Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊടിക്കുന്നിലിന്റെ വിജയം തുടര്‍ച്ചയില്ലാതെ: കോണ്‍ഗ്രസ് നാണംകെട്ട പ്രചാരണം നടത്തുന്നു: കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി റിജിജു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 10:21 am IST
in India

ന്യൂദല്‍ഹി: ലോക്സഭയിലെ മുതിര്‍ന്ന അംഗവും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടെം സ്പീക്കറാകാത്തത് അദ്ദേഹം രണ്ടു തവണ പരാജയപ്പെട്ടതിനാലാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ലോക്സഭയിലേക്ക് വിജയിച്ചെത്തുന്ന അംഗമാണ് പ്രോ ടെം സ്പീക്കറാവുന്ന കീഴ്‌വഴക്കമുള്ളതെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു.

1998 മുതല്‍ ഒഡീഷയിലെ കട്ടക്കില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചെത്തിയ അംഗമാണ് ഭര്‍തൃഹരി മഹ്തബ്. എന്നാല്‍ കൊടിക്കുന്നില്‍ 1998ലും 2004ലും ലോക്സഭയിലേക്ക് പരാജയപ്പെട്ടയാളാണ്. ആകെ എട്ടുതവണ കൊടിക്കുന്നില്‍ എംപിയായെങ്കിലും തുടര്‍ച്ചയായ വിജയങ്ങളുടെ എണ്ണത്തില്‍ ഭര്‍തൃഹരിയാണ് മുന്നിലെന്നും അതാണ് കീഴ്‌വഴക്കമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. ദളിതനായതിന്റെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷിനെ ബിജെപി പ്രോ ടെം സ്പീക്കറാക്കാത്തതെന്ന കോണ്‍ഗ്രസിന്റെ നാണംകെട്ട ആരോപണങ്ങളാണ് ഇതോടെ പൊളിഞ്ഞത്.

പ്രോ ടെം സ്പീക്കര്‍ എന്നത് താല്‍കാലിക പദവി മാത്രമാണ്. ലോക്സഭയുടെ നടത്തിപ്പില്‍ യാതൊരു പങ്കുമില്ല പ്രോ ടെം സ്പീക്കര്‍ക്ക് എന്നത് മനസിലാക്കണം. സ്പീക്കറുടെ തെരഞ്ഞെടുപ്പ് വരെയുള്ള താല്‍കാലിക ക്രമീകരണമാണ്. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവരാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു.
ഭരണഘടനയുടെ 95(1) ചട്ടപ്രകാരം ലോക്‌സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പു വരെയുള്ള സഭാ നടപടികള്‍ നിയന്ത്രിക്കുന്ന പ്രോ ടെം സ്പീക്കറായി ഭര്‍തൃഹരിയെ നിയമിച്ച് വ്യാഴാഴ്ച രാത്രിയാണ് രാഷ്‌ട്രപതി ഉത്തരവിറക്കിയത്.

എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍. ബാലു, രാധാമോഹന്‍ സിങ്, ഫഗ്ഗന്‍സിങ് കുലസ്‌തെ, സുദീപ് ബന്ദോപാധ്യായ എന്നിവരെ എംപിമാരുടെ സത്യപ്രതിജ്ഞ അടക്കമുള്ള നടപടികളില്‍ പ്രോടെം സ്പീക്കറെ സഹായിക്കാനും രാഷ്‌ട്രപതി നിയമിച്ചിരുന്നു. എന്നാല്‍ ദളിതനായതിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷിനെ മാറ്റിനിര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. ദളിതനായതിനാലാണ് തനിക്ക് കോണ്‍ഗ്രസില്‍ അര്‍ഹിച്ച സ്ഥാനം ലഭിക്കാത്തതെന്ന് നിരന്തരം ആരോപിക്കുന്ന കൊടിക്കുന്നില്‍ സുരേഷ്, ലോക്സഭയിലെ മുതിര്‍ന്ന അംഗമായിട്ടും 2019ല്‍ ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നപ്പോഴും സമാന ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ അത്തരം പരാതികളില്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രോ ടെം സ്പീക്കര്‍ പദവിയുടെ വിഷയത്തില്‍ ദളിതനെ മാറ്റിനിര്‍ത്തിയെന്ന ആരോപണം ഉന്നയിക്കുന്നത് വിചിത്രമായി.

Tags: Kiran Rijiju2024 LoksabhaKodikunnil Suresh MPpro tem speaker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

India

രാഹുല്‍ വിദേശയാത്രാ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല: റിജിജു

Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

Kerala

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.