തിരുവനന്തപുരം: രാജ്യത്തെ ‘തരി കമ്മ്യൂണിസ്റ്റ് ‘ മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമേതം സുഖവാസത്തിന് പോയത് കമ്മ്യൂണിസ്റ്റ് കൂട്ടക്കൊല നടന്ന രാജ്യത്ത്. കൂട്ടക്കൊലയിലൂടെ കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്ത രാജ്യം കൂടിയാണ് ഇന്തോനേഷ്യ . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്തോനേഷ്യ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്തോനേഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. 1965 ലെ പാര്‍ട്ടിയുടെ ഉന്മൂലനത്തിനും തൊട്ടടുത്ത വര്‍ഷത്തെ നിരോധനത്തിനും മുമ്പുള്ള കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഭരണേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇത്. 1955 ലെ തിരഞ്ഞെടുപ്പില്‍ ഏകദേശം രണ്ട് ദശലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിക്ക്, ദേശീയ വോട്ടുകളുടെ 16 ശതമാനവും നേടാനായി. രാജ്യത്ത് പരസ്യമായി പ്രവര്‍ത്തിച്ചിരുന്ന നിയമവിധേയമായ പാര്‍ട്ടിയായിരുന്നു. രാഷ്ട്രത്തലവനായിരുന്ന സുകര്‍ണോ സൈന്യത്തേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ആശ്രയിച്ചായിരുന്നു ഭരണം നടത്തിയത്. സൈന്യം കമ്മ്യൂണിസ്റ്റുകാരുടെ വളര്‍ച്ചയില്‍ ആശങ്ക അറിയിച്ചെങ്കിലും സുകര്‍ണോ ചെവികൊണ്ടില്ല. പാര്‍ട്ടിയെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളെ നിരോധിക്കുകയും കമ്മ്യൂൂണിസ്റ്റ് നേതാക്കളെ ദേശീയ നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. സുകര്‍ണോ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തില്‍ വരാനുള്ള വഴിയൊരുക്കുന്നതായി വിമര്‍ശനം ഉണ്ടായി. 14 വര്‍ഷം സര്‍ക്കാറിന്റെ സ്വാദിന ശക്തിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
1965 ഒക്ടോബര്‍ 1 ന് പുലര്‍ച്ചെ, ഒരു കൂട്ടം’ സൈനിക ഗൂഢാലോചനക്കാര്‍’ ആറ് സൈനിക ജനറല്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെ കാര്യങ്ങല്‍ തലകീഴായി.. ഭരണം പിടിച്ചെടുക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൂഡാലോചനയാണ് പിന്നിലെന്ന് സൈന്യം സെനിക നേതൃത്വം തറപ്പിച്ചുപറഞ്ഞു. തുടര്‍ന്ന് രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീഷണിയില്‍ നിന്ന് ശുദ്ധീകരിക്കാനുള്ള ദൗത്യം ആരംഭിക്കുകയും ചെയ്തു. സൈന്യത്തിന്റെ സ്ട്രാറ്റജിക് റിസര്‍വിന്റെ കമാന്‍ഡറായ ജനറല്‍ സുഹാര്‍ത്തോ , അധികാരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ജാവയിലും ബാലിയിലുമുള്ള കമ്മ്യൂണിസ്റ്റുകാരെയും കമ്മ്യൂണിസ്റ്റുകാരെന്ന് ആരോപിക്കപ്പെട്ടവരെയും സൈന്യം കൊന്നൊടുക്കി . കൊല്ലപ്പെട്ടവരുടെ എണ്ണം 80,000 മുതല്‍ പത്തു ലക്ഷത്തിലധികം വരും.
സംഭവങ്ങളുടെ സമയത്ത് ചില പാര്‍ട്ടി അംഗങ്ങള്‍ ഇന്തോനേഷ്യക്ക് പുറത്തായിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരു വലിയ പ്രതിനിധി സംഘം ചൈനയിലേക്ക് പോയിരുന്നു. മറ്റുള്ളവര്‍ കിഴക്കന്‍ യൂറോപ്പില്‍, പ്രത്യേകിച്ച് അല്‍ബേനിയയില്‍ പഠിക്കാനായി ഇന്തോനേഷ്യ വിട്ടുപോയിരുന്നു. പാര്‍ട്ടി സംവിധാനം പ്രവാസത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇന്തോനേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്ന് ഇത് ഒറ്റപ്പെട്ടു. ജാവയില്‍, പാര്‍ട്ടി അംഗങ്ങള്‍ക്ക് അഭയംകൊടുത്തതായി പറയപ്പെടുന്ന ചില ഗ്രാമങ്ങള്‍ (അല്ലെങ്കില്‍ അനുഭാവികളെന്ന് സംശയിക്കപ്പെടുന്നവര്‍) അധികാരികളാല്‍ തിരിച്ചറിയപ്പെടുകയും വളരെക്കാലം നിരീക്ഷണത്തിലാകുകയും ചെയ്തു.
1968 ല്‍ സുഹാര്‍ത്തോ പ്രഡിഡന്റ് പദവി ഏറ്റെടുക്കുകയും ചെയ്തു
പാര്‍ട്ടിക്കെതിരായ അടിച്ചമര്ത്തലിനേത്തുടര്ന്ന് ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്തോനേഷ്യ അംഗങ്ങള്‍ കിഴക്കന്‍ ജാവയിലെ ബ്ലിറ്ററിന് തെക്കുള്ള ഒറ്റപ്പെട്ട പ്രദേശത്ത് അഭയം തേടി. ശക്തമായ കര്‍ഷിക പിന്തുണയുള്ള ഒരു അവികസിത പ്രദേശമായിരുന്ന ബ്ലിറ്റാറില് ഏകീകരിക്കപ്പെട്ടതായി മനസ്സിലാക്കിയ സൈന്യം 1968 പകുതിയോടെ അതിന്റെ ശക്തികേന്ദ്രങ്ങളെ തകര്‍ത്തു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ആരോപിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അടിസ്ഥാന അവകാശങ്ങള്‍ (ന്യായമായ വിചാരണയ്ക്കുള്ള അവകാശം, തൊഴിലില്‍ തുല്യ അവസരത്തിനുള്ള അവകാശം, വിവേചനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം) നിഷേധിക്കപ്പെട്ടു. മുന്‍കാല കമ്മ്യൂണിസ്റ്റ് അംഗങ്ങളെ പല തൊഴിലുകളിലേര്പ്പെടുന്നതില്നിന്നും (സര്‍ക്കാര്‍ ജോലികള്‍ ഉള്‍പ്പെടെ) വിലക്കേര്‍പ്പെടുത്തി.1969 നും 1980 നും ഇടയില്‍, ഏകദേശം 10,000 കമ്മ്യൂണിസ്റ്റുകള്‍ ബുറു ദ്വീപില്‍ വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ് ളീങ്ങളുള്ള രാജ്യം എന്ന പരിഗണനയിലായിരിക്കും പിണറായി ഇന്തോനേഷ്യ തെരഞ്ഞെടുത്തത്. എന്നാല്‍ അറേബ്യന്‍വല്‍ക്കരത്തിന് വിധേയമാകാത്ത ഇസ്ലാമാണ് ഇന്തോനേഷ്യയിലേത് എന്നുകൂടി മനസ്സിലാക്കിയേക്കണം.ഹൈന്ദവ പുരാണങ്ങളിലെ ദേവ വാഹനമായി അറിയപ്പെടുന്ന ‘ഗരുഡ’യുടെ പേരാണ് 86% ഇസ്ലാംമത വിശ്വസികള്‍ താമസിക്കുന്ന ഇന്തോനേഷ്യ, അവരുടെ ഔദ്യോഗിക എയര്‍ലൈന്‍സിന് നല്‍കിയിരിക്കുന്നത്. ഗരുഡനാണ് ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നം. അല്ലാതെ ഒട്ടകമല്ല! എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗരുഡന്റെ ശില്പവും ചിത്രവും കാണാം. പുത്രി, സിത്ര, ദേവി, മഹാറാണി, മേഘ, പുഷ്പിത, സത്യവതി, അനിത, ഗീത, മാരിയ, ഷെര്‍ലി, ഇന്ദിര, സിന്ത അഥവാ സീത, ഷിന്ത, യൂലി, വാന്തി തുടങ്ങിയവയെല്ലാം മുസ്ലിം സ്ത്രീകളുടെയും പേരുകളാണ്.
രാജ, രാമ, കൃഷ്ണ, അര്‍ജുന, ബീമ, പുത്ര, ദേവ, ഹരി, ബുദി, ധര്‍മ്മ, ഇന്ദ്ര, ചന്ദ്ര, ഭക്തി, ഡാവിഡ്, സത്യവാന്, ആദിരാജ, ആദിത്യ, റിഡോ, ബാംബാംഗ് യുധോയോനൊ മുതലായ പേരുകള്‍ മുസ്ലിം പുരുഷന്മാര്ക്കും യഥേഷ്ടമുണ്ട്.
സുഖവാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കമ്മ്യൂണിസം ഉപേകക്ഷിച്ച് ഹിന്ദുത്വം സ്വീകരിക്കുമോ എന്നുകൂടി അറിയാനുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: