Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവ്യപ്രഭ മ്മ്ടെ തൃശൂര്‍ക്കാരി

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 26, 2024, 03:33 pm IST
in Kerala, Entertainment
ദിവ്യപ്രഭ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ സംവിധായിക പായല്‍ കപാഡിയയുടെ കൂടെ (ഇടത്ത്) പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍ അണിഞ്ഞ് ദിവ്യപ്രഭ (വലത്ത്)

ദിവ്യപ്രഭ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ സംവിധായിക പായല്‍ കപാഡിയയുടെ കൂടെ (ഇടത്ത്) പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍ അണിഞ്ഞ് ദിവ്യപ്രഭ (വലത്ത്)

തൃശൂര്‍: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും. സിനിമയില്‍ കനിയോടൊപ്പം തുല്ല്യപ്രാധാന്യമുള്ള റോളില്‍ അഭിനയിച്ച ദിവ്യപ്രഭ തൃശൂരില്‍ നിന്നും സിനിമാലോകത്ത് എത്തിപ്പെട്ട താരമാണ്.

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്കാരം കിട്ടിയില്ലെങ്കിലും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍റ് പ്രീ പുരസ്കാരം നേടുകയും ചെയ്തു.

സിനിമയില്‍ ദിവ്യപ്രഭയും കനിയും

30 വർഷങ്ങൾക്കു ശേഷം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യൻ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ഇതാദ്യമാണ്. ഗ്രാൻഡ് ലൂമിയർ തിയേറ്ററില്‍ നടന്ന ചിത്രത്തിന്റെ പ്രീമിയറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിറഞ്ഞ കയ്യടികളോടെയും എട്ട് മിനിറ്റ് നീണ്ട സ്റ്റാന്‍ഡിംഗ് ഒവേഷനോടെയുമാണ് സദസ്സ് ചിത്രത്തെ അഭിനന്ദിച്ചത്.

പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍

റെഡ് കാർപെറ്റിൽ നൃത്തം ചെയ്യുന്ന ദിവ്യ പ്രഭയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കൊക്കോ ബ്രൗൺ നിറത്തിലുള്ള ഗൗണിൽ അതിമനോഹരിയായാണ് ദിവ്യപ്രഭ റെഡ് കാർപെറ്റിലെത്തിയത്. ദിവ്യപ്രഭയ്‌ക്ക് വേണ്ടി ഈ മനോഹരമായ ഗൗൺ ഡിസൈൻ ചെയ്തത് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്താണ്. ബനാറസി ബോർഡർ ബ്രേലെറ്റും കൊക്കോ ബ്രൗൺ മഷ്രൂം സിൽക്ക് സ്കർട്ട് സെറ്റുമാണ് ദിവ്യ പ്രഭ അണിഞ്ഞത്.

മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്

ലോകോത്തര താരങ്ങൾക്കൊപ്പം കിടപിടിക്കുന്ന ഗ്ലാമറസ് ലുക്കിൽ എത്തി നടി ദിവ്യ പ്രഭ റെഡ് കാർപെറ്റിൽ തന്റെ സാന്നിധ്യം അറിയിച്ചു. തൃശൂർ സ്വദേശിയാണ് ദിവ്യ പ്രഭ.

ദുഖത്തിനിടയില്‍ മധുരം

അച്ഛന്‍ പി.എസ്. ഗണപതി അയ്യര്‍ ഈയിടെ മരണപ്പെട്ടതിന്റെ വിഷാദത്തിലായിരുന്നു ദിവ്യപ്രഭയുടെ അമ്മ. അവാര്‍ഡിന്റെ മധുരം അമ്മ ലീലാമണിക്ക് ആശ്വാസമായി. കോഗ്നിസെന്‍റില്‍ എഞ്ചിനീയറായ ദിവ്യപ്രഭയുടെ സഹോദരി വിദ്യപ്രഭയുടെ കൂടെ അമ്മ ഇപ്പോള്‍ കോയമ്പത്തൂരിലാണ് താമസം. അവിടെ കേക്ക് മുറിച്ച് മകളുടെ സന്തോഷം അമ്മ ലീലാമണിയും സഹോദരി വിദ്യപ്രഭയും മറ്റുള്ളവരുമായി പങ്കുവെച്ചു. ദിവ്യപ്രഭയ്‌ക്ക് മറ്റൊരു സഹോദരി കൂടിയുണ്ട്. സന്ധ്യപ്രഭ. അവര്‍ ഇപ്പോള്‍ ദുബായിലാണ്.

തൃശൂരില്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു അച്ഛന്‍ ഗണപതി അയ്യര്‍. കൊല്ലത്തെ സെന്‍റ് മാര്‍ഗരറ്റ് സ്കൂളില്‍ പഠിച്ച ദിവ്യപ്രഭ പിന്നീട് കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളെജില്‍ നിന്നും ബിരുദമെടുത്തു. അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്നും എംബിഎയും നേടി. ഇപ്പോള്‍ കൊച്ചിയിലാണ് ദിവ്യപ്രഭ താമസിക്കുന്നത്.

ദിവ്യയുടെ സിനിമായാത്ര
മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത ടേക്ക്ഓഫ് എന്ന സിനിമയിലൂടെ ആണ് ദിവ്യപ്രഭ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത് . പിന്നീട് ‘അറിയിപ്പ്’ എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധേയമായി. ‘ഈശ്വരൻ സാക്ഷിയായി’ എന്ന ടെലിസീരിയലിലെ അഭിനയത്തിന് 2015-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ നടിയ്‌ക്കുള്ള പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. തമാശ, കമ്മരസംഭവം, മാലിക്, നിഴൽ തുടങ്ങിയ സിനിമകളിലും പ്രേഷകശ്രദ്ധ പിടിച്ചു പറ്റാൻ ദിവ്യപ്രഭക്കു സാധിച്ചു.

ദിവ്യപ്രഭയുടെ പ്രതികരണം

“കാന്‍സില്‍ എത്തിയപ്പോഴേ ഞങ്ങളുടെ സിനിമ മത്സരത്തില്‍ വിജയിച്ചു എന്ന തോന്നലുണ്ടായിരുന്നു. മികച്ച അഭിപ്രായമായിരുന്നു. സിനിമയുടെ സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരുടെ എട്ട് മിനിറ്റോളം നീണ്ട സ്റ്റാന്‍റിംഗ് ഒവേഷന്‍ ലഭിച്ചിരുന്നു. ‘അറിയിപ്പ്’ എന്ന മഹേഷ് നാരായണന്റെ സിനിമയിലെ അഭിനയം കണ്ടാണ് പായല്‍ കപാഡിയ ഈ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്.  ഒഡീഷന് ശേഷമാണ് റോള്‍ കിട്ടിയത്. എട്ട് മാസത്തോളം ഇതിനായി വര്‍ക്ക് ചെയ്തു. വര്‍ക്ക് ഷോപ്പുകള്‍ ഉണ്ടായിരുന്നു. അത് അഭിനയത്തെ സഹായിച്ചു”. – ദിവ്യപ്രഭ ഫ്രാന്‍സിലെ ഫെസ്റ്റിവല്‍ നടക്കുന്ന കാന്‍സില്‍ നിന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ പ്രതികരിച്ചു.

 

 

Tags: Poornima IndrajithCocobrown silk skirtCannes2024ThrissurDivya PrabhaAll We Imagine As LightDivyaPrabhaKanikusrutiAllWeImagineAsLight
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.