Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചാലയിലെ വെള്ളക്കെട്ട്; കൊത്തുവാള്‍ത്തെരുവില്‍ മാത്രം 60 ലക്ഷത്തിന്റെ നാശനഷ്ടം

ഓടയിലെ മലിനജലം കടകളില്‍ കയറി സാധനങ്ങള്‍ എല്ലാം നശിച്ചുപോയി. കൊത്തുവാള്‍ത്തെരുവിലെ കടകളില്‍ മാത്രം ഏതാണ്ട് 60 ലക്ഷം രൂപയുടെ നാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
May 21, 2024, 01:22 pm IST
in Thiruvananthapuram
വെള്ളക്കെട്ട് മൂലം ഇടിഞ്ഞു താഴുന്ന കൊത്തുവാള്‍ തെരുവിലെ കടകള്‍, കൊത്തുവാള്‍ത്തെരുവിലെ വെള്ളക്കെട്ട്

വെള്ളക്കെട്ട് മൂലം ഇടിഞ്ഞു താഴുന്ന കൊത്തുവാള്‍ തെരുവിലെ കടകള്‍, കൊത്തുവാള്‍ത്തെരുവിലെ വെള്ളക്കെട്ട്

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയില്‍ തലസ്ഥാന നഗരത്തിലെ വ്യാപാരമേഖലയായ ചാല കമ്പോളത്തിലെ വ്യാപാരികള്‍ ദുരിതത്തില്‍. ഓടകള്‍ മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്കിനെ തടയുന്നതിനാല്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഓടയിലെ മലിനജലം കടകളില്‍ കയറി സാധനങ്ങള്‍ എല്ലാം നശിച്ചുപോയി. കൊത്തുവാള്‍ത്തെരുവിലെ കടകളില്‍ മാത്രം ഏതാണ്ട് 60 ലക്ഷം രൂപയുടെ നാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.

സ്മാര്‍ട്ട് റോഡിന് വേണ്ടി റോഡും ഓടകളുമെല്ലാം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. മഴവെള്ളത്തിന് ഒഴുകിപ്പോകാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. ചാലയിലെ പ്രധാന വ്യാപാരസ്ഥലമായ കൊത്തുവാള്‍ത്തെരുവില്‍ മൂന്ന് ദിവസമായി കനത്ത വെള്ളക്കെട്ടാണ്. ഇവിടെ വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ പറയുന്നത് ഞങ്ങളുടെ ഓര്‍മ്മയില്‍ ഇതുപോലെ വെള്ളക്കെട്ടുണ്ടായിട്ടില്ലെന്നാണ്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന ഓടയുടെ പണി കാരണമാണ് ഇപ്പോള്‍ ചാലയില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണം. സ്മാര്‍ട്ട് പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കിയവരാണ് ചാലയിലെ വ്യാപാരികള്‍.

കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ ചാലയിലെ വ്യാപാരികള്‍ ദുരിതത്തിലാണ്. 2023 ഒക്‌ടോബറിലാണ് ഇവിടെ ഓടയുടെ പണി ആരംഭിച്ചത്. ദിവസം മൂന്ന് ജോലിക്കാരെ വച്ച് മാത്രമാണ് പണി ചെയ്യിക്കുന്നത്. അതാണ് എട്ട് മാസമായിട്ടും പണി തീരാത്തതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇത് മനപ്പൂര്‍വം തങ്ങളെ ദ്രോഹിക്കാന്‍ വേണ്ടി ചെയ്യുന്നതാണോയെന്ന് സംശയമുണ്ടെന്നും ചില വ്യാപാരികള്‍ പറയുന്നു. പുതിയ ഓടയുടെ പണി നടക്കുന്നതിനാല്‍ പഴയ ഓട അടച്ചതാണ് വെള്ളക്കെട്ടുണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന്. വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കിയിട്ട് പണി ചെയ്തിരുന്നെങ്കില്‍ വെള്ളക്കെട്ട് ഇത്രയും രൂക്ഷമാകില്ലായിരുന്നു. ഓടയ്‌ക്കായി എടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് സമീപത്തെ കടകള്‍ക്ക് ഭീഷണിയാകുന്നുണ്ട്.

മൂന്ന് കടകളുടെ അസ്ഥിവാരം ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. കടയ്‌ക്കുള്ളിലേക്ക് കടക്കാന്‍ പോലുമാകുന്നില്ല. മഴ തുടര്‍ന്നാല്‍ കടകള്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. ചാല കൊത്തുവാള്‍ത്തെരുവിലെ പഞ്ചസാരയുടെയും മൈദയുടെയും ഹോള്‍സെയില്‍ ഡീലറായ ശാരദാ ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ സുക്ഷിച്ചിരുന്ന പഞ്ചസാരയും മൈദയും മുഴുവന്‍ വെള്ളം കയറി നശിച്ചുപോയി. ഏകദേശം നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം.

വറ്റല്‍മുളക്, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയുടെ മൊത്തചില്ലറ വിതരണ സ്ഥാപനത്തില്‍ വെള്ളം കയറി അഞ്ച് ലക്ഷത്തേളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ അരുണാചലം പറഞ്ഞു. രാജന്‍ സ്റ്റോറിന് മുന്നില്‍ അടുക്കി വച്ചിരുന്ന പലവ്യഞ്ജന സാധനങ്ങള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചതായി കടയുടമ അയ്യപ്പന്‍ പറഞ്ഞു. അയ്യപ്പന്റെ അപ്പൂപ്പന്‍ തുടങ്ങിയ സ്ഥാപനമാണിത്. മൂന്ന് തലമുറയായി ഇവിടെ കച്ചവടം ചെയ്യുന്നു. ഇതുപോലൊരു വെള്ളപ്പൊക്കം ആദ്യമായാണ് എന്ന് അദ്ദേഹം പറഞ്ഞു. വെള്ളം ഒഴുകിപ്പോകാനുള്ള വഴിയില്ലാത്തതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണമെന്ന് അയ്യപ്പന്‍ പറഞ്ഞു.

ഏകദേശം ഒരു ലക്ഷത്തോളം രുപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പലവ്യഞ്ജന സാധനങ്ങള്‍ വില്‍ക്കുന്ന സെയ്ദ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഷിഫാ ട്രേഡേഴ്‌സിലെ പയറുപരിപ്പ്, ഉഴുന്ന്, സാമ്പാര്‍പരിപ്പ്, ചമ്പാ പച്ചരി തുടങ്ങി തറയില്‍ അട്ടിയിട്ട് വച്ചിരുന്ന സാധനങ്ങള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചു. വെള്ളം കയറിയ സാധനങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം ഷിഫാ ട്രേഡേഴ്‌സിനുമുണ്ടായിട്ടുണ്ട്. വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയും വ്യാപാരികള്‍ക്കുണ്ട്.

Tags: floodRainThiruvananthapuramchalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.