ബത്തേരി: വയനാട് ബത്തേരി കോടതിയുടെ പ്രോപ്പര്‍ട്ടി റൂം കുത്തിത്തുറന്ന് മോഷണം. മുന്‍സിഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. തൊണ്ടി മുതലായ 15 കിലോ കഞ്ചാവും ഒരു പെന്‍ഡ്രൈവും മോഷണം പോയതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കൂടുതല്‍ വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതില്‍ പരിശോധന തുടരുകയാണ്.
വെള്ളിയാഴ്ച്ച രാത്രിയിലാണ് കോടതിയില്‍ മോഷണം നടന്നത്. പുല്‍പ്പള്ളി, കേണിച്ചിറ സ്റ്റേഷന് പരിധികളിലെ കേസുകള്‍ കൈകാര്യം ചെയ്യുന്ന മുന്‍സിഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമുച്ചയത്തിലെ ഇരുമ്പ് വാതിലുകള്‍ തുറന്ന് അകത്ത് കടന്ന് മോഷ്ടാവ് പ്രോപ്പര്‍ട്ടി റൂമിന്റെ താഴ് പൊളിച്ചാണ് അകത്ത് കടന്നത്. സംഭവത്തെത്തുടര്‍ന്ന് ബത്തേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധധ നടത്തിയിട്ടുണ്ട്. റൂമില്‍ നിന്ന് തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: