Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി മമതക്ക് തിരിച്ചടിയാകുന്നു; വ്യാജ വീഡിയോയുമായി തൃണമൂല്‍ കോണ്‍ഗ്രസ്; ബിജെപി സിബിഐക്ക് പരാതി നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 01:51 am IST
in India

കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ തിരിച്ചടി നേരിട്ടതോടെ വ്യാജ വീഡിയോയുമായി ടിഎംസി രംഗത്ത്. സന്ദേശ്ഖാലി സംഭവങ്ങള്‍ സംസ്ഥാനത്ത് പ്രതിഷേധ കൊടുങ്കാറ്റ് ഉയരുകയും തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വന്‍ തിരിച്ചടി നേരിടുമെന്ന് ഉറപ്പാക്കുകയും ചെയ്തതോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിജെപിക്കെതിരെ വ്യാജ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

ബിജെപി മണ്ഡലം പ്രസിഡന്റ് ഗംഗാധര്‍ കായലിന്റെ മുഖവും സംസാരവും വീഡിയോയില്‍ എഐ സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി സൃഷ്ടിച്ചാണ് ടിഎംസിക്കാര്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. സന്ദേശ്ഖാലിയിലെ സംഭവങ്ങള്‍ ബിജെപി തിരക്കഥയില്‍ സൃഷ്ടിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനും മുഖം രക്ഷിക്കാനുള്ള ശ്രമവുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. രണ്ടായിരം രൂപ നല്കിയാണ് സ്ത്രീകളെക്കൊണ്ട് പീഡന പരാതി നല്കിച്ചിരിക്കുന്നതെന്ന വിചിത്രവാദവും ഇതിലുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും ടിഎംസി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി വ്യാജ വീഡിയോ എക്‌സില്‍ പങ്കുവച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു. സ്ത്രീകള്‍ക്ക് പണം നല്കിയാണ് പരാതി നല്കിയതെന്ന തരംതാണ ആരോപണമാണ് വീഡിയോയിലൂടെ പ്രചരിപ്പിക്കാന്‍ ടിഎംസി ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ വ്യാജ വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗംഗാധര്‍ കായല്‍ സിബിഐക്ക് പരാതിയയച്ചു. അറിയപ്പെടാത്ത ഒരു യൂട്യൂബ് ചാനലിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റെ മുഖവും സംസാരവും എഐയുടെ സഹായത്തോടെ കൃത്രിമമായി നിര്‍മിച്ച് സന്ദേശ്ഖാലി സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് സിബിഐക്ക് നല്കിയ പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം ഒരു വിവാദമുണ്ടാക്കുന്നതിന് പിന്നില്‍ അഭിഷേക് ബാനര്‍ജിയാണെന്ന് ഗംഗാധര്‍ പറഞ്ഞു. സന്ദേശ്ഖാലിയിലെ അതിക്രമങ്ങളെ സംബന്ധിച്ച് നടന്നുവരുന്ന സിബിഐ അന്വേഷണത്തെ തടസപ്പെടുത്തുകയുമാണ് ഈ വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിന് നേതൃത്വം നല്കിയ ഷാജഹാന്‍ ഷെയ്ഖ് ജയിലിലാണ്.

വീഡിയോ ദൃശ്യങ്ങള്‍ ഇരുണ്ടതും സംസാരം അവ്യക്തവുമാണ്. സന്ദേശ്ഖാലി സംഭവങ്ങള്‍ സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ വ്യാജവീഡിയോ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് ഗംഗാധര്‍ ആവശ്യപ്പെട്ടു. പരാജയ ഭീതി പൂണ്ടാണ് വീഡിയോയുമായി തൃണമൂല്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. അടിസ്ഥാനപരമായ പ്രശ്‌നം സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ മാനഭംഗത്തിനിരയായതാണ്. ടിഎംസിക്കാരുടെ പിഡനം സംബന്ധിച്ച് നൂറുകണക്കിന് പരാതികളാണ് സ്ത്രീകള്‍ നല്കിയിട്ടുള്ളത്. ഇതെല്ലാം തെറ്റാണെന്നാണോ പറയുന്നത്. വ്യാജ വീഡിയോയിലൂടെ ഇതെല്ലാം ഇല്ലാതാക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വ്യാജ വീഡിയോ സംബന്ധിച്ച് ഗംഗാധര്‍ കായല്‍ സിബിഐക്ക് പരാതി നല്കിയതായും അദ്ദേഹം പറഞ്ഞു. വില്യം എന്നയാളുടേതാണ് യൂട്യൂബ് ചാനല്‍. നാണംകെട്ട നടപടിയാണ് തൃണമൂലിന്റേതെന്ന് അധികാരി പറഞ്ഞു.

Tags: CBITrinamool CongressMamata BanerjeeFake VideoSandeshkhaliModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

India

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

India

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.