ളപ്പോഴുള്ള മൂത്രം ഉപയോഗിച്ച് ടെസ്റ്റ് പോസിറ്റീവാക്കും; പുത്തന്‍ പെണ്‍കെണി

ഷെമി എന്ന ഫാബി (ഇടത്ത്)
Kerala

ഹണിട്രാപില്‍ വ്യാപാരിയെ കുടുക്കിയത് ഷെമി എന്ന ഫാബിയുടെ ഗ്ലാമര്‍

Kerala

ഹണിട്രാപ്പില്‍ പെടുന്നത് നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം, വീഡിയോ കോളുകള്‍ ട്രാപ് ആകാം; മുന്നറിയിപ്പുമായി കേരള പോലീസ്

അര്‍ഷാദ് ബാബു, മുബഷിറ ജുമൈല
Kerala

തൊഴിലുടമയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; യുവതിയും സുഹൃത്തും റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.