India

തീവ്രവാദി ആക്രമണത്തിൽ ബിജെപി മുൻ സർപഞ്ച് വെടിയേറ്റ് മരിച്ചു ; 2 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ ഭാരതീയ ജനതാ പാർട്ടിയുടെ ധീരനായ പ്രവർത്തകനായിരുന്നു ഐജാസ് അഹമ്മദ്

Published by

ശ്രീനഗർ : ദക്ഷിണ കശ്മീരിൽ തീവ്രവാദി ആക്രമണങ്ങളിൽ ഷോപിയാൻ ജില്ലയിൽ ഒരു മുൻ ബിജെപി സർപഞ്ച് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. മറ്റൊരു ആക്രമണത്തിൽ അനന്ത്നാഗ് ജില്ലയിലെ രണ്ട് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു.

ഷോപിയാൻ ജില്ലയിലെ ഹെർപോറ ഗ്രാമത്തിൽ വച്ച് മുൻ സർപഞ്ചും ബിജെപി പ്രവർത്തകനുമായ അജാസ് അഹമ്മദ് ഷെയ്ഖിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

-->

സംഭവം അറിഞ്ഞ് പ്രദേശത്തേക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്കെതിരെ വൻ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു തീവ്രവാദി ആക്രമണത്തിൽ, അനന്ത്‌നാഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലെ യന്നാർ പ്രദേശത്ത് തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ വിനോദസഞ്ചാര ദമ്പതികൾക്ക് പരിക്കേറ്റു.

വിനോദസഞ്ചാര കേന്ദ്രമായ യന്നാർ മേഖലയിൽ വെടിയേറ്റ് ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാനിലെ ജയ്പൂർ സ്വദേശികളായ ഫറാ ഖാൻ, തബ്രീസ് ഖാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

പരിക്കേറ്റ വിനോദസഞ്ചാരികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്കെതിരെ ഓപ്പറേഷൻ ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേ സമയം ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ ഹീർപോറയിൽ മുൻ സർപഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖിനെ ഇന്ന് തീവ്രവാദികൾ കൊലപ്പെടുത്തിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നതായി ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജമ്മു കശ്മീരിലെ ഭാരതീയ ജനതാ പാർട്ടിയുടെ ധീരനായ പ്രവർത്തകനായിരുന്നു ഐജാസ് അഹമ്മദ്. ഈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഐജാസ് അഹമ്മദിന്റെ കുടുംബത്തോടൊപ്പം ബിജെപി ഉറച്ചുനിൽക്കുന്നതായും പാർട്ടി അറിയിച്ചു.

അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിൽ മെയ് 25 നാണ് വോട്ടെടുപ്പ്. മെയ് 7 ന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by