Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയെ സ്വഭാവഹത്യചെയ്യാന്‍ ശ്രമിച്ചത് ആറ് വട്ടം; വേട്ടയാടി മതിയാവാതെ സിപിഎം

കരുവന്നൂരില്‍ സാധാരണക്കാരുടെ കോടിക്കണക്കായ നിക്ഷേപം കൊള്ളയടിച്ച സിപിഎമ്മിനെതിരെ പദയാത്ര നടത്തിയതിന് സുരേഷ് ഗോപി നേരിടേണ്ടിവന്നത് ആറോളം വലിയ സ്വഭാവ ഹത്യാ ശ്രമങ്ങള്‍. ഇതേ തുടര്‍ന്ന് നടനെതിരെ സൈബര്‍ ലിഞ്ചിംഗും നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 07:35 pm IST
in Kerala

തിരുവനന്തപുരം: കരുവന്നൂരില്‍ സാധാരണക്കാരുടെ കോടിക്കണക്കായ നിക്ഷേപം കൊള്ളയടിച്ച സിപിഎമ്മിനെതിരെ പദയാത്ര നടത്തിയതിന് സുരേഷ് ഗോപി നേരിടേണ്ടിവന്നത് ആറോളം വലിയ സ്വഭാവ ഹത്യാ ശ്രമങ്ങള്‍. ഇതേ തുടര്‍ന്ന് നടനെതിരെ സൈബര്‍ ലിഞ്ചിംഗും നടന്നു.

ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സുരേഷ് ഗോപിയ്‌ക്കെതിരെ ഉയര‍ുന്ന പുതുച്ചേരി വാഹന നികുതി വെട്ടിപ്പ് കേസ്. കേസുമായി മുന്നോട്ട് പോകുമെന്നും തന്നെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും തനിക്കെതിരായ എല്ലാ കേസുകളുടെ വേട്ടയാടലുകള്‍ ആണെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ താന്‍ നടന്നതിനും തന്റെ പേരില്‍ കേസ് കൊടുത്തെന്നും സുരേഷ് ഗോപി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയെ സ്വഭാവ ഹത്യ ചെയ്യാന്‍ ഇടത് പക്ഷ കേന്ദ്രങ്ങള്‍ കൊണ്ടുവന്ന ദുരാരോപണങ്ങള്‍ ഇതൊക്കെ:

1) സുരേഷ് ഗോപി ലൈംഗികോദ്ദേശ്യത്തോടെ സമീപിച്ചു എന്ന പേരില്‍ കൊടുത്ത വ്യാജപരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. മീഡിയവണ്ണില്‍ പ്രവര്‍ത്തിക്കുന്ന ലേഖികയാണ് കേസ് നല്‍കിയത്. (ലക്ഷ്യം സുരേഷ് ഗോപി സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളെന്ന് വരുത്തിത്തീര്‍ക്കല്‍)

2) പാലയൂര്‍പള്ളി ശിവക്ഷേത്രമാണെന്ന് ഏതോ ഹിന്ദു നേതാവ് പ്രസ്താവന നടത്തിയതിന് സുരേഷ് ഗോപി മറുപടി പറയണമെന്ന മാധ്യമം,ദേശാഭിമാനി, തൃശൂര്‍ സിപിഎം എന്നിവരുടെ ആവശ്യം (ലക്ഷ്യം: ഇതുവഴി ക്രിസ്ത്യന്‍ വോട്ടര്‍മാരെ സുരേഷ് ഗോപിയില്‍ നിന്നും അകറ്റല്‍)

3) തൃശൂരില്‍ സെന്‍റ് ലൂര്‍ദ്ദ് പള്ളിയില്‍ സുരേഷ് ഗോപി മാതാവിന് നല്‍കിയ കിരീടത്തില്‍ സ്വര്‍ണ്ണം കുറവാണെന്നും ചെമ്പുണ്ടെന്നും ഉള്ള പ്രചാരണം (ലക്ഷ്യം: സുരേഷ് ഗോപിയുടെ സ്വഭാവഹത്യ നടത്തല്‍. ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ നിന്നും അകറ്റല്‍)

4) തൃശൂരില്‍ സെന്‍റ് ലൂര്‍ദ്ദ് പള്ളിയില്‍ സുരേഷ് ഗോപി മാതാവിന് നല്‍കിയ സ്വര്‍ണ്ണക്കിരീടം താഴെ വീണുവെന്ന പ്രചാരണം (ഇത് ഒരു വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടര്‍ ഒപ്പിച്ച പണിയാണെന്ന് പിന്നീട് തെളിഞ്ഞു. ലക്ഷ്യം: മാതാവുപോലും സുരേഷ് ഗോപിയുടെ സമ്മാനം നിരസിച്ചുവെന്ന പ്രചാരണം അഴിച്ചുവിടുക വഴി സുരേഷ് ഗോപിയുടെ സ്വഭാവ ഹത്യ നടത്തല്‍. ക്രിസ്ത്യന്‍ വോട്ടര്‍മാരെ സുരേഷ് ഗോപിയില്‍ നിന്നും അകറ്റല്‍)

5) ആ ഗോപിയല്ല ഈ ഗോപി: കലാമണ്ഡലം ഗോപിയാശാന്റെ അനുഗ്രഹം സുരേഷ് ഗോപി തേടിയെന്നും പത്മഭൂഷണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചെന്നും ആരോപണം. പല പ്രമുഖ വ്യക്തികളും സുരേഷ് ഗോപിയ്‌ക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുരാജ് ഫെയ് സ് ബുക്കില്‍. (ലക്ഷ്യം: മോശം ആളായി ചിത്രീകരിക്കുക വഴി സുരേഷ് ഗോപിയെ സ്വഭാവഹത്യ ചെയ്യല്‍. എന്നാല്‍ പിന്നീട് കലാമണ്ഡലം ഗോപി തന്നെ സുരേഷ് ഗോപിയെ ക്ഷണിക്കുകയും സുരേഷ് ഗോപിയ്‌ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാമെന്ന് പ്രസ്താവിക്കുകയും ചെയ്തു. താന്‍ തന്നെയാണ് പത്മഭൂഷണ്‍ വാങ്ങിത്തരാന്‍ സുരേഷ് ഗോപിയോട് അഭ്യര്‍ത്ഥിച്ചതെന്നും എന്നാല്‍ തന്നെക്കൊണ്ടാവില്ല എന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞെന്നും കലാമണ്ഡലം ഗോപി പിന്നീട് വിശദീകരിച്ചു. മകന്‍ രഘുരാജ് സുരേഷ് ഗോപിയെ ആക്രമിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. ഇടത് പക്ഷത്തിന്റെ സ്വാധീനത്താലാണ് രഘുരാജിന് ജോലി ലഭിച്ചിരിക്കുന്നതെന്നും തെളിഞ്ഞു)

6) ആല്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം: ആര്‍എല്‍വി രാമകൃഷ്ണനെപ്പോലുള്ള കറുത്തവര്‍ മോഹിനിയാട്ടം കളിച്ചാല്‍ ഭംഗിയുണ്ടാവില്ലെന്നും വെളുത്തവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടം കളിക്കണമെന്നും ഉള്ള കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. ഇതേ തുടര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തന്റെ ക്ഷേത്രത്തില്‍ രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിക്കണമെന്ന് സുരേഷ് ഗോപി ക്ഷണിച്ചു. എന്നാല്‍ സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍. രാമകൃഷ്ണന്‍ തന്റെ ക്ഷേത്രത്തില്‍ വരാമെന്ന് സമ്മതിച്ചതാണെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സുരേഷ് ഗോപി. പിന്നീട് കള്ളി വെളിച്ചത്തായി. സുരേഷ് ഗോപിയുടെ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കില്ലെന്ന് ഇടത് കേന്ദ്രങ്ങള്‍ ആര്‍എല്‍വി രാമകൃഷ്ണന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രസ്താവന നടത്തിക്കുകയായിരുന്നു. അറിയപ്പെടുന്ന ഇടത്പക്ഷ പ്രവര്‍ത്തകനാണ് രാമകൃഷ്ണന്‍. ഇത് പിന്നീട് രാമകൃഷ്ണന്‍ തന്നെ തുറന്നുപറഞ്ഞു. ( ലക്ഷ്യം: സുരേഷ് ഗോപിയുടെ സ്വഭാവഹത്യ നടത്തല്‍)

Tags: sureshgopiSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansModiyude GuaranteeLokSabhaElections2024Modiagain2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേതാമേനോന്‍, ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി, അന്‍സിബയുടെ രാജി സ്വീകരിച്ചു

മുഖ്യമന്ത്രി പദം കെ സി ഉറപ്പിച്ചോ ? ചീഫ് സെക്രട്ടറിയോട് ഇടപെടല്‍ ആവശ്യപ്പെട്ടുളള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

മമത ബാനർജിയെ വീണ്ടും ബംഗാളിന്റെ മുഖ്യമന്ത്രിയാക്കണം ; മോദിയ്‌ക്കും, ബിജെപിയ്‌ക്കുമെതിരെ ബംഗ്ലാദേശിൽ ജിഹാദികളുടെ പ്രതിഷേധ പ്രകടനങ്ങൾ

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

വാട്സ്ആപ്പിൽ വന്ന വിവാഹക്ഷണക്കത്ത് തുറന്നു; വ്യവസായിക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.