Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടാം ലോകമഹായുദ്ധം,ബോബിഫിഷര്‍, ഗാരി കാസ്പറോവ്, ഇന്‍റര്‍നെറ്റ്…. പ്രതിസന്ധികളെ നേരിട്ട് മുന്നേറിയ ഫിഡെയ്‌ക്ക് 100 വയസ്സ്

രണ്ടാം ലോകമഹായുദ്ധം ചെസിന്റെ മുന്നേറ്റത്തെ പരിക്കേല്‍പിച്ച സമയമായിരുന്നു. പണമില്ല. സ്പോണ്‍സര്‍ഷിപ്പില്ല. ദാരിദ്ര്യമാണെങ്ങും. ഇതോടെ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് ചെസ് താരങ്ങളെ അയ്‌ക്കാന്‍ പല രാഷ്‌ട്രങ്ങളുടെയും കയ്യില്‍ പണമില്ലാതായി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 21, 2024, 08:50 pm IST
in Sports

ന്യൂദല്‍ഹി: രണ്ടാം ലോകമഹായുദ്ധം ചെസിന്റെ മുന്നേറ്റത്തെ പരിക്കേല്‍പിച്ച സമയമായിരുന്നു. പണമില്ല. സ്പോണ്‍സര്‍ഷിപ്പില്ല. ദാരിദ്ര്യമാണെങ്ങും. ഇതോടെ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് ചെസ് താരങ്ങളെ അയ്‌ക്കാന്‍ പല രാഷ്‌ട്രങ്ങളുടെയും കയ്യില്‍ പണമില്ലാതായി. ഇതിന് പുറമെ സോവിയറ്റ് യൂണിയന്‍ (ഇന്നത്തെ റഷ്യ) ചെസിനെ നിയന്ത്രിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ ഫിഡെയില്‍ അംഗമകാന്‍ വിസമ്മതിക്കുകയും ചെയ്തു. ചെസിന് ഏറെ പ്രാധാന്യം നല്‍കുന്ന റഷ്യന്‍ താരങ്ങളുടെ അഭാവം ഫിഡെയെ ഉലച്ചു. അതുപോലെ മറ്റൊരു പ്രതിസന്ധി ഉണ്ടായത് ബോബി ഫിഷര്‍ എന്ന അമേരിക്കന്‍ ചെസ് ചാമ്പ്യനുമായാണ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്ന രീതിയോടും കളിക്കാരെ തെരഞ്ഞെടുക്കുന്ന രീതിയോടും ഫിഡെയുടെ നിയമങ്ങളോടും ഫിഷര്‍ കലഹിച്ചു. എന്നാല്‍ അതു കഴിഞ്ഞും ഫിഡെ മുന്നേറി. ഇതുപോലെ മറ്റൊരു പ്രതിസന്ധി ഗാരി കാസ്പറോവ് എന്ന റഷ്യന്‍ താരത്തില്‍ നിന്നുമാണ് ഉണ്ടായത്. നല്ലൊരു പങ്ക് ലോകോത്തര ചെസ് താരങ്ങളെയും അടര്‍ത്തിയെടുത്ത് ഗാരി കാസ്പറോവ് മറ്റൊരു സംഘടന ആരംഭിച്ചു. എന്നാല്‍ ഇതിനെയും ഫിഡെ അതിജീവിച്ചു. ഇന്ന് ഫിഡെയുടെ സഹയാത്രികനാണ് ഗാരി കാസ്പറോവ്.

അതായത് പ്രതിസന്ധികളില്‍ തകരുന്ന ഒന്നായിരുന്നില്ല ഫിഡെ. ഇന്‍റര്‍നെറ്റും ഓണ്‍ലൈന്‍ ചെസും പടര്‍ന്നതോടെ ഒരു അന്താരാഷ്ട ചെസ് സംഘടനയ്‌ക്ക് പ്രസക്തിയുണ്ടോ എന്ന് വരെ സംശയിച്ചപ്പോഴും ഫിഡെ അതിനെയും മറികടന്ന് മുന്നോട്ടൊഴുകി. ഇടയ്‌ക്കിടെ നിയമങ്ങളും കളിയുടെ ഘടനകളും മാറ്റി ചെസിനെ ഫിഡെ വൈവിധ്യമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങിനെ വീണ്ടും ഫിഡെ ഉയര്‍ത്തെഴുന്നേറ്റു. 1924ല്‍ രൂപം കൊണ്ട ഫിഡെ എന്ന അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ അങ്ങിനെ പല പല പ്രതിസന്ധികളും മറികടന്ന് പുരോഗതിയിലേക്ക് ചുവടുവെച്ചു. വിവിധ രാഷ്‌ട്രങ്ങളില്‍ അതിന്റെ അടയാളങ്ങള്‍ പതിപ്പിച്ചു.

ചെസിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന
ആഗോള ചെസ് ഫെഡറേഷനായ ഫിഡെയ്‌ക്ക് ജൂലായ് 20ന് 100 വയസ്സ് തികഞ്ഞു. അന്ന് തന്നെയാണ് ലോക ചെസ് ദിനവും. വിവിധ തലമുറകളെയും സംസ്കാരങ്ങളെയും കോര്‍ത്തിണക്കുന്ന ഒന്നായി ചെസിനെ ലോകം കാണുന്നു. ഇന്ത്യയില്‍ ആറാം നൂറ്റാണ്ടില്‍ ഉത്ഭവിച്ച കളിയാണ് ചെസെങ്കിലും പിന്നീടത് അത് ലോകമെങ്ങും പ്രചരിച്ചുകഴിഞ്ഞു.

1924 ജൂലായ് 20ന് ഫ്രാന്‍സിലെ പാരീസിലാണ് ഫിഡെയുടെ ജനനം. ഫെഡറേഷന്‍ ഇന്‍റര്‍നാഷണല്‍ ഡെസ് എചെക്സ് എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് ഫിഡെ എന്ന പദം ഉത്ഭവിച്ചത്. ഇപ്പോള്‍ ഇന്‍റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ എന്നാണ് ഇപ്പോള്‍ ഇംഗ്ലീഷില്‍ ഫിഡെയുടെ പൂര്‍ണ്ണനാമം. 2024 ജൂലായ് 20ന് ഫിഡെയ്‌ക്ക് 100 വയസ്സായി.

എട്ടാം അന്താരാഷ്‌ട്ര ഒളിമ്പിക്സിനോടനുബന്ധിച്ചാണ് ഫിഡെയുടെ ജനനം. ഫ്രാന്‍സിന്റെ പി. വിന്‍സെന്‍റ്, ബ്രിട്ടന്റെ എല്‍. റീസ്, നെതര്‍ലാന്‍റ്സിന്റെ എ റുവെബ്, അലക്സാണ്ടര്‍ അലെഖിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം റഷ്യന്‍ ചെസ് താരങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ചെസിനൊരു അന്താരാഷ്‌ട്ര സംഘടന വേണമെന്ന ആശയത്തോടെ ഫിഡെ രൂപീകരിച്ചത്.

ഫിഡെ 1927 മുതല്‍ ലോക ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ തുടങ്ങി. 1948 മുതല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചു. വനിതകള്‍ക്കും ജൂനിയറിനും സീനിയറിനും അംഗപരിമിതര്‍ക്കും ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നുണ്ട് ഫിഡെ. ചെസിലെ നിലവാരം നിശ്ചയിക്കുന്ന പദവികള്‍ നിശ്ചയിച്ചത് ഫിഡെ ആണ്. അങ്ങിനെയാണ് ഗ്രാന്‍റ് മാസ്റ്റര്‍ (ജിഎം), ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം), ഫിഡെ മാസ്റ്റര്‍, കാന്‍ഡിഡേറ്റ് മാസ്റ്റര്‍ (സിഎം), വിമന്‍ ഗ്രാന്‍റ് മാസ്റ്റര്‍ (ഡബ്ല്യു ജിഎം) തുടങ്ങിയ സ്ഥാനങ്ങള്‍ കളിക്കാര്‍ക്ക് നല്‍കിത്തുടങ്ങിയത്. അതുപോലെ ചെസ് കളിക്കാര്‍ക്ക് റാങ്കുകളും റേറ്റിംഗുകളും നല്‍കാന്‍ തുടങ്ങി. കളിക്കാരുടെ മിടുക്കിനെ ആധാരമാക്കിയ ഇഎല്‍ഒ എന്ന റേറ്റിംഗിനെ ആധാരമാക്കിയാണ് റാങ്കുകളും റേറ്റിംഗുകളും തീരുമാനിച്ചത്.

ഫിഡെയ്‌ക്ക് 100 വയസ്സ് തികഞ്ഞതും അന്താരാഷ്‌ട്ര ചെസ് ദിനവും കണക്കിലെടുത്ത് ലോകമെങ്ങും ഫിഡെ ചെസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. സ്കൂള്‍ കുട്ടികള്‍, അഭയാര്‍ത്ഥികള്‍, ജയിലിലെ തടവുകാര്‍, ക്ലബ് കളിക്കാര്‍ തുടങ്ങി സമൂഹത്തിന്റെ പല തട്ടുകളിലുള്ളവര്‍ ഫിഡെയ്‌ക്ക് 100 വയസ്സായ ദിനത്തില്‍ ചെസ് കളിച്ചു.

ഫിഡെയുടെ ജനനം
1966ല്‍ യുനെസ്കോയാണ് ഫിഡെ പിറവികൊണ്ട ജൂലായ് 20നെ ആഗോള ചെസ് ദിനമായി അംഗീകരിച്ചത്. ഇതിന് പിന്നാലെ ഐക്യ രാഷ്‌ട്രസഭ 2019ല്‍ ജൂലായ് 20 ആഗോള ചെസ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

ഇപ്പോള്‍ സ്വിറ്റ് സര്‍ലാന്‍റിലെ ലുസാനെ ആണ് ഫിഡെയുടെ ആസ്ഥാനം. ലോകത്തിലെ 201 രാജ്യങ്ങളിലെ ചെസ് ഫെഡറേഷനുകള്‍ അതില്‍ അംഗങ്ങളുമാണ്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഫിഡെയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയ്‌ക്ക് ഇപ്പോള്‍ ചെസില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു.

ഇന്ന് ലോകമെങ്ങും ചെസ് കളിക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ചെസില്‍ ദിവസേന ആറ് കോടി ചെസ് മത്സരങ്ങളെങ്കിലും ഒരു ദിവസം നടക്കുന്നു എന്നാണ് ഫിഡെയുടെ കണക്ക്.

ലോകറെക്കോഡ് സ്ഥാപിക്കാന്‍ ഫിഡെ
ഫിഡെയ്‌ക്ക് 100 വയസ്സ് തികഞ്ഞതിന്റെ ഭാഗമായി ചെസിന്റെ പേരില്‍ ഫിഡെ ഗിന്നസ് ബുക്കിലേക്ക് കയറിപ്പറ്റി. 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ചെസ് മത്സരങ്ങള്‍ നടത്തുക വഴിയാണ് ഫിഡെ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്.

 

 

Tags: Bobby fischerFIDE@100Arkady DvorkovichFIDEChessVishwanathanAnandGarry KasparovInternational Chess Federation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.