Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇബ്രാഹിം റെയ്സി: തീവ്രനിലപാടുകാരന്‍, വിമര്‍ശനങ്ങളും ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 08:00 am IST
in World

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ പിന്‍ഗാമിയെന്ന് ഏറെക്കുറേ ഉറപ്പിച്ച പേരായിരുന്നു കഴിഞ്ഞ ദിവസം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇബ്രാഹിം റെയ്സിയുടേത്. തീവ്രനിലപാടുകളുടെ പേരില്‍ എല്ലായിടത്ത് നിന്നും വിമര്‍ശനങ്ങളേറ്റുവാങ്ങിയ വ്യക്തി. 2021ലാണ് ഇറാന്റെ പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്.

1960 ഡിസംബര്‍ 14നാണ് ഇബ്രാഹിം റെയ്‌സി ജനിച്ചത്. പതിനഞ്ചാം വയസില്‍ പ്രശസ്തമായ ക്വൂം മതപാഠശാലയില്‍ പഠനത്തിനുചേര്‍ന്നു. മൊതഹാരി സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം വിവിധ നഗരങ്ങളില്‍ പ്രോസിക്യൂട്ടറായി ജോലി ചെയ്തു. 1985ല്‍ ടെഹ്‌റാനില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായി. 1988ല്‍ രാഷ്‌ട്രീയ തടവുകാരുടെ വധശിക്ഷയില്‍ തീരുമാനമെടുക്കുന്ന കമ്മിറ്റിയുടെ ഭാഗമായി. കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത നാല്‌പേരില്‍ ഒരാളായിരുന്നു റെയ്‌സി. ഇതോടെ പ്രതിപക്ഷത്തിന്റെ നിശിതവിമര്‍ശനത്തിനു വിധേയനാകേണ്ടിവന്നു. ഇതേകാരണത്താലാണ് യുഎസ് റെയ്സിക്ക് ഉപരോധം പോലും ഏര്‍പ്പെടുത്തിയത്. കമ്മിറ്റി തീരുമാനപ്രകാരം 5000ല്‍ അധികം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് 1990ലെ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.

1989ല്‍ ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവ് അയത്തുള്ള റൂഹല്ല ഖൊമേനിയുടെ മരണശേഷം ടെഹ്‌റാനിലെ പ്രോസിക്യൂട്ടറായി റെയ്‌സി നിയമിതനായി. ഇവിടെ നിന്നാണ് ഇറാന്റെ പ്രഡിഡന്റ് പദത്തിലേക്ക് അദ്ദേഹം പടിപടിയായി വളര്‍ന്നത്. വളരെയധികം പ്രാധാന്യമേറിയ, മതകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന അസ്താന്‍ ഖുദ്‌സ് റാസവിയുടെ ചെയര്‍മാനായി 2016 മാര്‍ച്ചില്‍ റെയ്‌സി ചുമതലയേറ്റു. തൊട്ടടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഹസന്‍ റൂഹാനിയാണ് വിജയിച്ചത്. ഹസന്‍ റൂഹാനി അധികാരത്തിലിരുന്നപ്പോള്‍ നടപ്പാക്കിയ ആണവ ഇടപാടിനെ റെയ്‌സി എതിര്‍ത്തു.

2021ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റെയ്‌സി കളത്തിലിറങ്ങി. ഇത്തവണ 62 ശതമാനം വോട്ടുനേടി പദവി ഉറപ്പിച്ചു. അയത്തുള്ള റൂഹല്ല ഖൊമേനിയുമായും അയത്തുള്ള അലി ഖൊമേനിയുമായുമുള്ള അടുത്തബന്ധം റെയ്‌സിക്ക് ഏറെ പ്രയോജനം ചെയ്തു. ഇത് സര്‍ക്കാരിലെ വിവിധ വിഭാഗങ്ങളുമായും മികച്ച ബന്ധം ഉണ്ടാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പദവിയിലിരിക്കെ നിരവധി വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം വിധേയനായി. ഉപരോധത്തെ തുടര്‍ന്ന് രാജ്യം ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുമ്പോഴും പ്രതിരോധ ബജറ്റിനായി വന്‍ തുക നീക്കിവച്ചതും, മതകാര്യപോലീസിന്റെ മര്‍ദനത്തില്‍ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചു.

എക്കാലത്തും അമേരിക്കയുടെയും ഇസ്രായേലിന്റെയും ശത്രുപക്ഷത്തായിരുന്നു റെയ്‌സി. രാജ്യാന്തര വിഷയങ്ങളില്‍ റെയ്‌സി നടത്തിയ വിവാദ പ്രസ്താവനകള്‍ യുഎസ്, ഇസ്രായേല്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. പാലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലുമായി റെയ്‌സി നിരന്തരം തര്‍ക്കിച്ചിരുന്നു. ഏപ്രിലില്‍ ഇസ്രായേലില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയത് റെയ്‌സിയുടെ അനുവാദത്തോടെയായിരുന്നു. ഹമാസിന് പിന്തുണ നല്കുന്ന ലെബനനിലെ ഹിസ്ബുള്ളയുമായി ഇറാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിച്ചു. ഇതും റെയ്‌സിയുടെ നിലപാടിന്റെ ഭാഗം തന്നെ.

ജമീലെ അലമോല്‍ഹദയാണ് റെയ്‌സിയുടെ ഭാര്യ. 1983ലായിരുന്നു വിവാഹം. രണ്ട് പെണ്‍മക്കളുണ്ട്.

Tags: iranIran President Ibrahim RaisiHelicopter crashExtremist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.