Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി പട്ടിണിക്ക് പരിഹാരം കണ്ട നേതാവ്: സാധ്വി നിരഞ്ജന്‍ ജ്യോതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 01:01 am IST
in India
വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സാധ്വി നിരഞ്ജന്‍ ജ്യോതി സംസാരിക്കുന്നു

വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സാധ്വി നിരഞ്ജന്‍ ജ്യോതി സംസാരിക്കുന്നു

വാരാണസി: പട്ടിണി തുടച്ചുനീക്കുന്നതെങ്ങനെയെന്ന് കാട്ടിത്തന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി.

2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹം ദരിദ്രര്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഗരീബി ഹടാവോ എന്നത് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമായിരുന്നപ്പോള്‍ മോദിക്ക് ജീവിതമായിരുന്നു, നിരഞ്ജന്‍ ജ്യോതി പറഞ്ഞു. അന്നം, വീട്, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം തുടങ്ങി മനുഷ്യന്റെ എല്ലാ ആവശ്യങ്ങളെയും അദ്ദേഹം മുന്നില്‍ക്കണ്ടു. ഇരക്കാനല്ല, ജീവിതം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ആരോഗ്യമുള്ള സമൂഹമായി വളരുന്നതിന് പ്രേരണ നല്കി. എല്ലാവരിലും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്തി, വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സാധ്വി ചൂണ്ടിക്കാട്ടി.

ആത്മീയതയും രാഷ്‌ട്രസുരക്ഷയും സമന്വയിപ്പിച്ചതാണ് മോദിയുടെ പ്രവര്‍ത്തനരീതി. മോദിക്ക് മുമ്പുള്ള പത്ത് കൊല്ലം എന്തായിരുന്നു എന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തില്‍ അവരുടെ പാര്‍ട്ടിക്കാര്‍ തന്നെ ഇതെന്ത് തരം സര്‍ക്കാരാണെന്ന് അലമുറയിടുകയായിരുന്നു. റിമോട് കണ്‍ട്രോളില്‍ ചലിക്കുന്ന സര്‍ക്കാരായിരുന്നു അതെന്ന് സാധ്വി പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് തീയതി പറയാനാവില്ലെന്ന് പരിഹസിച്ച് മുദ്രാവാക്യം വിളിച്ച അതേ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രാണപ്രതിഷ്ഠയുടെ തീയതി നിശ്ചയിച്ച് അതില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ ബഹിഷ്‌കരിച്ചവരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എല്ലാവരിലും രാമനുണ്ട് എന്നാണ് സങ്കല്പം. അയോദ്ധ്യയിലേക്ക് എല്ലാവരെയും ക്ഷണിച്ചു. അന്ന് ബാലകരാമനെ ദര്‍ശിക്കാനാകാതിരുന്ന പലരും പിന്നീട് അവിടെയെത്തി. എന്നാല്‍ ഇക്കൂട്ടര്‍ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. രാംലല്ലയെ സംബന്ധിച്ച അവരുടെ നിലപാട് സ്വാര്‍ത്ഥമാണ്. ചിലരെ അവര്‍ ഭയക്കുന്നു. സ്വന്തം വോട്ട് ബാങ്കിന് എന്തെങ്കിലും തോന്നിയാലോ എന്ന് പേടിച്ചിട്ടാണ് അവര്‍ വരാതിരുന്നത്. ഇത്തരക്കാര്‍ക്ക് രാമക്ഷേത്രത്തെക്കുറിച്ച് പറയാന്‍ പോലും അവകാശമില്ല, നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

രാമക്ഷേത്രം അവര്‍ക്ക് നിര്‍മിക്കാമായിരുന്നു. ആരെങ്കിലും തടഞ്ഞോ? നിര്‍മിക്കാന്‍ തയാറാണെങ്കില്‍ തുണയ്‌ക്കാന്‍ നമ്മളും ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ക്ക് കക്ഷിരാഷ്‌ട്രീയമല്ല, രാഷ്‌ട്രഭാവനയാണ് വലുത്. വിശ്വാസത്തെയും രാഷ്‌ട്രീയത്തെയും കൂട്ടിക്കുഴയ്‌ക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് സാധ്വി ചൂണ്ടിക്കാട്ടി.

രാമഭക്തര്‍ക്കെതിരെ വെടിയുതിര്‍ത്ത അതേ ആളുകള്‍ രാമക്ഷേത്രനിര്‍മാണത്തിനെതിരെ കോടതിയില്‍ വാദിച്ചു. രാമക്ഷേത്രം വന്നാല്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ മുറിവേല്ക്കുമെന്ന് അവര്‍ പറഞ്ഞു. എന്നിട്ട് എന്തായി? ഒരു വിഭാഗത്തിനും മുറിവേറ്റില്ല. എല്ലാവരും വിധിയെ സ്വീകരിച്ചു. രാമക്ഷേത്രം പോലെ പവിത്രമാണ് രാഷ്‌ട്രസുരക്ഷയും. പിഒകെ നമ്മുടേതാണെന്നത് വെറും വാക്കല്ല. പ്രധാനമന്ത്രി മോദി നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കി. നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചു. അതിര്‍ത്തി കടന്നെത്തിയ അക്രമികളെ അവരുടെ മടയില്‍ കയറി ഇല്ലാതാക്കി, സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

Tags: Narendra ModivaranasiLoksabha Election 2024Modiyude GuaranteeSadhvi Niranjan Jyoti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

India

വിജ്ഞാപനം പുറപ്പെടുവിച്ചു; വികസിതഭാരതം- ജി റാം ജി ആക്ട് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

India

വിബി – ജി റാം ജി ആക്ട്; സുപ്രധാന നാഴികക്കല്ല്

India

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

സോമനാഥ്: വിശ്വാസം, അതിജീവനം, നവീകരണം എന്നിവയുടെ അനശ്വര താളം

പുതിയ വാര്‍ത്തകള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.