പൂക്കോട്: മകന് താമസിച്ചിരുന്ന മുറി, ഉപയോഗിച്ചിരുന്ന കട്ടില് എന്നിവയെല്ലാം കണ്ടപ്പോള്‍ ജയപ്രകാശ് അറിയാതെ വിതുമ്പി. ഇവിടെ വരണമെന്ന് കരുതിയതല്ല, പക്ഷെ വയനാട്ടില്‍ വന്നപ്പോള്‍ ഇവിടം ഒന്നു കൂടി കാണമെന്ന് തോന്നിപ്പോയി… മുണ്ടുകൊണ്ട് കണ്ണുകള്‍ തുടച്ച് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ഇന്നലെ പത്രികാ സമര്‍പ്പണത്തിന് എത്തിയ രാഹുലിനെ കണ്ട് കാര്യങ്ങള്‍ പറയാനാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐക്കാര്‍ തല്ലിച്ചതച്ച് കെട്ടിത്തൂക്കിക്കൊന്ന സിദ്ധാര്‍ത്ഥന്റെ അച്ഛന് എത്തിയത്.
രാഹുലിനെ കണ്ട് മടങ്ങുമ്പോള്‍ മകന് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഒന്നു കൂടി കാണണമെന്ന് തോന്നി. അവിടെത്തി മുറി കണ്ടു, സിദ്ധാര്‍ത്ഥന്റെ കട്ടിലില്‍ ഇരുന്നു. മുറിയിലെയും നടുത്തളത്തിലെയും ചിത്രങ്ങള്‍ പകര്‍ത്തി. കഴിഞ്ഞവര്‍ഷം മകനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഇവിടെ എത്തിയ കാര്യവും ജയപ്രകാശ് ഓര്‍മിച്ചു. അന്ന് വരവ് സന്തോഷകരമായിരുന്നു അദ്ദേഹം പറഞ്ഞു. സിദ്ധാര്ത്ഥന് കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടം സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: