തിരുവനന്തപുരം: ആധ്യാത്മികസാധകര് നിശ്ചയമായും ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കണമെന്ന് ചിന്മയമിഷന് കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി. ബാഹ്യമായി ശുദ്ധി നേടുന്നതോടൊപ്പം തന്നെ നമ്മുടെ ഉള്ളിലുള്ള മനോമാലിന്യങ്ങളും നീക്കംചെയ്യണം.
മണക്കാട് ചിന്മയപദ്മനാഭയില് നടക്കുന്ന ചിന്മയ ഭഗവത്ഗീതാ ജ്ഞാനസത്രത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭഗവത്ഗീതയുടെ ഇരുപതാം അധ്യായത്തില്‍ പറയുന്ന 20 ഗുണങ്ങള്‍ എല്ലാ ആധ്യാത്മിക സാധകരും സ്വായത്തമാക്കണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ജ്ഞാനസത്രം 31ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: