കാസര്‍കോട്: ജില്ലയിലെ പ്ലാന്റേഷന് കോര്‍പറേഷന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ചെങ്കല്‍ ഖനനം നടത്താനുള്ള തീരുമാനം എന്‍ഡോസള്‍ഫാന്‍ മേഖലയായ കാറഡുക്ക പഞ്ചായത്തിലെ മിഞ്ചിപ്പദവിനെ കാത്തിരിക്കുന്നത് മറ്റൊരു മഹാദുരന്തം. പ്ലാന്റേഷന് കോര്പറേഷന് നടപ്പിലാക്കാന്‍ പദ്ധതിയിട്ട ചെങ്കല്‍ ഖനന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് ചീമേനി എസ്റ്റേറ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിത്തിന്റെ മുന്‍ വശത്തുള്ള കോര്‍പറേഷന്റെ കൈയിലുള്ള സ്വന്തം ഭൂമിയായ 310 ഏക്കര്സ്ഥലത്താണ്.
ആകെ 856 ഹെക്ടര്സ്ഥലമുണ്ട്. രാജപുരത്ത് വനംവകുപ്പിന്റെസ്ഥലമാണ് പാട്ടത്തിലുള്ളത്. അതിനാല്‍ ഇവിടെ ഖനനം സാധിക്കില്ല. പെരിയയിലെ കേന്ദ്ര സര്‍വകലാശാലയ്ക്ക് വേണ്ടി കോര്‍പറേഷന്റെ കൈയിലുള്ള ഭൂമി വിട്ട് കൊടുത്തതിന് പകരമായി ചീമേനിയില്‍ റവന്യു വകുപ്പ് കോര്പറേഷന് 310 ഏക്കര്‍ ഭൂമി വിട്ട് കൊടുത്തിരുന്നു.
ഇവിടെ നിന്ന് 500 കോടിയോളം രൂപ സമാഹരിക്കാമെന്നാണ് കോര്‍പറേഷന്റെ കണക്കുകൂട്ടല്‍. ഈ ഭൂമിയില്‍ നിന്ന് ഒരു ഹെക്ടര്‍ ഭൂമിയില്‍ ആദ്യഘട്ടത്തില്‍ ഘനനത്തിനായി ടെന്‍ഡര്‍ നല്‍കാനാണ് കോര്‍പറേഷന്റെ തീരുമാനം. അഞ്ച് മാസം മുന്‍പ് പ്ലാന്റേഷന് കോര്പറേഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് എസ്റ്റേറ്റിലെ 2190 ഹെക്ടറില്‍ ഖനനം നടത്താനാണ് തീരുമാനം. കാസര്‍കോട് എസ്റ്റേറ്റില്‍ ഖനനം തുടങ്ങുന്നതോടെ 1000 കോടിയിലേറെ രൂപ വരുമാനം ഉണ്ടാക്കാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. മറ്റ് സ്ഥലങ്ങളില്‍ പ്രതിഷേധം ഉയരുന്നത് കാരണ പ്ലാന്റേഷന് കോര്‍പറേഷന്റെ ഭൂമിയായ മിഞ്ചിപദവിലായിരിക്കും അടുത്ത നീക്കം നടക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍ നിന്ന് കരകയറാത്ത ഉള്‍നാടന്‍ പ്രദേശമായ മിഞ്ചിപദവില്‍ ഖനനം നടക്കുന്നതോടെ ഉണ്ടാകാന്‍ പോകുന്നത് കടുത്ത പാരിസ്ഥിതി പ്രശ്നമായിരിക്കും. പ്രകൃതി രമണീയമായ ചെങ്കല്‍ കുന്നുകളും പച്ചപ്പും പൂര്‍ണമായും ഇല്ലാതാകും. ഖനനം നടത്തി കൃഷിയിറക്കുമെന്നാണ് പിസികെയുടെ റിപ്പോട്ടിലുള്ളതെങ്കിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോടെ പുനര്ജന്മം ഈ പ്രദേശത്തിന് ഉണ്ടാവുകയില്ല.
മാത്രമല്ല ഈ പ്രദേശത്ത് നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കശുമാവിന് തോട്ടത്തില്‍ മരുന്ന് തെളിച്ചതിനെ തുടര്‍ന്ന് ജീവശവങ്ങളായി പിറന്ന മക്കളേയും കൊണ്ട് എങ്ങോട്ട് പോകണമെന്നറിയാത്ത പാവങ്ങളുടെ നെഞ്ചിലേക്ക് ഖനനത്തിലൂടെ കത്തിയിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: