Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെഎസ്ഇബിയുടെ മെല്ലെപ്പോക്ക്; സ്മാര്‍ട്ടാകാതെ മേട്ടുക്കട-തൈക്കാട് റോഡ്; ജനദ്രോഹം തുടരുന്നു

റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
May 8, 2024, 10:53 am IST
in Thiruvananthapuram
തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

തിരുവനന്തപുരം: കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് നയം കാരണം സ്മാര്‍ട്ടക്കല്‍ പൂര്‍ണമാകാതെ മേട്ടുക്കട-തൈക്കാട് റോഡ്. റോഡിന്റെ ഇടതുവശത്ത് എംഎആര്‍എ ലൈനിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍ഫോര്‍മറും ആശുപത്രി വരെയുള്ള എട്ടോളം വൈദ്യുത പോസ്റ്റുകളും മാറ്റി സ്ഥാപിക്കാതെ കെഎസ്ഇബി. ഇതോടെ റോഡിന്റെ വലതുഭാഗത്ത് ഒന്നാം ഘട്ട ടാറിംഗ് നടത്തി കാത്തിരിക്കുകയാണ് കരാറുകാര്‍. റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.

അതേസമയം ട്രാന്‍ഫോര്‍മര്‍ മാറ്റണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിചിത്രവാദമാണ് കെഎസ്ഇബി ഉന്നിക്കുന്നത്. പോലീസ് ട്രെയിനിംഗ് കോളജിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകള്‍ ഘടിപ്പിക്കുന്നത് പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനാകൂ എന്നാണ് കെഎസ്ഇബി നിലപാട്. ഇതേടെ റോഡ് പണി അനിശ്ചകാലത്തേക്ക് മുടങ്ങുമെന്ന അവസ്ഥയാണ്.

പോലീസ് ട്രെയിനിങ് കോളജിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലെ പണികള്‍ തീര്‍ന്ന് ഈഭാഗത്തെ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കും. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചാലും കേബിള്‍ ഘടിപ്പിക്കുന്ന ജോലികളും മറ്റും പൂര്‍ത്തിയായി ട്രാന്‍സ്‌ഫോര്‍മര്‍ കമ്മിഷന്‍ ചെയ്യാന്‍ പത്തു ദിവസത്തോളമെടുക്കും. ഇതിനിടയില്‍ മഴകൂടി പെയ്താല്‍ സ്ഥിതി ഗുരുതരമാകും. തൈക്കാട് ആശുപത്രി, തൈക്കാട് എല്‍ പി സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാതയാണിത്.

ആറുമാസത്തിലേറെയായി ഈ റോഡിലെ കച്ചവടം നിലച്ചിട്ട്. ചെറുതും വലുതുമായ ഏകദേശം മുപ്പതോളം കച്ചവട സ്ഥാപനങ്ങള്‍ക്ക് വരുമാനം നിലച്ചിട്ട് മാസങ്ങളായി. പലരും ലോണെടുത്തും വസ്തു പണയം വച്ചുമാണ് കച്ചവടമാരംഭിച്ചത്. മാസങ്ങളായി ലോണടയ്‌ക്കാന്‍പോലും കഴിയാതെ വന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികള്‍. റോഡ് പണി തീര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമേ കച്ചവടം പൂര്‍വ്വസ്ഥിതിയിലെത്തുകയുള്ളൂ.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടുികളുമാണെത്തുന്നത്. ആശുപത്രിയിലേക്കുള്ള വഴിയില്‍കൂടി നടന്നുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രിയിലേക്ക് കയറിപ്പറ്റണമെങ്കില്‍ അസാമാന്യ മെയ് വഴക്കവും വേണം. ആശുപത്രിക്ക് മുന്നിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറിലേക്ക് രോഗികള്‍ കയറുന്നതും ഇറങ്ങുന്നതും ജീവന്‍ കയ്യില്‍പിടിച്ചാണ്. ജൂണ്‍ 3ന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വഴുതയ്‌ക്കാട് തൈക്കാട് റോഡ് പണി തീര്‍ന്നില്ലെങ്കില്‍ വന്‍ഗതാഗതകുരുക്കാവും ഈ മേഖലയില്‍ അനുഭവപ്പെടുക.

Tags: keralaThiruvananthapuramKSEBsmart cityThycaud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

Kerala

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.