Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം മേഖലാ യോഗം: പിണറായിയെ തള്ളി കാരാട്ട്; ബംഗാളും ത്രിപുരയും മറക്കരുതെന്ന് എം.വി. ഗോവിന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 07:15 am IST
in Kerala

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് തെറ്റുതിരുത്തല്‍ മാര്‍ഗരേഖ അവതരിപ്പിക്കാനായുള്ള സിപിഎം മേഖലാ യോഗത്തില്‍ പിണറായി സര്‍ക്കാരിനെതിരെ സിപിഎം നേതാവ് പ്രകാശ് കാരാട്ട്.

ഇന്നലെ കണ്ണൂര്‍ ബര്‍ണശേരി നായനാര്‍ അക്കാദമിയിലാണ് വടക്കന്‍ മേഖലാ യോഗം നടന്നത്. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി, തെറ്റുതിരുത്തലിനായി കേന്ദ്രക്കമ്മിറ്റി തയാറാക്കിയ മാര്‍ഗരേഖ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്താണ് പ്രകാശ് കാരാട്ട് സംസാരിച്ചത്. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്ന വീഴ്ചയും മറ്റ് നിരവധി ഘടകങ്ങളും മൂലം പാര്‍ട്ടി വോട്ടടക്കം ചേരുന്നതിനിടയാക്കിയെന്ന് കാരാട്ട് മാര്‍ഗരേഖ അവതരിപ്പിച്ച് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന ഘടകം കേന്ദ്രകമ്മിറ്റിക്ക് മുന്നില്‍ ഒരു റിപ്പോര്‍ട്ട് വച്ചിരുന്നെങ്കിലും അത് അപ്പാടേ തള്ളിയാണ് കാരാട്ട് സംസാരിച്ചത്. കേരളത്തിലെ പരാജയം സംബന്ധിച്ച ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും തെറ്റുതിരുത്തല്‍ മാര്‍ഗരേഖ കീഴഘടകങ്ങളില്‍ സജീവ ചര്‍ച്ചയ്‌ക്ക് വയ്‌ക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
സപ്തംബറില്‍ ആരംഭിക്കാനിരിക്കുന്ന സമ്മേളനങ്ങളിലെ സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പും ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കണമെന്നും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, ലഹരി സംഘങ്ങള്‍ ഇവയുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പോലും നല്കരുതെന്നും കാരാട്ട് വ്യക്തമാക്കി.

ബിജെപിയിലേക്ക് പോയ വോട്ട് തരികെ പിടിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിയണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തില്‍ പറഞ്ഞു.

പോയാല്‍ പിന്നെ തിരിച്ചുവരാനാകില്ലെന്നതിന്റെ തെളിവാണ് ബംഗാളും ത്രിപുരയും. യുഡിഎഫിലേക്കുപോയ വോട്ട് തിരിച്ചുപിടിക്കാന്‍ എളുപ്പമാണ്. സഖാക്കള്‍ സ്വയം അധികാര കേന്ദ്രമാകരുത്. തോല്‍വിക്ക് കാരണം ജനങ്ങളില്‍ നിന്ന് അകന്നതാണ്. തെറ്റുതിരുത്താന്‍ ഓരോ സഖാവും തയാറാകണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മേഖലാ യോഗത്തില്‍ ലോക്കല്‍ സെക്രട്ടറിമാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് പങ്കെടുത്തത്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്രക്കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, പി. ജയരാജന്‍, കെ.കെ. ശൈലജ, പി. കരുണാകരന്‍, സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ടി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

Tags: mv govindanPrakash KaratCPM KeralaCPM regional meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

Kerala

കേരളാ സർവകലാശാലയുടെ ഭൂമി എ കെ ജി സെന്ററിന് കൈമാറിയ സംഭവം: എംവി ഗോവിന്ദന് ഹൈക്കോടതി നോട്ടീസ്

Kerala

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.