Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാംബവധര്‍മ്മം രാമായണത്തില്‍

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
May 3, 2024, 08:09 pm IST
in Samskriti

ആരാണു ചരിത്രത്തിലെ ആദ്യ മോട്ടിവേഷണല്‍ സ്പീക്കര്‍? മഹാഭാരത യുദ്ധാരംഭത്തില്‍, ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ ഇരു ഭാഗത്തുമായി പരന്ന 18 അക്ഷൗഹണിപ്പട കണ്ട് ക്ലീബാവസ്ഥയിലായ അര്‍ജ്ജുനനെ ഗീതോപദേശം ചെയ്തു യുദ്ധസന്നദ്ധനാക്കിയ ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്നാവും പല പുരാണപ്രേമികളുടേയും ഉത്തരം.

എന്നാല്‍ ചരിത്രത്തിലെ ആദ്യ മോട്ടിവേറ്റര്‍ മനുഷ്യനല്ല, ഒരു ശ്രേഷ്ഠ വാനരനാണ്. അസാധ്യമെന്നു കരുതുന്നതിനെ സാധ്യമാക്കാന്‍ വേണ്ട ആത്മബലം അരുളലാണല്ലോ മോട്ടിവേറ്ററുടെ ധര്‍മ്മം. ആദ്യ മോട്ടിവേറ്റര്‍ വാനരനായതിനാല്‍ മോട്ടിവേറ്റ് ചെയ്യപ്പെട്ടതും ഒരു വാനരന്‍ തന്നെ. ജാംബവാനും ഹനുമാനുമാണ് ഇവര്‍.

കിഷ്‌ക്കിന്ധാ കാണ്ഡത്തില്‍ സമുദ്രതരണം എങ്ങനെ സാധ്യമാകുമെന്നോര്‍ത്ത് വാനരയൂഥം വിഷണ്ണരായിരിക്കുന്ന വേളയിലാണ് വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ ജാംബവാന്റെ ശ്രദ്ധേയ ഇടപെടല്‍ ഉണ്ടാകുന്നത്. മോട്ടിവേഷന്‍ എന്ന ആംഗല വാക്കിനു തുല്യമായ ‘ചോദയാമി’ എന്ന സംസ്‌കൃതപദം തന്നെ ആദികവി ഈ സര്‍ഗങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇതിഹാസ കാവ്യമായ രാമായണത്തില്‍ മനുഷ്യനായല്ല, മറിച്ചു കപികുലശ്രേഷ്ഠനായാണ് വിവരിക്കപ്പെടുന്നതെങ്കിലും ഇന്നത്തെ ‘പ്രേരണാപ്രഭാഷകന്മാര്‍’ക്കില്ലാത്ത ഒരുപാടു ഗുണങ്ങളുണ്ടായിരുന്നു ചരിത്രത്തിലെ ഈ ആദ്യമോട്ടിവേറ്റര്‍ക്ക്. വാനരയൂഥത്തിനു നടുക്കായിരുന്നിട്ടും ഇന്നത്തെ മോട്ടിവേറ്റര്‍മാരെപ്പോലെ ആ യൂഥത്തെ ഒന്നായി മോട്ടിവേറ്റ് ചെയ്യാന്‍ ജാംബവാന്‍ ശ്രമിക്കുന്നില്ല. രണ്ടേ രണ്ടുപേരെ മാത്രമാണ് ഈ കപിശ്രേഷ്ഠന്‍ പ്രചോദിപ്പിക്കുന്നത്. ആദ്യം വാനരയൂഥത്തിന്റെ നായകനായ അംഗദനെ. രണ്ടാമതായി ഹനുമാനെയും.

ഇന്നത്തെ വാട്സാപ്പ്, ഫെയ്സ്ബുക്ക് മോട്ടിവേറ്റര്‍മാര്‍ കാടടച്ച് നാടോടെ സര്‍വ്വരേയും മോട്ടിവേറ്റ് ചെയ്യാന്‍ പണിപ്പെടുമ്പോള്‍, ആരെ പ്രചോദിപ്പിച്ചാലാണോ ലക്ഷ്യപ്രാപ്തിയുണ്ടാവുക, അവരെ മാത്രമാണ് ജാംബവാന്‍ മോട്ടിവേറ്റ് ചെയ്യുന്നത്. പാത്രമറിഞ്ഞുള്ള ദാനം.
ഇന്നത്തെ മോട്ടിവേറ്റര്‍മാരൊക്കെ എവിടുന്നോ വായിച്ചറിഞ്ഞതോ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വിഡിയോകളിലെ ആശയം കടമെടുത്തോ വാചാടോപത്തിലൂടെ ധനസമ്പാദനം മാത്രം ലക്ഷ്യമിടുന്നവരാണ്. എന്നാല്‍ എന്തു കാര്യത്തിനാണോ മോട്ടിവേറ്റ് ചെയ്യുന്നത്, ആ കാര്യം ഏറ്റവും ഭംഗിയായി നിര്‍വഹിച്ച, പ്രായോഗിക പരിജ്ഞാനവും അംഗീകാരവും സിദ്ധിച്ച വ്യക്തിയെ തന്നെയാണ് വാല്മീകി മോട്ടിവേറ്റര്‍ ആക്കിയത്.

അറിവും അനുഭവ പരിജ്ഞാനവും ഉള്ളവനേ നല്ല മോട്ടിവേറ്റര്‍ ആകാനാവൂ എന്നും, ആള്‍ക്കൂട്ടത്തെയല്ല മോട്ടിവേറ്റ് ചെയ്യേണ്ടത്, മറിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉചിതരായവരെ തിരിച്ചറിഞ്ഞ് അവരെ മോട്ടിവേറ്റ് ചെയ്താലേ ലക്ഷ്യപ്രാപ്തി കൈവരൂ എന്നുമാണ് വാല്മീകി കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ പറഞ്ഞവയ്‌ക്കുന്നത്.

ഇന്നത്തെ അസംഖ്യം മോട്ടിവേറ്റര്‍മാരും ശീതികരിച്ച വലിയ ഓഡിറ്റോറിയങ്ങളില്‍ അവര്‍ നടത്തുന്ന ക്ലാസുകളും കമിഴ്‌ത്തിവച്ച കുടത്തിനു പുറത്തൊഴിച്ച ജലംപോലെ നിഷ്ഫലമായി പോകുന്നതിന്റെ കാരണം കൂടിയാണ് ഇവിടെ സൂചിപ്പച്ചത്.

സമുദ്രതരണവും സീതാന്വേഷണ ഫലപ്രാപ്തിയും അസാധ്യമെന്നു കരുതി വിഷാദവാനായ വാനരയൂഥ നായകന്‍(അംഗദന്‍) ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്ന ഘട്ടത്തില്‍ അംഗദനെ ആണ് ജാംബവാന്‍ ആദ്യം മോട്ടിവേറ്റ് ചെയ്യുന്നത്. മിഷന്‍ കമാന്‍ഡര്‍ ആശങ്കാകുലനും അസ്തപ്രജ്ഞനും ആയാല്‍ മിഷന്‍ അപ്പാടെ പാളും. അതിനാലാണ് ആദ്യംതന്നെ അംഗദനെ പ്രചോദിപ്പിക്കാന്‍ ജാംബവാന്‍ തുനിയുന്നത്.
(തുടരും…)

Tags: ramayanaHinduismJambavadharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.