Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അമേരിക്കയില്‍നിന്നുള്ള വിപല്‍ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 01:28 am IST
in Editorial

അമേരിക്കയുടെ മുന്‍ പ്രസിഡന്റും, ആസന്നമായ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രമ്പിനു നേരെയുണ്ടായ വധശ്രമത്തിന്റെ വാര്‍ത്ത ലോകം ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്. പെന്‍സില്‍വാനിയയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ട്രമ്പിനു നേര്‍ക്ക് അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അക്രമി ഒന്നിലധികം പ്രാവശ്യം നിറയൊഴിക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ട്രമ്പ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. വെടിയുണ്ട ട്രമ്പിന്റെ വലതു ചെവിയുടെ മുകള്‍വശം തുളച്ച് കടന്നുപോയി. മില്ലിമീറ്റര്‍ വ്യത്യാസം വന്നിരുന്നെങ്കില്‍ തലയോട്ടി തുളച്ചുകയറുമായിരുന്നു. അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ വലിയൊരു ദുരന്തമാണ് ഒഴിവായിപ്പോയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിലത്തുവീണെങ്കിലും അടുത്ത നിമിഷംതന്നെ അവിടെനിന്ന് എഴുന്നേറ്റ ട്രമ്പ് ചോരയൊഴുകുന്ന കൈപ്പത്തി ചുരുട്ടി തന്റെ പാര്‍ട്ടി അണികളെ പോരാടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. അമേരിക്കന്‍ ജനത അപ്പോള്‍ കണ്ടത് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ ട്രമ്പിനെയാണ്. അക്രമിയുടെ വെടിയേറ്റ് പരിപാടിയില്‍ പങ്കെടുക്കുന്ന ഒരാള്‍ മരിക്കുകയും, ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണ് ട്രമ്പിനെ വധിക്കാന്‍ ശ്രമിച്ചത്. അക്രമിയെ അമേരിക്കന്‍ സീക്രട്ട് സര്‍വീസ് വെടിവച്ച് കൊല്ലുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ആവേശത്തിലാണെന്നും ട്രമ്പ് പറഞ്ഞത് പ്രക്ഷുബ്ധമായ അന്തരീക്ഷത്തെ ഒരു പരിധിയോളം തണുപ്പിച്ചിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രമ്പിനെ വധിക്കാന്‍ ശ്രമിച്ച വാര്‍ത്ത കേള്‍ക്കുകയും, കയ്യിലും മുഖത്തും ചോരപുരണ്ടുനില്‍ക്കുന്ന ചിത്രം കാണുകയും ചെയ്തത് ഭാരതത്തിലടക്കം വലിയ നടുക്കമാണ് ഉണ്ടാക്കിയത്. തന്റെ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനാധിപത്യത്തിലും രാഷ്‌ട്രീയത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. സമാനമായ ഭാഷയില്‍ തന്നെ മറ്റ് രാഷ്‌ട്രത്തലവന്മാരും സംഭവത്തെ അപലപിച്ചിരിക്കുകയാണ്. ഡെമോക്രാറ്റുകളും അക്രമത്തെ അപലപിച്ചു. എന്നാല്‍ അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങള്‍ അത്യന്തം ഗുരുതരമായ ഈ സംഭവത്തെ ലളിതവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. തങ്ങളുടെ ശത്രുവിനെതിരെ ഉണ്ടായ വധശ്രമത്തെ പക്ഷപാതപരമായാണ് ഈ മാധ്യമങ്ങള്‍ കണ്ടത്. അക്രമി ട്രമ്പിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെന്നും, ഈ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നയാളാണെന്നും പ്രചരിപ്പിക്കുന്നതിലായിരുന്നു അമേരിക്കന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് തിടുക്കം. ഒരു നിമിഷംപോലും കളയാതെ അവരത് ചെയ്യുകയുമുണ്ടായി. ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലാത്ത ഇരുപതു വയസ്സുള്ള അക്രമി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തിട്ടുണ്ടെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പണം സംഭാവന ചെയ്തയാളാണെന്ന വിവരം പുറത്തുവന്നിരിക്കുന്നു. ജോ ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേറ്റ കാലത്താണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ക്രൂക്‌സ് പണം സംഭാവനയായി നല്‍കിയത്. മനസ്സുകൊണ്ട് ഇയാള്‍ ട്രമ്പിന്റെ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ട്രമ്പിനെതിരെയുണ്ടായ വധശ്രമം വഴിതെറ്റിയ ഒരു യുവാവിന്റെ പരാക്രമമായി കാണാനാവില്ല. അമേരിക്കയുടെ ചരിത്രം പരിശോധിച്ചാല്‍ നിരവധി പ്രസിഡന്റുമാര്‍ വധിക്കപ്പെട്ടിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ് കെന്നഡി തുടങ്ങിയവര്‍ ഇവരില്‍പ്പെടുന്നു. പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ്, ഹാരി ട്രൂമാന്‍, റൊണാള്‍ഡ് റീഗന്‍ എന്നിവര്‍ക്ക് നേരെ വധശ്രമങ്ങളും നടന്നിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ചും പരിഷ്‌കാരത്തെക്കുറിച്ചുമൊക്കെ വാചാലരാവുമെങ്കിലും അമേരിക്കന്‍ സമൂഹം അസഹിഷ്ണുത നിറഞ്ഞതാണ്. മതവും വംശീയതയുമൊക്കെ ഇതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. ട്രമ്പിന്റെ ജീവനെടുക്കാന്‍ ശ്രമിച്ച അക്രമിയുടെ പ്രേരണ എന്തായിരുന്നു എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരികയുള്ളൂ. പക്ഷേ ഇങ്ങനെയൊന്ന് നടക്കാനിടയായ സാഹചര്യം അവഗണിക്കാനാവില്ല. ട്രമ്പിനെതിരെ നടന്ന വിദ്വേഷ പ്രചാരണത്തിന്റെ ഫലമാണ് ഈ അക്രമമെന്നു തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും രാഷ്‌ട്രീയ നിരീക്ഷകരും കരുതുന്നത്. ട്രമ്പ് ഏതുവിധേനയും ചെറുക്കപ്പെടേണ്ടയാളാണെന്നു പറഞ്ഞുകൊണ്ടിരുന്ന പ്രസിഡന്റ് ബൈഡന്‍ അക്രമിക്ക് വഴിയൊരുക്കുകയായിരുന്നു. വധശ്രമത്തില്‍ ബൈഡനെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്നുവരെ ആവശ്യമുയര്‍ന്നത് ഇതുകൊണ്ടാണ്. ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിക്കൊണ്ട് നടന്ന പ്രചാരണമാണ് ട്രമ്പിനെതിരായ വധശ്രമത്തില്‍ കലാശിച്ചതെന്ന് മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം വിമര്‍ശിച്ചിരിക്കുന്നു തുളസി ഗബ്ബാര്‍ഡും വിമര്‍ശിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും ഇടത്- ജിഹാദി ശക്തികളും അര്‍ബന്‍ നക്‌സലുകളും മറ്റും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരണവും ഇതില്‍നിന്ന് വളരെയൊന്നും വ്യത്യസ്തമല്ലെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.

Tags: americaPICKDonald Trumpstormy message
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

World

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

World

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.