Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാവാദം അഥവാ ജഗന്മിഥ്യാത്വ സിദ്ധാന്തം

ലോക പ്രശസ്തരായ ഈ തത്ത്വാന്വേഷികള്‍ യുക്തിചിന്തയുടെ ബലംകൊണ്ടും അനുമാനസാമര്‍ത്ഥ്യം കൊണ്ടും എത്തിച്ചേര്‍ന്നിടത്ത് ശ്രീശങ്കരന്‍ ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രുതിവാക്യങ്ങളുടെ വ്യാഖ്യാനത്തിലൂടെയും സ്വാനുഭൂതിയിലൂടെയും എത്തിച്ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 07:30 am IST
in Samskriti

ലോകത്തില്‍ ജനിച്ചിട്ടുള്ള തത്ത്വജ്ഞാനികളില്‍ ലോകനന്മയ്‌ക്കായി തന്റെ ദാര്‍ശനികതയെ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ മഹാത്മാവായിരുന്നു ശ്രീശങ്കര ഭഗവത്പാദര്‍. നാം സ്ഥിരസത്യങ്ങളായി കരുതിവരുന്ന സ്ഥലം, കാലം, കാരണകാര്യത്വം എന്നീ മൂന്ന് അനുഭവ സത്യങ്ങള്‍ക്കും ശാശ്വതത്വമില്ലെന്നും അവകള്‍ക്കു കേവലം പ്രാതിഭാസികസത്ത മാത്രമേ ഉള്ളെന്നും ആധുനികകാലത്തെ ഏറ്റവും വലിയ തത്ത്വചിന്തകരായ കാന്റിന്റേയും അദ്ദേഹത്തിന്റെ ശിഷ്യനായ ഷോപ്പന്‍ ഹോവറുടേയും സിദ്ധാന്തങ്ങള്‍ ശങ്കരാചാര്യരുടെ ജഗന്മിഥ്യാത്വ ദര്‍ശനത്തെ അടിവരയിട്ട് ഉറപ്പിക്കുന്നവയാണ്.

ലോക പ്രശസ്തരായ ഈ തത്ത്വാന്വേഷികള്‍ യുക്തിചിന്തയുടെ ബലംകൊണ്ടും അനുമാനസാമര്‍ത്ഥ്യം കൊണ്ടും എത്തിച്ചേര്‍ന്നിടത്ത് ശ്രീശങ്കരന്‍ ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രുതിവാക്യങ്ങളുടെ വ്യാഖ്യാനത്തിലൂടെയും സ്വാനുഭൂതിയിലൂടെയും എത്തിച്ചേര്‍ന്നു.

അദൈ്വതത്തിന്റെ രൂപം കൂടുതല്‍ വ്യക്തതയോടെ കാട്ടിത്തരുന്നതായിരുന്നു മായാവാദമെന്നോ ജഗന്മിഥ്യാത്വ സിദ്ധാന്തമെന്നോ വിളിക്കപ്പെടുന്ന ദാര്‍ശനിക വീക്ഷണം മുന്നോട്ടു വച്ചത്. അല്ലാതെ ജഗന്മിഥ്യാത്വം സാധിക്കുന്നതിനല്ല. അതായത് അദൈ്വതം ലോകത്തിന്റെ മുഴുവന്‍ ഏകത്വം പ്രതിപാദിക്കുക എന്ന ലക്ഷ്യം ശ്രീശങ്കരന്‍ എന്ന ദാര്‍ശനികനില്‍ സ്പഷ്ടമായി കാണാവുന്നതാണ്. താന്‍ മാത്രം ശരി എന്നഹങ്കരിച്ചും പരസ്പരം കലഹിച്ചും നില്ക്കുന്ന ലോകജനതയ്‌ക്കുള്ള ഒരേ ഒരു രക്ഷാമാര്‍ഗമായ സര്‍വധര്‍മ്മ സമന്വയത്തിനുള്ള അടിസ്ഥാനം ഈ അദൈ്വത ചിന്ത പ്രചരിപ്പിക്കുക മാത്രമാണുതാനും.

ഈ കാഴ്ചപ്പാടില്‍ ജഗദ്ഗുരുവെന്ന ശങ്കരാചാര്യരുടെ ഉപാധി ഇന്നും അക്ഷുണ്ണമായിത്തന്നെ തുടരുന്നു. കൂടെത്തന്നെ തന്റെ ദാര്‍ശനികചിന്തകൊണ്ടും പ്രൗഢങ്ങളായ രചനകളിലൂടെയും ഹിന്ദുധര്‍മ്മത്തിന് ബലിഷ്ഠമായ അടിത്തറ ഉറപ്പിക്കുക എന്ന മഹത്തായ കാര്യം സാധിച്ചതും അദ്ദേഹം തന്നെയാണ്. എങ്കിലും അദ്ദേഹം സ്ഥാപിച്ച അദൈ്വതം, ഭക്തി സാധനയ്‌ക്ക് അനുയോജ്യമല്ല, എന്നൊരു ധാരണ പൊതുവേ വിദ്വാന്മാര്‍ക്കിടയില്‍ നിലനിന്നു വരുന്നുണ്ട്.

കാരണം ഭക്തിക്ക് ഭക്തനും ഭഗവാനുമെന്ന ദൈ്വതചിന്ത ഒഴിച്ചുകൂടാനാവാത്തതാണല്ലോ. എന്നാല്‍ ആത്യന്തിക സത്യത്തെപ്പറ്റിയുള്ള ദാര്‍ശനിക ചിന്തയ്‌ക്കൊന്നും സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അവിടെ സമസ്ത ജീവികള്‍ക്കും താങ്ങും തണലുമായി നില്ക്കുന്ന സര്‍വ്വേശ്വരന്റെ കൃപയ്‌ക്കും അതിനുവേണ്ടി സമര്‍പ്പിതവും ഭക്തിനിഷ്ഠവുമായ ജീവിതചര്യകള്‍ക്കും ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം.

ഒരുസമയത്ത് അദ്ദേഹത്തിന് സഹജാനുഭൂതിയിലൂടെ സ്വന്തം മാതാവിന്റെ ചരമഗതിക്കുള്ള ദിവസങ്ങള്‍ അരികിലെത്തിയെന്ന കാര്യം ഓര്‍മ്മവന്നു. മരണകാലത്ത് അമ്മയ്‌ക്കു സമീപം എത്തി ക്കൊള്ളാമെന്ന വാഗ്ദാനവും മനസ്സില്‍ ഉദിച്ചു. അതോടെ ആ മഹാനുഭാവന്‍ വളരെ വേഗം കാലടിയിലെ കയ്‌പള്ളി ഇല്ലത്ത് എത്തിച്ചേര്‍ന്നു. മാതാവിനെ നേരില്‍ കണ്ടു വണങ്ങി.

കരുണാകലിത ഹൃദയനായി ഹൃദയദ്രവീകരണസമര്‍ത്ഥങ്ങളായ അഞ്ച് ശ്ലോകങ്ങള്‍ ചൊല്ലി സ്തുതിച്ചുകൊണ്ട് ആ മഹാപുരുഷന്‍ മാതൃപാദങ്ങളില്‍ വീണു നമസ്‌കരിച്ചു. നിരാഭരണ രമണീയങ്ങളായ ഈ ശ്ലോകങ്ങളാണ് ‘മാതൃപഞ്ചകം’ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്. സംസ്‌കൃതത്തിലെന്നല്ല, ഒരു ഭാഷയിലും ഇതേപോലെ ഒരു മാതൃസ്തുതി ഇന്നുവരെ ആരും രചിച്ചിട്ടില്ല.

Tags: mythology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരിസ്ഥിതിദര്‍ശനം: പുരാണേതിഹാസങ്ങളിലെ പരിസ്ഥിതിദര്‍ശനം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.