Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ കുടുംബത്തിനൊപ്പം പ്രാര്‍ത്ഥനയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 05:00 am IST
in Editorial

കര്‍ണാടകയിലെ ഷിരൂരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ഡ്രൈവര്‍ അര്‍ജുന്‍ ലോറിക്കൊപ്പം മണ്ണിനടിയില്‍പ്പെട്ടിട്ട് ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്. തിരച്ചില്‍ ഇപ്പോഴും നടക്കുകയാണെങ്കിലും ഇതുവരെ ആളെ കണ്ടെത്താനാവാത്തത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നു. സംഭവം നടന്ന ആദ്യ രണ്ട് ദിവസം തെരച്ചില്‍ കാര്യക്ഷമമാവാതിരുന്നതിനാലാണ് അര്‍ജുനെ രക്ഷിക്കാന്‍ കഴിയാതെപോയതെന്ന വിമര്‍ശനം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമുണ്ട്. മണ്ണിടിച്ചിലുണ്ടായി നാല്‍പത്തിയെട്ടു മണിക്കൂര്‍ കര്‍ണാടക സര്‍ക്കാരും ജില്ലാ ഭരണകൂടവും കാണിച്ച അനാസ്ഥയാണ് രക്ഷാപ്രവര്‍ത്തനം ഇഴയാനിടയാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഇതിനു പകരം മണ്ണ് നീക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമാണ് കര്‍ണാടക പോലീസ് മുന്‍തൂക്കം നല്‍കിയതത്രേ. ഇതുമൂലം നിര്‍ണായക മണിക്കൂറുകളാണ് നഷ്ടമായത്. എന്‍ഐടി പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട്-പെനട്രേറ്റിങ് റഡാറുപയോഗിച്ച് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ സ്ഥലം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടും, മണ്ണുനീക്കി വാഹനം കണ്ടെത്താന്‍ കഴിയാതിരുന്നത് അധികൃതരുടെ അനാസ്ഥതന്നെയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും രക്ഷിക്കേണ്ടത് ഒരു മനുഷ്യജീവനായതിനാല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഇതിനെക്കുറിച്ച് അര്‍ജുന്റെ കുടുംബത്തിനുള്ള പരാതി കേട്ടില്ലെന്നു നടിക്കാനാവില്ല. മകനും ഭര്‍ത്താവും അച്ഛനുമായ ഒരാള്‍ക്കുവേണ്ടിയാണല്ലോ ആ കുടുംബം കാത്തിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാരില്‍നിന്നുണ്ടായ അനാസ്ഥയെക്കാള്‍ അപലപനീയമാണ് കേരള സര്‍ക്കാര്‍ കാണിച്ച അനാസ്ഥയെന്നു പറയേണ്ടിവരും. അയല്‍സംസ്ഥാനത്തുണ്ടായ ഒരു ദുരന്തത്തില്‍ നാട്ടുകാരനായ ഒരാള്‍ അകപ്പെട്ടിട്ടും ഇടതുമുന്നണി സര്‍ക്കാരില്‍നിന്നുണ്ടായ തണുത്ത പ്രതികരണം അംഗീകരിക്കാനാവില്ല. കുവൈറ്റിലുണ്ടായ ഒരു അഗ്‌നിബാധയില്‍ മലയാളികള്‍ക്ക് ജീവപായം സംഭവിച്ചപ്പോള്‍ അവിടേക്കു പോകാന്‍ തിടുക്കം കാണിച്ച മന്ത്രിമാര്‍ എന്തുകൊണ്ടാണ് അയല്‍സംസ്ഥാനത്തേക്ക് പോകാന്‍ താല്‍പര്യം കാണിക്കാതിരുന്നതെന്ന ചോദ്യം ഉയരുക സ്വാഭാവികം. കുവൈറ്റ് ദുരന്തത്തെത്തുടര്‍ന്ന് ആവശ്യമായ എല്ലാ കാര്യങ്ങളും യാതൊരു പരാതിക്കും ഇടവരുത്താതെ കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുകയുണ്ടായി. എന്നിട്ടും ആളാവാന്‍ നോക്കുകയാണ് നമ്മുടെ ആരോഗ്യമന്ത്രി ചെയ്തത്. യാത്രാനുമതി നല്‍കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനും മറന്നില്ല. ഹരിയാനയില്‍ ട്രെയിനിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടാനിടയായപ്പോള്‍ അവിടേക്ക് സഹായധനവുമായിപ്പോയ പിണറായി വിജയനും സ്വന്തം നാട്ടില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ടക്കൊലക്കിരയായിട്ടും സഹായിക്കാന്‍ തയ്യാറാവാതിരുന്നത് വിമര്‍ശിക്കപ്പെടുകയുണ്ടായല്ലോ. പിണറായി സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ഷിരൂരിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍ അനാസ്ഥ കാട്ടിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ച് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ അര്‍ജുന്റെ കുടുംബം. സുരേഷ് ഗോപി ഫോണില്‍ ബന്ധപ്പെടുകയും, എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍ ഇനിയും അസ്തമിച്ചിട്ടില്ല. പ്രിയപ്പെട്ടവന്‍ മടങ്ങിവരുമെന്നുതന്നെ അവര്‍ കരുതുന്നു. അങ്ങനെ സംഭവിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

 

Tags: KarnatakaArjunShirur Landslide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

India

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

India

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

Kerala

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.