Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേളത്ത് അരവിന്ദാക്ഷ മാരാര്‍: ഉരുട്ടുചെണ്ടയുടെ ഉപാസകന്‍; മേനി മറന്ന മേളവിസ്മയം

കൊടകര ഉണ്ണി by കൊടകര ഉണ്ണി
May 6, 2024, 01:23 am IST
in Kerala

കൊടകര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയും രൗദ്രതയുടെ കൂട്ടിപ്പെരുക്കം തീര്‍ക്കുന്ന പാണ്ടിമേളവും സഹൃദയര്‍ക്ക് സമ്മാനിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ ഇനി ഓര്‍മ്മ.

ജീവിതത്തിലെ അരനൂറ്റാണ്ടിലേറെ കാലം വാദ്യകലയ്‌ക്കായി ഉഴിഞ്ഞുവയ്‌ക്കുകയും വാര്‍ധക്യത്തിലെ വിശ്രമകാലത്തും കൊട്ടണം എന്ന ഒരേയൊരു മോഹവുമായി മേളകലയുടെ ചെമ്പടവട്ടങ്ങളെ മനസില്‍ പെരുക്കിക്കൊണ്ടിരിക്കുകയും ചെയ്ത അതുല്യകലാകാരനായിരുന്നു കേളത്ത് അരവിന്ദാക്ഷന്‍ എന്ന അടുത്തറിയുന്നവരുടെ അനിയേട്ടന്‍.

അച്ഛന്‍ മാക്കോത്ത് ശങ്കരന്‍കുട്ടിമാരാരില്‍നിന്നും തായമ്പകയും തിമിലയും ക്ഷേത്രാടിയന്തിരച്ചടങ്ങുകളും അഭ്യസിച്ച അരവിന്ദന്‍ പതിനൊന്നാമത്തെ വയസ്സില്‍ ഒല്ലൂര്‍ എടക്കുന്നി ദുര്‍ഗ്ഗാഭാഗവതിക്ഷേത്രത്തില്‍ തായമ്പകയില്‍ അന്തക്കൂറു കൊട്ടിയാണ് അരങ്ങേറിയത്. തിമിലയില്‍ അരങ്ങേറ്റമുണ്ടായില്ലെങ്കിലും ആദ്യനാളുകളില്‍ അനവധി പൂരങ്ങള്‍ക്ക് തിമിലക്കാരനായി പങ്കെടുത്തു.

തായമ്പകയില്‍ കുറച്ചുനാള്‍ പരിയാരത്ത് കുഞ്ചുമാരാരുടെ ശിക്ഷണത്തില്‍ ഉപരിപഠനം നടത്തി. ശങ്കരന്‍കുട്ടിമാരാരുടെ മൂത്തമകനാണ് അരവിന്ദന്‍. പഞ്ചവാദ്യപ്രമാണിയായ കേളത്ത് കുട്ടപ്പന്‍മാരാരും മേളകലാകാരന്മാരായ കേളത്ത് പ്രഭാകരന്‍ മാരാരും രാജന്‍ മാരാരും സഹോദരങ്ങളാണ്. ഇതില്‍ രാജന്‍ നേരത്തെ ജീവിതകാലം കൊട്ടിക്കയറി. കുറുമാലിക്കാവ്, ചേന്ദംകുളങ്ങര, മേടംകുളങ്ങര ഭഗവതിക്ഷേത്രങ്ങളിലെ പാനപ്പറയോഗങ്ങളില്‍ എത്രയോ കാലം ചെണ്ടക്കാരനും പൊന്നാനിപ്പാട്ടുകാരനുമായിരുന്നു.

മേളപ്രമാണിയായി അറിയപ്പെട്ടപ്പോഴും പാനപ്പറയും ക്ഷേത്രാടിയന്തിരവും മാരാര്‍ മറന്നില്ല. എടക്കുന്നിയിലേയും ചേന്ദംകുളങ്ങരയിലേയും അടിയന്തിരം ഒഴിവാക്കി എത്ര വലിയ പൂരത്തിനും പോകാന്‍ മാരാര്‍ ഒരുക്കമായിരുന്നില്ല. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരത്തിന് അരവിന്ദാക്ഷ മാരാര്‍ ആദ്യകാലത്ത് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേള നിരയിലായിരുന്നു. പിന്നീട് തിരുവമ്പാടിയിലേക്ക് മാറി. പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരനായപ്പോള്‍ പെരുവനത്തിന്റെ നിര്‍ബന്ധത്തിനുകൂടി വഴങ്ങിയാണ് കേളത്ത് വീണ്ടും ഇലഞ്ഞിത്തറയിലെത്തിയത്.

രണ്ടുപതിറ്റാണ്ടോളം മേടത്തിലെ പൂരംനാളില്‍ ഇലഞ്ഞിത്തറയിലെ മേളനിരയിലെ രണ്ടാംസ്ഥാനക്കാരനായി കേളത്ത് തുടര്‍ന്നു. കേരളത്തില്‍ കേളത്ത് കൊട്ടാത്ത പൂരങ്ങളില്ല. പ്രമാണത്തിന് മോഹമില്ലാത്ത പ്രമാണിയാണ് കേളത്ത്. പ്രമാണിയുടെ ഒരുപുറം നിന്നുകൊട്ടാനാണ് കേളത്തിനിഷ്ടം. അതാകട്ടെ പ്രമാണിക്ക് വലിയ ബലവുമാണ്. മുന്‍തലമുറയിലെ തൃപ്പേക്കുളം അച്യുതമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍, നാരായണ്‍കുട്ടിമാരാര്‍ എന്നിവര്‍ക്കൊപ്പം അനവധി വാദ്യവേദികളില്‍ കേളത്ത് കരുത്തും കരുതലുമുള്ള മേളക്കാരനായിരുന്നു. പിന്നീട് പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍ എന്നിവരുടെ മേളങ്ങള്‍ക്കും രണ്ടാംസ്ഥാനക്കാരനായി കേളത്ത് മേളപ്പെരുക്കം തീര്‍ത്തു. ചേന്ദംകുളങ്ങര കുംഭഭരണിക്ക് പതിറ്റാണ്ടുകളായി കേളത്താണ് പ്രമാണം.

ഇക്കഴിഞ്ഞ കുംഭഭരണിക്കും പഞ്ചാരിയും പാണ്ടിയും കേളത്തിന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. ആറാട്ടുപുഴ പൂരത്തിന് എടക്കുന്നിയുടെ പഞ്ചാരിക്കു കേളത്തിന്റെ കരനാദം കോല്‍കനവും ശ്രദ്ധേയമാണ്. കേളത്ത് അരവിന്ദാക്ഷന്‍മാരാരെപ്പോലെ ഇത്രയേറെ ആരാധകരുള്ള മറ്റൊരു മേളക്കാരനുണ്ടാകില്ല. ആ കൈ-കോല്‍നാദം മാത്രമല്ല മെലിഞ്ഞ് സഹപ്രവര്‍ത്തകരോട് പരസ്പരം ചിരിച്ചും ആംഗ്യംകാട്ടിയും നെല്ലിട കൊട്ടിക്കയറുന്ന ആ മേളവൈഭവം ആസ്വാദകര്‍ക്ക് അനുപമമായ അരങ്ങായിരുന്നു.

 

Tags: Aravindaksha MararThrissur pooramilanjitharamelamUrutuchenda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.