Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാമറ മോഷണം ആരോപിച്ച് ഓട്ടിസം ബാധിതന് പോലീസിന്റെ ക്രൂരമര്‍ദനം ; എസ്‌ഐ ഹരീഷ് ആണ് മര്‍ദ്ദിച്ചതെന്ന് കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 10:45 pm IST
in Kerala
മോഷണകുറ്റം ആരോപിച്ച് പോലീസ് മര്‍ദ്ദിച്ച അഭിഷേക് മൂവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

മോഷണകുറ്റം ആരോപിച്ച് പോലീസ് മര്‍ദ്ദിച്ച അഭിഷേക് മൂവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

തൊടുപുഴ: ജീവനക്കാരുടെ മുറിയില്‍ നിന്ന് കാമറയും, 4 ഐഫോണുകളും കാണാതായെന്ന പരാതിയില്‍ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓട്ടിസം ബാധിതനായ ഇരുപതുകാരനാണ് ഗുരുതര പരിക്കേറ്റ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കദളിക്കാട് പെരളിമറ്റം വെട്ടത്തുകുന്നേല്‍ (ആനിക്കാട്) ഗിരീഷ് ഗീത ദമ്പതികളുടെ ഏക മകന്‍ വി.ജി.അഭിഷേകിനാണ് മര്‍ദനമേറ്റത്. വെങ്ങല്ലൂര്‍ കോലാനി ബൈപ്പാസ് റോഡില്‍ ഓട്ടോജെറ്റ് സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ നിന്ന് കാമറയും ഐഫോണുകളും കാണാതായെന്ന പരാതിയിലാണ് യുവാവിന് മര്‍ദനമേറ്റത്.

ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ അഭിഷേകിനെ പോലെ തോന്നുന്ന ഒരാള്‍ ഇവ മോഷ്ടിച്ചെന്ന ഓട്ടോജെറ്റ് സ്ഥാപന ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് ഉച്ചയോടെ അഭിഷേകിനെ പോലീസ് പിടികൂടിയത്. അടുത്തിടെ ജോലിയില്‍ കയറിയ സ്ഥാപനത്തിലെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്റ്റേഷനിലെത്തിച്ചും പിന്നീട് വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴും മര്‍ദനം തുടര്‍ന്നു.

എസ്‌ഐ ഹരീഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന് അഭിഷേക് പറയുന്നു. സ്റ്റേഷന്റെ പ്രവേശന മുറിയില്‍ വച്ച് ആദ്യം മര്‍ദിച്ചതായും താന്‍ ഒച്ചവെച്ചപ്പോള്‍ പിന്‍വശത്തെ വിശ്രമ മുറിയിലേക്ക് കൊണ്ടുപോയി ചവിട്ടി വീഴ്‌ത്തിയെന്നും മര്‍ദനം തുടര്‍ന്നതായും അഭിഷേക് പറയുന്നു. കണ്ണിനും മുഖത്തും മുതുകിലും അടിനാഭിക്കും മര്‍ദനമേറ്റു. പലക കഷ്ണം കൊണ്ട് കാല്‍മുട്ടിനും എസ്‌ഐ അടിച്ചു. ഭീഷണിപ്പെടുത്തിയെന്നും കള്ളനാക്കാന്‍ ശ്രമിച്ചെന്നും അഭിഷേക് പറയുന്നു.

അച്ഛന്‍ ഉപേക്ഷിച്ച് പോയ അഭിഷേക് വല്യപ്പന്റെയും വല്യമ്മയുടെയും ഒപ്പമാണ് നിലവില്‍ താമസിക്കുന്നത്. അമ്മ എറണാകുളത്ത് ജോലി ചെയ്യുകയാണ്. വൈകിട്ട് ബന്ധുക്കളെത്തി നിജസ്ഥിതി ബോധ്യപ്പെടുത്തുകയും മോഷണം നടന്നെന്ന് പറയുന്ന സമയത്ത് അഭിഷേക് വീട്ടിലുണ്ടായിരുന്നതായും വ്യക്തമാക്കിയതോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു.

നേരത്തെ ഓട്ടോജെറ്റ് എന്ന സ്ഥാപനത്തില്‍ അഭിഷേക് ജോലി ചെയ്തിരുന്നു. പിന്നീട് ഉടമയുമായി തെറ്റി ഒരുമാസം മുമ്പ് ജോലിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഒരു വര്‍ഷമായി വീഡിയോ ഗ്രാഫി, ഫോട്ടോഗ്രാഫി ജോലി ചെയ്ത് വരികയാണ് അഭിഷേക്. ഓട്ടിസം ബാധിച്ച് 2019 മുതല്‍ ചികിത്സയിലാണ് അഭിഷേക്.

സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി. അതേ സമയം മര്‍ദനം അറിഞ്ഞില്ലെന്നാണ് നിലപാടിലാണ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ. ഇരുവര്‍ക്കും എതിരേ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags: attackThodupuzhaSub Inspectorottisamphones
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.