Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേമാരി: ഒരു മരണം, സര്‍വത്ര വെള്ളക്കെട്ടും നാശവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 01:29 am IST
in Kerala
കനത്ത മഴയില്‍ എറണാകുളം എംജി റോഡിലുണ്ടായ വെള്ളക്കെട്ട്‌

കനത്ത മഴയില്‍ എറണാകുളം എംജി റോഡിലുണ്ടായ വെള്ളക്കെട്ട്‌

തൊടുപുഴ/തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ഇടിയും. കാസര്‍കോട്ട് മിന്നലേറ്റ് ഒരാള്‍ മരിച്ചു. സംസ്ഥാനത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. അതിനിടെ അതിതീവ്ര മഴയ്‌ക്കും ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. കാസര്‍കോട്ടെ മടിക്കൈയിലാണ്.

ഇന്നലെ വൈകിട്ട് കൃഷിയിടത്തില്‍വച്ചു മിന്നലേറ്റ് ബങ്കളം സ്വദേശി ബാലന്‍ (70) മരിച്ചത്. കോട്ടയം, എറണാകുളം ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്നലെ കനത്ത മഴയായിരുന്നു. ചിലയിടങ്ങളില്‍ ഉച്ചയ്‌ക്കു തുടങ്ങിയെങ്കില്‍ ചില സ്ഥലങ്ങളില്‍ വൈകിട്ടാണ് മഴ ആരംഭിച്ചത്. തുള്ളിക്കൊരു കുടം കണക്കേയായിരുന്നു മഴ.

തെക്കന്‍ കേരളത്തിലും എറണാകുളം അടക്കമുള്ള ജില്ലകളിലും മഴ ശക്തമായിരുന്നു. പലയിടത്തും രാവിലെ തുടങ്ങിയ മഴ ഇന്നലെ രാത്രിയിലും പെയ്തൊഴിഞ്ഞിട്ടില്ല. കോഴിക്കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. ഉച്ചയോടെയാണ് മധ്യകേരളത്തില്‍ മഴയെത്തിയത്. തീരമേഖലകളിലെല്ലാം വ്യാപകമായ മഴ കിട്ടി.

ഇന്നലെ ഉച്ചയോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മേഘക്കൂട്ടം കരയിലെത്തി നാശം വിതയ്‌ക്കുകയായിരുന്നു. താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി. നിരവധിയിടങ്ങളില്‍ വെള്ളക്കെട്ടുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു.

ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്‌ക്കും അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദത്തിന്റെ പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയും പ്രവചിക്കുന്നു. വടക്കു കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 24നു രാവിലെ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയിലെത്തി തീവ്രമാകും. പിന്നീടും സമാന ദിശയില്‍ത്തന്നെ നീങ്ങി കൂടുതല്‍ ശക്തി പ്രാപിച്ച് 25ന് വൈകിട്ട് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തും. ഇതിനു ശേഷമാകും ചുഴലിക്കാറ്റാകാനുള്ള സാധ്യത. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മോശം കാലാവസ്ഥയും ശക്തമായ കാറ്റും മൂലം 25 വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകുന്നതിനു വിലക്കുണ്ട്. ന്യൂനമര്‍ദം കൂടിയെത്തിയതിനാല്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവുമെത്തുന്നതിനാല്‍ തീരത്തെ ഇത് സാരമായി ബാധിക്കും. ഉയര്‍ന്ന തിരമാല മൂലം വലിയ നാശത്തിനും ഇടയുണ്ട്. 31ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം.

ഒരു മണിക്കൂറില്‍ 10 സെ.മീ. മഴ; ആലപ്പുഴയില്‍ മേഘ വിസ്ഫോടനം

തൊടുപുഴ: ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍ ഇന്നലെ രാവിലെ ഒരു മണിക്കൂറിനിടെ പെയ്തത് 10 സെ.മീ. മഴ. രാവിലെ പത്തരയോടെയാണ് മഴ ആരംഭിച്ചത്. 11 മണിയോടെ ശക്തമായി.
പന്ത്രണ്ട് ആയപ്പോള്‍ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് തുടര്‍ന്നു. ഈ ഒരു മണിക്കൂറിലാണ് 10 സെ.മീറ്ററോളം മഴ കിട്ടിയത്. ഒരു മണിക്കൂറില്‍ ഒരു പ്രദേശത്ത് 10 സെ.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് മേഘ വിസ്ഫോടനം.

സംസ്ഥാനത്തു തന്നെ അപൂര്‍വമായാണ് ഇത്തരം മഴ. രണ്ടു മണിക്കൂറില്‍ അഞ്ചു മുതല്‍ 10 സെ.മീ. വരെ ലഭിക്കുന്നതാണ് മിനി മേഘ വിസ്ഫോടനം. അടുത്ത കാലത്തായി ഇത്തരം മഴ കേരളത്തില്‍ പതിവാണ്. ഇതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണം.

ഇന്നലെ കോട്ടയം, എറണാകുളം, കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ മിനി മേഘ വിസ്ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതാണ് വലിയ തോതിലുള്ള വെള്ളക്കെട്ടിനു കാരണം.

 

Tags: keralafloodheavy rainWaterloggingdestruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Kerala

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.