Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏറെ വ്യത്യസ്തമായ സങ്കല്‍പ്പങ്ങള്‍, ആചാരങ്ങള്‍

കാവുകളുടെ നാടാണ് മലബാര്‍. അവയില്‍ തികച്ചും വ്യത്യസ്തമാണ് വള്ളിയൂര്‍ക്കാവ്. സങ്കല്‍പ്പത്തില്‍, ആചാരത്തില്‍, അനുഷ്ഠാനത്തില്‍ ഈ വയനാടന്‍ കാവ് അസാധാരണമായി നില്‍ക്കുന്നു.

കെ. സജീവന്‍ by കെ. സജീവന്‍
Jun 1, 2024, 03:03 pm IST
in Samskriti

വയനാട്ടിലെ വനവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവം. മീനം ഒന്നു മുതല്‍ 14 വരെയുള്ള ആറാട്ട് മഹോത്സവം ജില്ലയിലെ ഏറ്റവും വലിയ ഉത്സവമാണ്. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഉത്സവം തുടങ്ങി ഏഴാം നാളാണ് ഇവിടെ കൊടിയേറ്റം. കാര്‍ഷിക ജനതയും വനവാസികളുമായുള്ള കാവിന്റെ ബന്ധം ഒന്ന് വേറെ തന്നെയാണ്. ഉത്സവം കഴിഞ്ഞ് ഏഴാം നാളാണ് കൊടിയിറക്കവും. ഉത്സവ നാളില്‍ താഴേകാവിലും മേലേക്കാവിലും എക്‌സിബിഷന്‍ സ്റ്റേജിലും ഉത്സവ പറമ്പിലും നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളിലേക്ക് ജില്ലയ്‌ക്ക് പുറത്ത് നിന്നും ജനങ്ങള്‍ ഒഴുകിയെത്തും. പണ്ട് വള്ളിയൂര്‍ക്കാവില്‍ കുളിച്ച് തൊഴലായിരുന്നു പ്രധാനം. താഴേകാവിന് അടുത്തുള്ള കബനി നദിയില്‍ കുളിച്ച് ഈറനായി അമ്മയെ വണങ്ങുന്നതായിരുന്നു ആചാരം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ഭിന്നമായി വൈവിധ്യമാര്‍ന്ന ഉത്സവാഘോഷ ചടങ്ങുകളാണ് വള്ളിയൂര്‍ക്കാവിലേത്.

പള്ളിയറ വാള്‍ എഴുന്നള്ളിപ്പ്
മാനന്തവാടി താഴെയങ്ങാടി പാണ്ടിക്കടവിന് അടുത്തുള്ള പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വള്ളിയൂരമ്മയുടെ തിരുവായുധമായ പള്ളിയറവാള്‍, കുത്ത്‌വിളക്ക് താളവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ഒറ്റയാനപ്പുറത്ത് എഴുന്നള്ളിക്കുന്നതാണ് പള്ളിയറ വാള്‍ എഴുന്നള്ളിപ്പ്. മേല്‍ശാന്തിയാണ് വാള്‍ എഴുന്നള്ളിക്കുക. മീനം ഒന്നിന് തലേനാളാണ് ചടങ്ങ്. മുന്‍ കാലങ്ങളില്‍ ദൈവികമായ ചെറിയ ചടങ്ങ് മാത്രമായിരുന്നു ഇത്. ക്ഷേത്രം ട്രസ്റ്റിമാര്‍ ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ ഭക്തജനങ്ങള്‍ പൗര പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ ഭാഗഭാക്കാകും. പള്ളിയറ വാള്‍ എഴുന്നള്ളിപ്പ് ദര്‍ശിക്കുന്നതിനായി പള്ളിയറ ക്ഷേത്രം മുതല്‍ കാവുവരെ പാതയോരങ്ങളില്‍ ജനസഞ്ചയം ഉണ്ടാകും. താഴെക്കാവിലെ മണിപുറ്റിലാണ് പള്ളിയറവാള്‍ സൂക്ഷിക്കുക. ഉത്സവ നാളുകളില്‍ ഭക്തജനങ്ങള്‍ക്ക് വാള്‍ ദര്‍ശിക്കാന്‍ അവസരമുണ്ട്. ഉത്സവം കഴിഞ്ഞ് മീനം 15ന് രാവിലെ പള്ളിയറവാള്‍ തിരിച്ച് എഴുന്നള്ളിക്കും.

അരിയളവ്
പാട്ടുപുരയില്‍ നാല് നിലവിളക്ക് തെളിയിച്ച് ഗണപതിക്ക് പഴം ശര്‍ക്കര വെറ്റില അടക്ക, കല്‍ക്കണ്ടം, മുന്തിരി എന്നിവ സമര്‍പ്പിച്ച് ഉത്സവത്തിന് വേണ്ട അരി സ്ഥാനീയനായ കല്ലറപ്പായില്‍ തറവാട്ട് കാരണവര്‍ അളന്ന് കൊടുക്കുന്ന ചടങ്ങാണ് അരിയളവ് കല്ലറപ്പായില്‍ കുടുംബം അരി അളന്ന് കഴിഞ്ഞാന്‍ അത്താഴത്തിനുള്ള അരി വടക്കുംമാന്ദാനത്ത് വാര്യര്‍ അളന്ന് നല്‍കും. തുടര്‍ന്ന് ദേഹണ്ണം ചാര്‍ത്തല്‍ എന്ന ചടങ്ങ് നടത്തും. മീനം ഒന്നിന് തലേനാളാണ് അരിയളവും.

കഷണം മുറി
ദേഹണ്ണം ചാര്‍ത്തല്‍ ചടങ്ങിന് ശേഷം പാട്ട് പുരക്ക് ഇടത് വശത്ത് കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ മേല്‍ശാന്തി ഭക്ഷണത്തിനുള്ള കറിയുടെ കഷണം മുറിക്കല്‍ ചടങ്ങ് നടത്തും. ഇതാണ് കഷണം മുറി. തുടര്‍ന്ന് മേലേക്കാവില്‍ ദീപാരാധനയും നടക്കും.
(തുടരും)

Tags: Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.