Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“മൂന്ന് വട്ടം ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇക്കുറി ശരത് പവാറിന്റെ മരുമകളെ ജയിപ്പിക്കൂ”- ബാരാമതിയില്‍ ശരദ് പവാറിന് നെഞ്ചിടിക്കുന്നു

"മൂന്ന് തവണ നിങ്ങള്‍ ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇത്തവണ ശരത് പവാറിന്റെ മരുമകളെ ബാരാമതിയില്‍ ജയിപ്പിക്കണം." ബാരാമതിയിലെ ജനങ്ങള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത പോരാട്ടം.

Janmabhumi Online by Janmabhumi Online
Apr 11, 2024, 10:41 pm IST
in India
അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (നടുവില്‍) ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ (വലത്ത്)

അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (നടുവില്‍) ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ശരദ് പവാര്‍ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച പവാര്‍ കുടുംബത്തിന്റെ അധികാരകേന്ദ്രമായ ബാരാമതിയില്‍ മകള്‍ സുപ്രിയ സുലെയെ കെട്ടുകെട്ടിക്കാന്‍ ദൃഢനിശ്ചയവുമായി ബിജെപി. ശരദ് പവാര്‍ എന്ന രാഷ്‌ട്രീയ ചാണക്യന്റെ രാഷ്‌ട്രീയജീവിതം അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു എന്‍സിപിയെ നെടുകെ പിളര്‍ന്നത്. അതിന്റെ അന്ത്യമാണ് മകള്‍ സുപ്രിയ സുലെയെ ബാരാമതിയില്‍ തോല്‍പിക്കല്‍.

കഴിഞ്ഞ ദിവസം അജിത് പവാര്‍ പ്രസംഗിച്ചത് ഇങ്ങിനെയാണ്:”മൂന്ന് തവണ നിങ്ങള്‍ ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇത്തവണ ശരത് പവാറിന്റെ മരുമകളെ ബാരാമതിയില്‍ ജയിപ്പിക്കണം.” ബാരാമതിയിലെ ജനങ്ങള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത പോരാട്ടം. “ആദ്യം നിങ്ങള്‍ എന്നെ ജയിപ്പിച്ചു. പിന്നെ ബാരാമതിയില്‍ നിന്നും ശരദ് പവാറിനെ ജയിപ്പിച്ചു. പിന്നീട് മൂന്ന് വട്ടം ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇക്കുറി ശരദ് പവാറിന്റെ മരുമകളെ കൂടി ജയിപ്പിക്കൂ. അതോടെ പവാര്‍ കുടുംബത്തിലെ എല്ലാവരും സന്തുഷ്ടരാകും”.- അജിത് പവാര്‍ പ്രസംഗിച്ചപ്പോള്‍ ബാരാമതിക്കാര്‍ കയ്യടിച്ചു.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഉദ്ധവ് താക്കറെയെ കൂട്ടുപിടിച്ച് അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തിയ ശരദ് പവാര്‍ തന്ത്രം ബിജെപിയ്‌ക്ക് എളുപ്പം മറക്കാന്‍ കഴിയില്ല. ഉദ്ധവ് താക്കറെയ്‌ക്ക് മുഖ്യമന്ത്രിക്കസേര വാഗ്ദാനം ചെയ്താണ് ശരദ് പവാര്‍ ആ ലക്ഷ്യം കൈവരിച്ചത്. ഇപ്പോള്‍ പവാര്‍ കോട്ടയില്‍ സ്വന്തം മകളെ തന്നെ തോല്‍പിച്ച് മധുരപ്രതികാരം ചെയ്യാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനായി ബാരാമതിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നിരിക്കുന്നത് ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ. സ്വന്തം മകളും മരുമകന്റെ ഭാര്യയും ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത് കാണാനുള്ള കരുത്ത് ശരദ് പവാറിന് ഉണ്ടാവില്ല. ബിജെപി ആഗ്രഹിക്കുന്നത് അച്ഛനെ രാഷ്‌ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുകയാണെന്ന് പവാറിന്റെ മകള്‍ സുപ്രിയ സുലെ പറഞ്ഞത് അതിനാലാണ്.

ബാരാമതി പവാര്‍ കുടുംബത്തിലെ വര്‍ഷങ്ങളായി മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത കോട്ടയാണ്. അവിടെയാണ് ബിജെപി പവാര്‍ കുടുംബത്തിലെ തന്നെ ശക്തയായ സ്ത്രീ സ്ഥാനാര്‍ത്ഥിയുമായി കടന്നുവരുന്നത്. ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് ഏക്നാഥ് ഷിന്‍ഡേ ശിവസേന ഗ്രൂപ്പിന്റെയും ബിജെപിയുടെയും പിന്തുണ ഉണ്ട്.

ബാരാമതിയിലെ ഈ തെരെഞ്ഞെടുപ്പ് പോരാട്ടത്തോടെ ശരദ് പവാര്‍ കുടുംബത്തിന്റെ പിളര്‍പ്പ് കൂറെക്കൂടി ആഴത്തിലാക്കും. ഇതാദ്യമായാണ് രണ്ട് പ്രധാന പവാര്‍ കുടുംബാംഗങ്ങള്‍ മുഖാമുഖം ഏറ്റുമുട്ടുന്നത്.

2019ല്‍ സുപ്രിയ സുലെയുടെ പ്രധാന എതിരാളി ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന്‍ രാഹുല്‍ കൂല്‍ ആയിരുന്നു. അന്ന് സുപ്രിയ സുലെ 1,55,774 വോട്ടുകള്‍ക്കാണ് ജയിച്ചത്. പക്ഷെ ഇക്കുറി ശരദ് പവാറിന്റെ മകള്‍ക്ക് പോരാട്ടവും വിജയവും എളുപ്പമായിരിക്കില്ല.

ആരാണ് സുനേത്ര പവാര്‍?
ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ ഭാര്യ എന്നത് മാത്രമല്ല സുനേത്ര പവാറിന്റെ മേല്‍വിലാസം. ഒരിയ്‌ക്കല്‍ ശരദ് പവാറിന്റെ വലം കയ്യും മുന്‍ മഹാരാഷ്‌ട്ര മന്ത്രിയുമായിരുന്ന പദം സിംഗ് പാട്ടീലിന്റെ സഹോദരി കൂടിയാണ് സുനേത്ര. ജൈവകൃഷി, ജൈവവളം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യസന്നദ്ധ സംഘടന നടത്തുന്ന സുനേത്ര ബാരാമതിക്കാര്‍ക്ക് സുപരിചിതയാണ്. ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണമില്ലാത്ത ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കുന്നതിലും സുനേത്ര പവാര്‍ മുന്‍കയ്യെടുക്കുന്നു. വിദ്യാപ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ട്രസ്റ്റി കൂടിയാണ്. ഫ്രാന്‍സില്‍ നടന്ന ലോക വ്യവസായസംരംഭക ഫോറത്തില്‍ പങ്കെടുത്തിട്ടുണ്ട്.

2019ല്‍ സുപ്രിയ സുലെയോട് തോല്‍വി ഏറ്റുവാങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന്‍ കുലിനെ സുനേത്ര പവാര്‍ കണ്ടിരുന്നു.

ബാരാമതി- ശരദ് പവാര്‍ കോട്ട
1967ല്‍ ആണ് ബാരമതി നിയോജകമണ്ഡലത്തില്‍ നിന്നും ശരദ് പവാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1972,1978, 1980, 1985, 1990 വര്‍ഷങ്ങളില്‍ ശരദ് പവാര്‍ ജയിച്ചു. ഇതേ ബാരാമതി ലോക് സഭാ മണ്ഡലത്തിലും ശരദ് പവാര്‍ 1984,1996, 1998,1999, 2004 വര്‍ഷങ്ങളില്‍ ജയിച്ചു. 2009,2014,2019 വര്‍ഷങ്ങളില്‍ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ നിന്നും സുപ്രിയ സുലെ വിജയിച്ചു. അജിത് പവാര്‍ ബാരാമതി നിമയസഭാ മണ്ഡലത്തില്‍ നിന്നും ഏഴ് തവണ എംഎല്‍എ ആയി ജയിച്ചു. ഇപ്പോള്‍ സിറ്റിംഗ് എംഎല്‍എ ആണ് അജിത് പവാര്‍.

Tags: Modiyude GuaranteePawar familySunetra Pawar#Modiagain2024Sharad Pawarsupriya suleBaramati
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരദ് പവാറും പാര്‍ട്ടിയും അപ്രസക്തം

News

‘എവിടെയെങ്കിലുംവച്ച് നിര്‍ത്തേണ്ടിവരും’; സജീവരാഷ്‌ട്രീയത്തില്‍നിന്ന് വിരമിക്കല്‍ സൂചന നല്‍കി ശരദ് പവാര്‍

ബോംബെ സ്ഫോടനപരമ്പരയ്ക്ക് മുമ്പുള്ള അബു സലിം (ഇടത്ത്) അബു സലിമിനെ ദല്‍ഹിയില്‍ നിന്നും നാസിക്ക് ജയിലേക്ക് കൊണ്ടുപോകും വഴി മന്‍മദ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുന്നു.ചുവന്ന ഷര്‍ട്ടിട്ടയാള്‍ അബു സലിം (വലത്ത്)
India

257 പേര്‍ കൊല്ലപ്പെട്ട 1993 മുംബൈ സ്ഫോടനപരമ്പര: പ്രതി അബു സലിമിനെ ദല്‍ഹിയില്‍ നിന്നും നാസിക്കിലേക്ക് കൊണ്ടുവന്നു

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

India

അഭ്രപാളികളിലെ താരങ്ങൾ മാത്രമല്ല വലുത് , ഓട വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളും മോദിജിയുടെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു ; ഇതാണ് നരേന്ദ്ര ഭാരതം

പുതിയ വാര്‍ത്തകള്‍

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies