ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാഹനങ്ങളുടെ വാടക നല്‍കിയില്ല. യുപി ബുലന്ദ്ഷറിലെ 25ഓളം ഡ്രൈവര്‍മാരാണ് കബളിപ്പിക്കപ്പെട്ടത്. ഡിസംബറിലായിരുന്നു യാത്ര. ജോലിക്ക് കൂലി ആവശ്യപ്പെട്ടവരെ പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും ഡ്രൈവര്‍മാര്‍ പറഞ്ഞു.
മൂന്ന് മാസം മുന്‍പ് ദല്‍ഹിയിലെ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാരായ മനോജ് കുമാറിന്റെയും അനില്‍ കൗശികിന്റെയും നിര്‍ദേശപ്രകാരമാണ് ട്രക്കുകളുമായി യാത്രയില്‍ പങ്കെടുത്തത്. ലക്ഷക്കണക്കിന് രൂപയാണ് ലഭിക്കാനുള്ളത്. വിഷയത്തില്‍ കോടതിയെ സമീപിക്കും, ട്രാന്‍സ്പോര്‍ട്ട് കമ്പനി മാനേജര്‍ ഉദയ്സിങ്ങ് പറഞ്ഞു. ഓരോ ഡ്രൈവര്‍മാര്‍ക്കും ട്രക്കുകളുടെ വാടകയും കൂലിയുമായി ഒന്നു മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ലഭിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: