Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വെള്ളാപ്പള്ളി പറയുന്ന അപ്രിയ സത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 03:02 am IST
in Editorial

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന ഇടതു-വലതു മുന്നണികള്‍ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം പ്രീണനത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ സ്വാഗതാര്‍ഹവും സമയോചിതവുമാണ്. മതേതരത്വത്തിന്റെ മുഖംമൂടി ധരിച്ച് സിപിഎമ്മും കോണ്‍ഗ്രസും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിംപ്രീണനം ഹിന്ദുസമൂഹത്തെ പ്രത്യേകിച്ച് അവരിലെ പട്ടികജാതി-പിന്നാക്ക ജനവിഭാഗങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും, ഇരുമുന്നണികളുടെയും അതിരുവിട്ട ഈ മുസ്ലിം പ്രീണനത്തിനെതിരായ പ്രതിഷേധം ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും നടത്തിയ മുന്നേറ്റത്തിലും, തൃശ്ശൂരില്‍ സുരേഷ് ഗോപി നേടിയ വിജയത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വിലയിരുത്തുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മുസ്ലിം പ്രീണനവും, മുസ്ലിംലീഗിന്റെയും കുറെ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോള്‍ ക്രൈസ്തവര്‍ മാറിച്ചിന്തിക്കുകയാണെന്നും, അവര്‍ ബിജെപിയെ പിന്തുണച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറയുന്നതില്‍ കാര്യമുണ്ട്. കേരളത്തില്‍ ഒഴിവുവന്ന മൂന്നു രാജ്യസഭാസീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ട് മുസ്ലിമിനെയും ഒരു ക്രൈസ്തവനെയും നോമിനേറ്റ് ചെയ്തതിലെ അനീതി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജനസംഖ്യയില്‍ പകുതിയോളം വരുന്ന ഹിന്ദുക്കളെ അവഗണിച്ച് അവര്‍ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നതും, ഇവരെല്ലാം തോറ്റാല്‍പ്പോലും ഈ മണ്ഡലങ്ങള്‍ പിന്നീട് കുത്തകയാക്കുന്നതും ഇടതു-വലതു മുന്നണികളുടെ മതേതര മുഖംമൂടികള്‍ വലിച്ചുകീറുന്നതാണ്.

എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ ജീവശ്വാസം പോലെ പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷപ്രീണനത്തിനായി ബലികഴിച്ചിരിക്കുന്നു. കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം മുന്നണി രാഷ്‌ട്രീയം തുടങ്ങിയ കാലത്തുതന്നെ ആരംഭിച്ചതാണ്. വോട്ടുബാങ്കിന്റെ ചെലവില്‍ യുഡിഎഫ് ഭരണത്തിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ശക്തിപ്രാപിച്ചത്. സാംസ്‌കാരികമായും സാമ്പത്തികമായും അവര്‍ ഉയര്‍ന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം എന്നിങ്ങനെ സമസ്ത മേഖലകളിലും അരനൂറ്റാണ്ടിനിടെ ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടി. പിന്നാക്ക-പട്ടികവിഭാഗങ്ങള്‍ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും തൊഴിലുറപ്പുകളിലേക്കും ഒതുക്കപ്പെട്ടു. കുമരകം ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തു കിട്ടിയെന്നും, ബേപ്പൂര്‍ ബോട്ടപകടത്തില്‍ എന്തു നല്‍കിയെന്നും ഒന്നു വിലയിരുത്തിയാല്‍ മരണത്തില്‍പ്പോലും സര്‍ക്കാര്‍ കാണിച്ച മതവിവേചനം വ്യക്തമാണ്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ ആര്‍ക്കാണ് ഗുണമുണ്ടായതെന്ന വെള്ളാപ്പള്ളിയുടെ ചോദ്യം പ്രസക്തമാണ്. മലപ്പുറത്ത് എസ്എഎന്‍ഡിപി യോഗത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നല്‍കിയില്ലെന്നും, അറബികോളജുകള്‍ പോലും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളാക്കിയെന്നും, ഇവിടങ്ങളില്‍ അറബി ധനതത്വശാസ്ത്രമാണ് പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുമ്പോള്‍ ഈ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാണല്ലോ. മതഭീകരവാദികള്‍ അധികാരം പിടിക്കുമ്പോള്‍ വിസ്മയിക്കുന്ന അന്തരീക്ഷം കേരളത്തില്‍ സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വെള്ളാപ്പള്ളി പറയാതെ പറയുന്നത്.

അപ്രിയ സത്യം പറയുന്നവര്‍ എന്നും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതുതന്നെയാണ് വെള്ളാപ്പള്ളിയും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിങ്ങള്‍ വിവിധ പാര്‍ട്ടികളിലും സംഘടനകളിലുമായിനിന്ന് മതപരമായി സംഘടിച്ച് വിലപേശി അനര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുകയാണ്. ചിലര്‍ക്ക് അസുഖകരമായ ഈ വസ്തുതകള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചതിന് മുസ്ലിം മതമേധാവികളും തീവ്രവാദസംഘടനകളും വെള്ളാപ്പള്ളിക്കുമേല്‍ ചാടിവീണിരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. മുന്‍കാലങ്ങളില്‍ ഇത്തരം അപ്രിയസത്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത് ദേശീയ പ്രസ്ഥാനങ്ങളാണ്. ഇതൊന്നും നിഷേധിക്കാതെ തന്നെ മതത്തിന്റെ പേരില്‍ മുറവിളി കൂട്ടുകയാണ് മുസ്ലിം സംഘടനകളും മതമേധാവികളും ചെയ്തത്. ഇടതു-വലതു മുന്നണികള്‍ അവര്‍ക്ക് കീഴടങ്ങുകയും ചോദിക്കുന്നതെല്ലാം വെള്ളിത്തളികയില്‍ നല്‍കുകയും ചെയ്തു. ഇപ്പോള്‍ വെള്ളാപ്പള്ളിയാണ് ഇര. എന്നാല്‍ വിമര്‍ശനങ്ങളുടെ പേരില്‍ താന്‍ പിന്നോട്ടുപോവില്ലെന്നും, പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നു കാണിക്കാന്‍ എതിരാളികളെ വെല്ലുവിളിക്കുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ ആര്‍ജവം അഭിനന്ദനാര്‍ഹമാണ്. കേരളത്തില്‍ ഹൈന്ദവ പിന്നാക്കവിഭാഗങ്ങള്‍ നേരിടുന്ന അസമത്വത്തെക്കുറിച്ച് ബോധ്യമാകണമെങ്കില്‍ ഒരു സാമൂഹ്യ-സാമ്പത്തിക സര്‍വെ നടക്കട്ടെയെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം സ്ഥാപിതതാല്‍പ്പര്യക്കാരല്ലാത്ത എല്ലാവരും സ്വാഗതം ചെയ്യേണ്ടതാണ്. മതന്യൂനപക്ഷങ്ങള്‍ക്കോ അവരുടെ മതവിശ്വാസങ്ങള്‍ക്കോ ആരും എതിരല്ല. എന്നാല്‍ രാഷ്‌ട്രീയമായി വിലപേശി മതപരമായ ആധിപത്യത്തിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.

Tags: Vellapalli NatesanLDF-UDFMuslim favorPICKUnpleasant truths
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

Kerala

സംഘടിത മതശക്തികൾ മണിമാളികകൾ പണിയുന്നു; ഭൂരിപക്ഷത്തിന് ദുരിതവും തൊഴിലുറപ്പും മാത്രം: വെള്ളാപ്പള്ളി നടേശൻ

Kerala

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് യോജിപ്പ്; തുഷാർ വെള്ളാപ്പള്ളിയെ മകനെ പോലെ സ്വീകരിക്കും: ജി.സുകുമാരൻ നായർ

Kerala

എൻഎസ്എസുമായി ഐക്യത്തിന് അംഗീകാരം; നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് SNDP പ്രമേയം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.