Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎംആര്‍എല്ലിന് ഖനന അനുമതി; മൈനിങ് വകുപ്പ് ഫയല്‍ പൂഴ്‌ത്തി, ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 01:15 pm IST
in Kerala

തിരുവനന്തപുരം: ആലപ്പുഴയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന് ഖനന അനുമതി നല്‍കിയ ഫയലുകള്‍ പൂഴ്‌ത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. ഖനനവുമായി ബന്ധപ്പെട്ട് വിവരാവകാശം വഴി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയിലാണ് ഫയല്‍ പുഴ്‌ത്തിയെന്ന് വ്യക്തമാകുന്നത്. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം 20 വര്‍ഷം മുമ്പുള്ള ഫയല്‍ വളരെ പ്രയാസപ്പെട്ട് കണ്ടെത്തിയെന്ന വിചിത്ര വാദവും. ഉയര്‍ന്ന ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ മറുപടിയെങ്കിലും ലഭിച്ചത്.

സിഎംആര്‍എല്ലിന് ഖനനം നടത്തുന്നതിലേക്ക് മൈനിങ് ലീസ് അനുവദിച്ച വര്‍ഷവും തീയതിയും, എത്ര ഹെക്ടര്‍ ഭൂമിയിലാണ് ഖനനം നടത്താന്‍ അനുമതി നല്‍കിയത്, ഖനനം നടത്തുന്ന ഭൂമി ഏത് വിഭാഗത്തില്‍പ്പെട്ടതാണ്, അത് ലീസ് ഉടമയുടെ ഭൂമിയാണെങ്കില്‍ അത് സംബന്ധിച്ച വിവരം, സര്‍ക്കാര്‍ ഭൂമിയാണോ സ്വകാര്യവ്യക്തികളുടെ ഭൂമിയാണോ ഇതില്‍ ഏതാണ്, നാളിതുവരെ റോയല്‍റ്റി ഇനത്തില്‍ സിഎംആര്‍എല്‍ നല്‍കിയിട്ടുള്ള തുക, മെട്രിക് ടണ്ണിന് എത്ര രൂപയാണ് റോയല്‍റ്റി, എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം ഇതുവരെ നടത്തിയിട്ടുണ്ട്, ഖനനം ആരംഭിക്കുന്നതിനു മുമ്പ് ലീസ് ഏരിയയില്‍ ഏത്ര മെട്രിക് ടണ്‍ നിക്ഷേപം ഉണ്ടായിരുന്നു തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉന്നയിച്ചത്. മറുപടി ലഭിക്കേണ്ട കാലാവധി ആയിട്ടും വകുപ്പ് മൗനം പാലിച്ചു. തുടര്‍ന്ന് വിവരാവകാശ അപ്പീല്‍ അധികാരി കിഷോര്‍ എം.സിക്ക് പരാതി നല്‍കി.

ഇതോടെ ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ജിയോളജി വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ട് ശോഭ ഇ.ടി. ഒറ്റ വരിയില്‍ വിചിത്രമായ മറുപടി നല്‍കി. സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ മിനറല്‍ സാന്‍ഡ് ഖനനത്തിന് മൈനിങ് ലീസ് നല്‍കിയതായി ഫയലില്‍ കാണാന്‍ കഴിയുന്നില്ല. കൂടാതെ 20 വര്‍ഷം പഴക്കമുള്ള ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിന് കാലതാമസം നേരിട്ടതു കൊണ്ടാണ് മറുപടി നല്‍കാന്‍ താമസിച്ചതെന്നും കിഷോര്‍ എം.സിയ്‌ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ കരിമണല്‍ ഖനന അഴിമതി ഫയല്‍ പൂഴ്‌ത്തി വച്ചിരിക്കുന്നുവെന്ന് വ്യക്തം. അപ്പീല്‍ അധികാരിക്ക് പരാതി നല്‍കിയില്ലെങ്കില്‍ ഫയല്‍ കണ്ടെത്താനുള്ള നടപടികള്‍ പോലും ഉണ്ടാകുമായിരുന്നില്ല.

സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ മിനറല്‍ സാന്‍ഡ് ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല എന്ന മറുപടി നല്‍കിയതിനാല്‍ മറ്റ് ചോദ്യങ്ങളില്‍ നിന്ന് വകുപ്പ് തടിയൂരുകയും ചെയ്തു. എന്നാല്‍ നാളിതുവരെ എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം നടത്തിയെന്ന പൊതുവായ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. അനുമതി നല്‍കുന്നതിന്റെ ഇരട്ടിയിലധികം ഖനനമാണ് നടക്കുന്നതെന്ന് ആരോപണം ഇപ്പോഴും നില നില്‍ക്കെയാണ് എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം നടത്തിയെന്ന വിവരം വകുപ്പും മറച്ച് വയ്‌ക്കുന്നത്.

Tags: cmrl companyblack sand miningMining and Geology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Thiruvananthapuram

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങാൻ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്: ശോഭ സുരേന്ദ്രൻ

Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട്; കരിമണൽ കമ്പനി ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്, ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം

Kerala

വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി: കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജിയോളജി വകുപ്പുമായി ചർച്ച നടത്തും

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.