Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിഴൽയാത്രികൻ’ രാമചന്ദ്ര പുലവരുടെ ജീവിതം വെള്ളിത്തിരയിൽ; 27 മിനിറ്റ്‌ ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയത്‌ സഹീർ അലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 02:30 pm IST
in Kerala, Entertainment

തോൽപ്പാവക്കൂത്തിനെ കാലോചിതമായി പരിഷ്കരിച്ച് അവതരിപ്പിക്കുന്ന രാമചന്ദ്ര പുലവരുടെ ജീവിതം വെള്ളിത്തിരയിലേക്ക്‌. സിനിമ–-നാടക പ്രവർത്തകൻ സഹീർ അലിയാണ്‌ 27 മിനിറ്റ്‌ ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയത്‌. സഹീർ അലിയുടെ മകൾ ഫാബി സഹീർ തിരക്കഥ തയ്യാറാക്കി പി.ബാലചന്ദ്രന്റെ ‘ഇവൻ മേഘരൂപൻ’ എന്ന സിനിമാചിത്രീകരണത്തിനിടയിലാണ് സഹീർ അലി തോൽപ്പാവക്കൂത്തിനെക്കുറിച്ച്‌ പഠിക്കുന്നത്‌. തുടർന്ന് രാമചന്ദ്ര പുലവരുമായി അടുത്തു. തോൽപ്പാവക്കൂത്ത് സമന്വയിപ്പിച്ച് നാടിന്നകം നാടകം, നിഴലാട്ടപ്പെരുമ തുടങ്ങിയ നാടകങ്ങൾ തയ്യാറാക്കി അരങ്ങിലെത്തിച്ചു.

തോൽപ്പാവക്കൂത്തിന്റെ വലിയ പാരമ്പര്യത്തിനുടമയായ പുലവർകുടുംബവുമായി പുലർത്തിയ ദീർഘനാളത്തെ സൗഹൃദമാണ് വിവരണചിത്രമൊരുക്കാൻ സഹീർ അലിയെ പ്രേരിപ്പിച്ചത്‌. ആദ്യപ്രദർശനവും ചിത്രാവലോകനവും പാലാരിവട്ടം ഡോൺ ബോസ്കോ ഇമേജ് തിയറ്ററിൽ ക്ഷണിക്കപ്പെട്ട സദസ്സിനുമുമ്പാകെ അഞ്ചിന് പകൽ മൂന്നിന്‌ നടക്കും.

കഥയിലൂടെയും പാട്ടിലൂടെയും അവതരിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള തോൽപ്പാവക്കൂത്തിനെ നവീകരിക്കാനും ജനകീയമാക്കാനും മുന്നിട്ടിറങ്ങിയവരാണ് കുനത്തറ കൃഷ്ണൻകുട്ടി പുലവരും മകൻ രാമചന്ദ്ര പുലവരും. കമ്പരാമായണം കഥയെ ആസ്പദമാക്കി തുടർച്ചയായി 21 ദിവസം കഥപറഞ്ഞ് നടത്തുന്ന കൂത്തിനെ ഒരുമണിക്കൂറിലൊതുക്കി സ്റ്റേജ് പരിപാടിയാക്കിയതും ക്ഷേത്രത്തിന് പുറത്തേക്കാനയിച്ചതും കൃഷ്ണൻകുട്ടി പുലവരാണ്. 1965ൽ സംഘടിപ്പിച്ച ലോക മലയാളസമ്മേളന വേദിയിൽ അവതരിപ്പിച്ചാണ്‌ ആദ്യമായി ക്ഷേത്രത്തിനുപുറത്ത് തോൽപ്പാവക്കൂത്ത അരങ്ങേറിയത്. തുടർന്ന് 1979ൽ റഷ്യയിലെ അന്തർദേശീയ പാവകളിമേളയിൽ അവതരിപ്പിച്ച്‌ രാജ്യത്തിന് പുറത്തേക്കെത്താനും തോൽപ്പാവക്കൂത്തിനായി.

കൃഷ്ണൻകുട്ടി പുലവർ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. മകൻ രാമചന്ദ്ര പുലവർ കലാരൂപത്തെ വൈവിധ്യവൽക്കരിക്കാനും പുതിയ അവതരണസാധ്യതകൾ തേടാനും നേതൃത്വം നൽകി. സ്വാതന്ത്ര്യസമരകഥ പ്രമേയമാക്കി ഗാന്ധിചരിത്രം, യേശുദേവന്റെ ചരിത്രാഖ്യാനമായി യേശുചരിത്രം തുടങ്ങിയവയും പഞ്ചതന്ത്രം കഥകളും ചണ്ഡാലഭിക്ഷുകിപോലുള്ള മലയാളസാഹിത്യ കൃതികളും എയ്ഡ്സ്, ലഹരി തുടങ്ങിയ ബോധവൽക്കരണ കൂത്തുകളും വിഷയമാക്കി. 2021ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഷൊർണൂരിലെ കുനത്തറവീട്ടിൽ സ്ഥിരംവേദിയും 600 വർഷം പഴക്കമുള്ള തോൽപ്പാവകളും ഉൾപ്പെടെ കൂത്തിന്റെ ചരിത്രശേഷിപ്പുകൾ കാണാനും പഠിക്കാനുമായി നിരവധിപേർ എത്തുന്നു.

രാമചന്ദ്ര പുലവരുടെ മക്കൾ രാജീവ് പുലവരും രാഹുൽ പുലവരും കൂത്തിനായി ജീവിതം സമർപ്പിച്ചവരാണ്. രാഹുൽ പുലവർ യുഎസിലെ കണക്ടിക്കട്ട് സർവകലാശാലയിൽ ഹാരിയട്ട് ഫെലോഷിപ്പോടെ പാവക്കൂത്ത് വിഷയത്തിൽ ഗവേഷകനാണ്. ഈ മേഖലയിൽ രാജ്യത്തെ ആദ്യഗവേഷകനാണ് രാഹുൽ പുലവർ.

Tags: cinemaAutobiographyRamachandra PulavarTholpavakooth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.