Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കധീന കശ്മീര്‍ അതിര്‍ത്തിക്കിപ്പുറത്തേക്ക്

Janmabhumi Online by Janmabhumi Online
May 7, 2024, 04:08 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പാക്കധീന കശ്മീര്‍ ഭാരതത്തോടു ചേര്‍ക്കാന്‍ യുദ്ധം നടത്തേണ്ട ആവശ്യമില്ലെന്നും, അവിടെ താമസിക്കുന്ന ജനങ്ങള്‍ തന്നെ ഇതിന് സന്നദ്ധരാവുമെന്നുമുള്ള പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന ഒരേസമയം ശക്തമായ സന്ദേശവും മുന്നറിയിപ്പുമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം കശ്മീരിലുണ്ടായിരിക്കുന്ന വികസനം പാക്കധീന കശ്മീരിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും, അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള ജീവിതനിലവാരം അവര്‍ മനസ്സിലാക്കുന്നുണ്ട് എന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് സിങ് പറയുന്നത് രാഷ്‌ട്രീയ പ്രേരിതമായല്ല. വികസനരാഹിത്യവും വിലക്കയറ്റവും ഭക്ഷ്യക്ഷാമവുമൊക്കെ പിടിമുറുക്കിയിരിക്കുന്ന പാക്കധീന കശ്മീരില്‍ വലിയ ജനരോഷമാണ് പാകിസ്ഥാനെതിരെ ഉയരുന്നത്. പാകിസ്ഥാന്റെ നിയമവിരുദ്ധമായ അധിനിവേശത്തില്‍നിന്ന് തങ്ങളെ മോചിപ്പിക്കാന്‍ പാക്കധീന കശ്മീരിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിക്കുന്ന സ്ഥിതിയാണ്. ഈ സംഭവവികാസങ്ങള്‍ പാക് ഭരണാധികാരികളെ അരിശം കൊള്ളിക്കുന്നതാണെങ്കിലും ജനങ്ങള്‍ വകവയ്‌ക്കുന്നില്ല. കാരണം അത് സഹിക്കാവുന്നതിലും ഏറെയാണ്. നിയന്ത്രണരേഖയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് വലിയൊരു മാറ്റമാണ്. അവരെ രണ്ടാംതരം പൗരന്മാരായാണ് പാകിസ്ഥാന്‍ കാണുന്നത്. പാക്കധീന കശ്മീരിലെ പ്രക്ഷോഭകര്‍ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍പ്പോലും പ്രതിഷേധമുയര്‍ത്തുകയുണ്ടായി. പാക്കധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

പാകിസ്ഥാനുമായുണ്ടായ ആദ്യ യുദ്ധത്തില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാജ്യസ്‌നേഹക്കുറവുകൊണ്ടും പിടിപ്പുകേടുകൊണ്ടും ഭാരതത്തിന് നഷ്ടമായ പ്രദേശമാണ് പാക്കധീന കശ്മീര്‍. ആസാദ് കശ്മീര്‍ എന്നാണ് പാകിസ്ഥാന്‍ വിളിക്കുന്നത്. ഈ പ്രദേശം ഒരു സ്പ്രിങ് ബോര്‍ഡായി ഉപയോഗിച്ച് ഭാരതത്തിനെതിരെ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് പാക് സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരുന്നത്. ഈ പ്രദേശം ഭാരതത്തിന്റെ ഭാഗമാണെന്നു പറയാനുള്ള ധൈര്യം നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സര്‍ക്കാരുകള്‍ കാണിച്ചില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കിയെങ്കിലും റാവു സര്‍ക്കാരോ പിന്നീടുവന്ന യുപിഎ സര്‍ക്കാരോ ഈ വിഷയത്തില്‍ ചെറുവിരലനക്കിയില്ല. ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ പാകിസ്ഥാന് ഈ പ്രദേശം വിട്ടുകൊടുത്തിരിക്കുന്നതുപോലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പെരുമാറിയത്. ഇതിന് മാറ്റമുണ്ടായത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെയാണ്. പ്രധാനമന്ത്രി മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗങ്ങളില്‍പ്പോലും പാക്കധീന കശ്മീര്‍ പരാമര്‍ശിക്കപ്പെട്ടു. എന്നുമാത്രമല്ല, പാക്കധീന കശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പാക്കധീന കശ്മീരിനെ മറക്കാന്‍ ജനങ്ങളെ പഠിപ്പിക്കുകയായിരുന്നുവെന്നും, ഇപ്പോള്‍ അത് ജനങ്ങളുടെ ഓര്‍മയില്‍ തിരികെയെത്തിയിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറയുകയും ചെയ്തു. സമീപകാലത്തുതന്നെ ഈ പ്രദേശം കൈവിട്ടുപോകുമെന്ന മാനസികാവസ്ഥ പാക് ഭരണാധികാരികള്‍ക്കുണ്ട്.

പാക്കധീന കശ്മീരിലുള്ള ഭാരതത്തിന്റെ അവകാശം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍ കശ്മീരില്‍ വിഘടനവാദം വളര്‍ത്തുകയും ഭീകരപ്രവര്‍ത്തനത്തിന് പച്ചക്കൊടിക്കാട്ടുകയും ചെയ്ത ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നയത്തിന് അനുസൃതമാണ്. പാകിസ്ഥാനുള്ള മുന്നറിയിപ്പു തന്നെയാണിത്. പ്രതിരോധമന്ത്രി ഇങ്ങനെ പറയുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളുന്നു. ഇതിന് തെളിവാണ് കശ്മീരിലെ ‘ഗുപ്കാര്‍’ സഖ്യത്തിന്റെ പ്രതികരണങ്ങള്‍. പ്രതിരോധമന്ത്രി പറയുന്നതുപോലെ മുന്നോട്ടുപോയാല്‍ പാകിസ്ഥാന്റെ കയ്യില്‍ വളകളല്ലെന്നും, അവര്‍ അണുബോംബിടുമെന്നുമാണ് ഈ സഖ്യത്തില്‍പ്പെടുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവ് ഫറൂഖ് അബ്ദുള്ള പ്രസ്താവിച്ചത്. ആദ്യമായല്ല മുന്‍മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുള്ള ഇങ്ങനെ പറയുന്നത്. കശ്മീര്‍ പ്രശ്‌നത്തില്‍ മോദി സര്‍ക്കാര്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും, അല്ലാത്തപക്ഷം പാലസ്തീനിന്റെയും ഗാസയുടെയും ഗതിവരുമെന്നുമാണ് കുറച്ചുനാള്‍ മുന്‍പ് ഇതേ അബ്ദുള്ള അഭിപ്രായപ്പെട്ടത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന മോദി സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചാണ് അബ്ദുള്ള ഇങ്ങനെ പറഞ്ഞത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യക്കാരായി കഴിയേണ്ടെന്നും, ചൈനയുടെ ഭരണത്തിന്‍കീഴില്‍ കഴിയാനാണ് ആഗ്രഹമെന്നും ഒരിക്കല്‍ അബ്ദുള്ള പറയുകയുണ്ടായി. ഇതേ മനോഭാവം തന്നെയാണ് ഗുപ്കാര്‍ സഖ്യത്തിലെ കോണ്‍ഗ്രസ്സിനും പിഡിപിക്കും സിപിഎമ്മിനുമൊക്കെയുള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയുമായി ഇക്കൂട്ടര്‍ക്ക് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും, പാകിസ്ഥാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നയമാണ് ഇവരുടേതെന്നും ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.

 

Tags: POKDefense Minister Rajnath SinghIndia-Pak boarder
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഷാങ്ഹായിയില്‍ കേട്ട കരുത്തിന്റെ ശബ്ദം

India

പി ഒ കെ പാകിസ്ഥാന് വിട്ടു നൽകണമെന്ന് രാജ്ദീപ് സർദേശായി ; വായടപ്പിച്ച് കെജെഎസ് ധില്ലൺ ; പി.ഒ.ജെ.കെ. നമ്മുടേത് , നമ്മൾ അത് തിരിച്ചെടുക്കും

India

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : എത്രയും വേഗം തിരിച്ചു പിടിക്കണം ; ചീഫ് ഇമാം ഡോ. ​​ഉമർ അഹമ്മദ് ഇല്യാസി

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

India

പാക് അധീനകശ്മീർ തിരിച്ചുവേണം ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അംഗീകരിക്കില്ല ; നിർണ്ണായക നീക്കവുമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പാകമാകാത്ത ജാതിക്കയുടെ വ്യാപകമായ പൊഴിയലിന് കാരണം ഫൈറ്റോഫ്തോറ കുമിള്‍ബാധയെന്ന് കൃഷി വകുപ്പ്

ജനാധിപത്യ സമര സേനാനികള്‍ക്ക് സൗജന്യ വൈദ്യചികിത്സയും എയര്‍ ആംബുലന്‍സ് സേവനവും പ്രഖ്യാപിച്ച് മധ്യപ്രദേശ്

നീലഗിരി വനത്തില്‍ കണ്ടെത്തിയത് ഒരു വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ മധ്യവയസ്‌കന്റേതെന്ന് സൂചന, കൊലപാതകം ക്രൂര മര്‍ദ്ദനത്തിന് ശേഷം

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത് വനിതാ കമ്മീഷന്‍

കുട്ടികള്‍ അറിവില്ലായ്മ കൊണ്ട് പോക്സോ കേസുകളില്‍ വന്നുപെടുന്നത് ഒഴിവാക്കാന്‍ ബോധവത്ക്കരണം

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സപ്ലിമെന്ററി പ്രവേശനത്തിനുള്ള അപേക്ഷ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

പേവിഷബാധയേറ്റുള്ള മരണങ്ങള്‍: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം നടത്താന്‍ ആരോഗ്യവകുപ്പ്

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies