ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷൻ ഞായറാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നു. തീവ്രവാദികളെ പൂർണമായും കണ്ടെത്തി വധിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
ജില്ലയിലെ സുരൻകോട്ട് മേഖലയിലെ ഷാസിതാറിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ അഞ്ച് ഐഎഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരിൽ ഒരാൾ സൈനിക ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. മറ്റുള്ളവർ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.
ഭീകരരെ നിർവീര്യമാക്കാൻ ഷാസിതാർ, ഗുർസായി, സനായി, ശീന്ദര ടോപ്പ് എന്നിവയുൾപ്പെടെ പല മേഖലകളിലും സൈന്യത്തിന്റെയും പോലീസിന്റെയും മികച്ച ഏകോപിത സംയുക്ത ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: