Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒടുവില്‍ ഹികാരു നകാമുറയെയും കെട്ടുകെട്ടിച്ചതോടെ പ്രജ്ഞാനന്ദ തോല്‍പിച്ചത് ലോക 1,2,3 റാങ്കുകാരെയും ലോക ചാമ്പ്യനെയും

ഈ ടൂര്‍ണ്ണമെന്‍റില്‍ അവസാനത്തെ പത്താം റൗണ്ടില്‍ പ്രജ്ഞാനന്ദ കെട്ടുകെട്ടിച്ചത് ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെയാണ്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ 14.5 പോയിന്‍റോടെ മൂന്നാം സ്ഥാനം നേടി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 8, 2024, 06:22 pm IST
in Sports
പ്രജ്ഞാനന്ദ (ഇടത്ത്) ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍, രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറ, മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാന (ഇടത്ത് നിന്നും വലത്തോട്ട്)

പ്രജ്ഞാനന്ദ (ഇടത്ത്) ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍, രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറ, മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാന (ഇടത്ത് നിന്നും വലത്തോട്ട്)

ഓസ്ലോ: ലോകചെസ്സിലെ അത്ഭുതപ്രതിഭയായ മാഗ്നസ് കാള്‍സന്റെ നാടായ നോര്‍വ്വെയില്‍ നടക്കുന്ന നോര്‍വ്വെ ചെസില്‍ 18കാരനായ ഇന്ത്യയുടെ പ്രജ്ഞാനന്ദ തന്റെ പ്രതിഭ ഒരിയ്‌ക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഈ ടൂര്‍ണ്ണമെന്‍റില്‍ അവസാനത്തെ പത്താം റൗണ്ടില്‍ പ്രജ്ഞാനന്ദ കെട്ടുകെട്ടിച്ചത് ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെയാണ്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ 14.5 പോയിന്‍റോടെ മൂന്നാം സ്ഥാനം നേടി. സമ്മാനത്തുകയായി പ്രജ്ഞാനന്ദയ്‌ക്ക് 2ലക്ഷം ക്രോണോ (ഏകദേശം 15.6 ലക്ഷം രൂപ) കിട്ടി.
,
ലോക ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ താരങ്ങളും നിലവിലെ ലോകചാമ്പ്യനും മാറ്റുരയ്‌ക്കുന്ന ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ പോരാട്ടമായ നോര്‍വെ ചെസില്‍ മൂന്നാം സ്ഥാനത്തെത്തിപ്പെടുക എന്നത് അസാധ്യം തന്നെയാണ്. അവിടെയാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ തുടക്കം മുതല്‍ ഒടുക്കം വരെയും തന്റെ മൂന്നാം സ്ഥാനം നിലനിര്‍ത്തിയത്.

ക്ലാസിക്കല്‍ ടൂര്‍ണ്ണെമെന്‍റായ നോര്‍വ്വെ ചെസ്സിന് ഒരു പ്രത്യകതയുണ്ട്. സമനില ഈ ടൂര്‍ണ്ണമെന്‍റില്‍ അനുവദിക്കില്ല. വിജയിയും പരാജിതനും ഓരോ റൗണ്ടിലും ഉണ്ടാകും. അതിനായി ആദ്യം ക്ലാസികല്‍ റൗണ്ടില്‍ രണ്ടുകളിക്കാരും ഏറ്റുമുട്ടും. അത് സമനിലയില്‍ പിരിഞ്ഞാല്‍ പിന്നെ ആമഗെഡ്ഡോണ്‍ റൗണ്ടാണ്. അതില്‍ സമനിലയായാല്‍ കറുത്ത കരുക്കള്‍ ഉപയോഗിക്കുന്ന കളിക്കാരന്‍ ജയിക്കും. പകരം വെളുത്ത കരുക്കളുള്ള കളിക്കാരന് കൂടുതല്‍ സമയം അനുവദിക്കും. ഈ ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദ ഞെട്ടിച്ച് കളഞ്ഞത് രണ്ട് റൗണ്ടുകളിലാണ്. മൂന്നാം റൗണ്ടില്‍ 64 കളങ്ങളുടെ പോരാട്ടമായ ചെസ്സില്‍ അജയ്യനായ മാഗ്നസ് കാള്‍സനെ അദ്ദേഹത്തിന്റെ ജന്മനാടായ നോര്‍വ്വെയില്‍ വെച്ച് പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. അതും ക്ലാസിക്കല്‍ റൗണ്ടില്‍. ഇതിന് മുന്‍പും പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചിട്ടുണ്ടെങ്കിലും അത് അധികവും വേഗതയേറിയെ ചെസ് മത്സരങ്ങളായ ബ്ലിറ്റ്സ് ചെസിലും റാപിഡ് ചെസ്സിലുമൊക്കെയാണ്.

ക്ലാസിക്കല്‍ ചെസ് എന്നാല്‍ സാവധാനത്തിലുള്ള ചെസ്സാണ്. കറുത്തകരുക്കളും വെള്ളക്കരുക്കളും നീക്കുന്നവര്‍ക്ക് ധാരാളം സമയം നല്‍കും. ഓരോരുത്തര്‍ക്കും ആവോളം ചിന്തിച്ച് കരുക്കള്‍ നീക്കാം. ഒരര്‍ത്ഥത്തില്‍ യഥാര്‍ത്ഥ ചെസ് പ്രതിഭ അളക്കാനുള്ള മത്സരമാണ് ക്ലാസിക്കല്‍ ചെസ്. ഇതില്‍ മാഗ്നസ് കാള്‍സനെ പൂട്ടി എന്നതാണ് പ്രജ്ഞാനന്ദയെ ലോക പ്രശസ്തനാക്കിയത്. ഇന്ന് ലോകത്തില്‍ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരേയൊരു ചെസ് താരമേയുള്ളൂ. അത് പ്രജ്ഞാനന്ദയാണ്. കാള്‍സന്റെ എല്ലാ മണിച്ചിത്രത്താഴുകളും തുറക്കാനുള്ള താക്കോല്‍ പ്രജ്ഞാനന്ദയുടെ കയ്യിലുണ്ട്. നോര്‍വ്വെ ചെസിലും സംഭവിച്ചത് അതാണ്. മാഗ്നസ് കാള്‍സന്‍ അതുവരെ ആരും കളിക്കാത്തെ, അധികമായി അന്താരാഷ്‌ട്രടൂര്‍ണ്ണമെന്‍റുകളില്‍ കളിക്കാത്ത ഒരു ഓപ്പണിംഗാണ് പ്രജ്ഞാനന്ദയ്‌ക്കെതിരെ പുറത്തെടുത്തത്.

സിസിലിയന്‍ ഡിഫന്‍സ് എന്ന ഓപ്പണിംഗിലെ വ്യത്യസ്തമായ ഒരു ശൈലിയാണ് കാള്‍സന്‍ കളിച്ചത്. “അങ്ങേയറ്റം പ്രകോപനം സൃഷ്ടിക്കുന്ന ഓപ്പണിംഗ് വേരിയേഷനാണ് കാള്‍സന്‍ കളിച്ചത്. നമ്മള്‍ ആക്രമിച്ച് കളിക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷെ ഞാനത് ശ്രദ്ധിച്ചതേയില്ല.”- പ്രജ്ഞാനന്ദ അന്ന് താന്‍ കളിച്ചതിനെക്കുറിച്ച് പറയുന്നു. ശാന്തമായ രീതിയില്‍, പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയിലാണ് പ്രജ്ഞാനന്ദ ഇതിനോട് പ്രതികരിച്ചത്. ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം എടുപ്പിച്ച് പ്രജ്ഞാനന്ദയെ സമയസമ്മര്‍ദ്ദത്തില്‍ കുടുക്കി എന്തെങ്കിലും പിഴവ് വരുത്തിക്കാം എന്നായിരുന്നു കാള്‍സന്റെ കണക്കുകൂട്ടല്‍. പക്ഷെ അത് നടന്നില്ല.

ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം എടുത്തിരുന്നതിനാല്‍ പ്രജ്ഞാനന്ദ സമയത്തിന്റെ കാര്യത്തില്‍ മത്സരത്തില്‍ ഉടനീളം സമ്മര്‍ദ്ദത്തിലായിരുന്നു. എന്നിട്ടും കാള്‍സനെ തോല്‍പിക്കാനായി എന്നത് പ്രജ്ഞാനന്ദയുടെ കാള്‍സനെതിരായ ആത്മവിശ്വാസത്തിന്റെ കൂടി തെളിവായി. “എനിക്ക് നല്ല മൂഡായിരുന്നു. കളിയുടെ തുടക്കം മുതലേ എന്റെ പൊസിഷന്‍ മെച്ചപ്പെട്ടതാണെന്ന് തോന്നിയിരുന്നു. ചില ഘട്ടങ്ങളില്‍ ഞാന്‍ ചില്ലറ പിഴവുകള്‍ വരുത്തി. ആനയെ (ബിഷപ്പ്) ഇ3, എഫ്6 എന്നീ കളങ്ങളിലേക്ക് മാറ്റിയത് തെറ്റാണെന്ന് തോന്നി. പക്ഷെ അപ്പോഴും ഞാന്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന തോന്നലുണ്ടായിരുന്നു.”-പ്രജ്ഞാനന്ദ പറയുന്നു.

പ്രജ്ഞാനന്ദ കരുതലോടെ കരുനീക്കിയെന്ന് മാത്രമല്ല, തിരിച്ച് കാള്‍സനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. അതില്‍ കാള്‍സന്‍ പതറി. തോറ്റു. മാധ്യമങ്ങള്‍ക്ക് അത് വലിയ വാര്‍ത്തയായിരുന്നു. കാള്‍സന്റെ നാട്ടില്‍ കാള്‍സനെ ഒരു ക്ലാസിക്കല്‍ ഗെയിമില്‍ 18 കാരനായ ഒരു ഇന്ത്യക്കാരന്‍ തോല്‍പിച്ചിരിക്കുന്നു. അന്ന് വിജയിച്ച് വന്ന പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി ചെസ്സിനെ ആരാധിക്കുന്ന നോര്‍വ്വെക്കാര്‍ തിക്കിത്തിരക്കുകയായിരുന്നു. കാരണം നോര്‍വ്വെയുടെ ചെസ് ദൈവത്തെയാണ് പ്രജ്ഞാനന്ദ തോല്‍പിച്ചിരിക്കുന്നത്!

പിന്നീട് ലോക രണ്ടാം നമ്പര്‍ താരം(ഇപ്പോള്‍ മൂന്നാം റാങ്കിലേക്ക് താഴ്ന്നു) ഫാബിയാനോ കരുവനായെയും പ്രജ്ഞാനന്ദ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ അടിയറവ് പറയിച്ചു. ഇതും വലിയ വാര്‍ത്തയായി. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ തോല്‍പിച്ചത്. അതിലും തീര്‍ന്നില്ല പ്രജ്ഞാനന്ദയുടെ പടയോട്ടം. ഇപ്പോഴിതാ ലോകത്തിലെ മൂന്നാം നമ്പര്‍ താരമായ (ഇപ്പോള്‍ രണ്ടാം റാങ്കുകാരന്‍) യുഎസിന്റെ ഹികാരു നകാമുറയെയും തോല‍്പിച്ചിരിക്കുന്നു. ഇതോടെ ഇനി പുതിയൊരു പ്രജ്ഞാനന്ദയുടെ ഉദയമാണ് ലോകം കാണുന്നത്. ആരെയും തോല്‍പിക്കാന്‍ തമിഴ്നാട്ടിലെ ഈ പയ്യന്‍ വളര്‍ന്നിരിക്കുന്നു. ഇനി ലോകോത്തര ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ പ്രജ്ഞാനന്ദയുണ്ടാകും, പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാന്‍.

ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍

പത്താം റൗണ്ടില്‍ യുഎസിന്റെ ഫാബിയാനോ കരുവാനയെ ആര്‍മഗെഡ്ഡോണ്‍ ഗെയിമില്‍ തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍ നോര്‍വെ ചെസില്‍ ചാമ്പ്യനായി. ഏഴ് ലക്ഷം ക്രോണോയാണ് (ഏകദേശം 54.8 ലക്ഷം രൂപ )മാഗ്നസ് കാള്‍സന്റെ സമ്മാനത്തുക. 17.5 പോയിന്‍റോടെയാണ് മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായത്. ഇത് ആറാം തവണയാണ് നോര്‍വെ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ചാമ്പ്യനാകുന്നത്. മൂന്നാം റൗണ്ടില്‍ പ്രജ്ഞാനന്ദയോട് ക്ലാസിക്കല്‍ ഗെയിമില്‍ ഏറ്റുവാങ്ങിയ തോല്‍വിയില്‍ നിന്നും ഉണര്‍ന്നെണീറ്റ മാഗ്നസ് കാള്‍സന്‍ നാലാം റൗണ്ടില്‍ ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. പിന്നീടുള്ള അഞ്ച് റൗണ്ടുകളിലും തുടര്‍ച്ചയായി മാഗ്നസ് കാള്‍സന്‍ ജയം നേടി. പരാജയങ്ങളില്‍ നിന്നും തിരിച്ചുവരാനുള്ള കാള്‍സന്റെ ഈ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. “പ്രജ്ഞാനന്ദയോട് തോറ്റതോടെ ഫണ്‍ ഗെയിമായി ആസ്വദിച്ച് കളിക്കുന്നതിന് പകരം അടുത്ത ഗെയിമുകളില്‍ സമയമെടുത്ത്, മുഷിഞ്ഞിരുന്ന് കളിക്കാന്‍ തുടങ്ങി. അതോടെ ഫലം കിട്ടി”- കിരീടം നേടിയ ശേഷം മാഗ്നസ് കാള്‍സന്‍ നോര്‍വ്വെ ചെസിലെ യാത്രയെക്കുറിച്ച് പറയുന്നു.

രണ്ടാം സ്ഥാനം യുഎസിന്റെ ഹികാരു നകാമുറ നേടി. മൂന്നരലക്ഷം ക്രോണോയാണ് (27.3 ലക്ഷം രൂപ) ഹികാരു നകാമുറയ്‌ക്ക് സമ്മാനത്തുകയായി ലഭിച്ചത്. പത്താം റൗണ്ടില്‍ ക്ലാസിക്കല്‍ റൗണ്ട് സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് നടന്ന ആര്‍മഗെഡ്ഡോണില്‍ ഹികാരുവിനെ പ്രജ്ഞാനന്ദ തോല്‍പിക്കുകയായിരുന്നു. എന്നാല്‍ 15.5 പോയിന്‍റുള്ള ഹികാരു രണ്ടാമനായി. തൊട്ടുപിന്നില്‍ പ്രജ്ഞാനന്ദ 14.5 പോയിന്‍റോടെ മൂന്നാം സ്ഥാനത്തെത്തി. ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ 13.5 പോയിന്‍റോടെ നാലാം സ്ഥാനത്തായി. അലിറെസ ഫിറൂഷ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറനെ തോല്‍പിച്ചു. ഡിങ്ങ് ലിറനാണ് ആറാം സ്ഥാനത്ത്. പൊതുവേ ഈ ടൂര്‍ണ്ണമെന്‍റില്‍ തീരെ തിളങ്ങാത്ത ഡിങ്ങ് ലിറന്‍ നിറയെ തോല്‍വികള്‍ ഏറ്റുവാങ്ങിയിരുന്നു. വെറും ഏഴ് പോയിന്‍റാണ് ഉള്ളത്. അവസാനത്തെ റൗണ്ടുകളില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ യുഎസിന്റെ ഫാബിയാനോ കരുവാന അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11.5 പോയിന്‍റ് മാത്രമാണ് ഫാബിയാനോ കരുവാനയ്‌ക്ക് നേടാനായത്.

 

 

Tags: Magnus carlsenFabianocaruanaHikaruNakamuraPraggnandhaamagnuscarlsenNorwaychessNorwayChess2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Chess

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഗുകേഷിനെ തോല്‍പിച്ച അമേരിക്കന്‍ താരം നകാമുറ ഗുകേഷിന്‍റെ രാജാവിനെ (കിംഗ്) കാണികളുടെ ഇടയിലേക്ക് വലിച്ചെറിയുന്നു (ഇടത്ത്) അമേരിക്കയില്‍ ഈയിടെ നടന്ന ക്ലച്ച് ചെസ്സില്‍ ഹികാരുവിനെ തോല്‍പിക്കുന്ന ഗുകേഷ്- വിജയിച്ചെങ്കിലും ശാന്തനായി സീറ്റില്‍ നിന്നും എഴുന്നേറ്റുപോവുകയായിരുന്നു ഗുകേഷ് (വലത്ത്)
Chess

ചെസ്സില്‍ ഗുകേഷ് കാണിച്ചത് ഭാരതീയന്റെ മര്യാദ; ലോകമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം; ഗുകേഷിനെ തോല്‍പിച്ചപ്പോള്‍ ഹികാരു രാജാവിനെ വലിച്ചെറിഞ്ഞു

തുടര്‍ച്ചയായ തോല്‍വിയില്‍ നിരാശപൂണ്ട് ഗുകേഷ് (ഇടത്ത്) ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്ന ഗുകേഷ് (വലത്ത്)
Chess

ഇന്ത്യയുടെ ലോകചെസ് ചാമ്പ്യന്‍ ഗുകേഷിന് എന്ത് പറ്റി?ഫിഡെ ഗ്രാന്‍റ് സ്വിസില്‍ തുടര്‍ച്ചയായ തോല്‍വികള്‍;. ദേഷ്യത്തോടെ വേദിവിട്ടിറങ്ങി ഗുകേഷ്

India

ഫിഡെ ചെസ് ലോകകപ്പ് ഇക്കുറി ഗോവയില്‍; 23 വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യയിലെ‍ ഒരു ഫിഡെ ലോകപ്പ്

ഇടത്ത് നിന്നും വലത്തോട്ട് - ഗുകേഷ്, നിഹാല്‍ സരിന്‍, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍
India

ചെസിലെ ഇന്ത്യയുടെ ലോകകിരീടത്തെ വിമര്‍ശിച്ച് പാശ്ചാത്യരാജ്യങ്ങള്‍;ഗുകേഷ് യോഗ്യനല്ലെന്ന് കാള്‍സന്‍, ഇന്ത്യക്കാര്‍ പോരെന്ന് കരുവാന; കാസ്പറോവിനും അസൂയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.