Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അദ്ധ്യയന വര്‍ഷം അവസാനിച്ചു; തസ്തിക നിര്‍ണയം നടന്നില്ല, റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായി

കാലാവധി അവസാനിക്കുന്ന റാങ്കു ലിസ്റ്റുകളിലെ ഉയര്‍ന്ന പ്രായ പരിധിയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നമാണ് സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും തലതിരിഞ്ഞ നയത്തിലൂടെ ഇല്ലാതായത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Mar 28, 2024, 05:42 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: സംസ്ഥാനത്തെ സ്‌കൂളുകളിലെ അദ്ധ്യയന വര്‍ഷം ഇന്നലെ അവസാനിച്ചിട്ടും ജൂലായ് മാസത്തില്‍ പൂര്‍ത്തിയാകേണ്ട തസ്തിക നിര്‍ണയം നടന്നില്ല. പിഎസ്‌സി പരീക്ഷ എഴുതി വിവിധ അദ്ധ്യാപക റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടി ജോലി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് ഇതോടെ അവസരം നഷ്ടമായി. കാലാവധി അവസാനിക്കുന്ന റാങ്കു ലിസ്റ്റുകളിലെ ഉയര്‍ന്ന പ്രായ പരിധിയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നമാണ് സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും തലതിരിഞ്ഞ നയത്തിലൂടെ ഇല്ലാതായത്.

എയ്ഡഡ് സ്‌കൂളുകളിലും സമാന സാഹചര്യമാണ്. പുതിയ അദ്ധ്യാപക തസ്തികയ്‌ക്കാവശ്യമായ വിദ്യാര്‍ത്ഥികളുണ്ടെന്നിരിക്കെ ജൂണ്‍ മാസം തന്നെ അദ്ധ്യാപക തസ്തികയിലേക്ക് പണം നല്കി ജോലിയില്‍ പ്രവേശിച്ചവര്‍ ഒരു അദ്ധ്യയന വര്‍ഷം മുഴുവന്‍ ജോലി ചെയ്ത് കൂലിയില്ലാതെ ഇന്നലെ പടിയിറങ്ങി.

കുട്ടികള്‍ അധികമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലും പുതിയ തസ്തികകളില്‍ പലയിടങ്ങളിലും ദിവസ വേതനക്കാരെ നിയമിച്ചിരുന്നു. ചില സ്‌കൂളുകളില്‍ പിടിഎയും മറ്റും പണം നല്കി അദ്ധ്യാപകരെ സഹായിച്ചെങ്കിലും പലയിടത്തും പണം നല്കാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അദ്ധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ജോലി മതിയാക്കി. ഇത്തവണത്തെ കണക്കെടുപ്പില്‍ തീരുമാനമില്ലാത്തതിനാല്‍ തന്നെ അടുത്ത വര്‍ഷത്തെ പുതിയ കുട്ടികളെവച്ചു കണക്കെടുത്താല്‍ ഈ വര്‍ഷം ഉണ്ടായിരുന്ന തസ്തിക ഉണ്ടാവുമെന്ന് യാതൊരുറപ്പുമില്ലാത്ത സ്ഥിതിയാണ്.

കെഇആര്‍ ഭേദഗതി ചെയ്തപ്പോള്‍ ജൂണ്‍ മാസം തൊട്ട് തന്നെ ആവശ്യമായ തസ്തികകളില്‍ നിയമനം നടത്താന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തസ്തിക നിര്‍ണയം നടക്കാത്തതിനാല്‍ ഒരദ്ധ്യയന വര്‍ഷം കഴിഞ്ഞിട്ടും പുതിയ സ്ഥിരം നിയമനങ്ങളൊന്നും നടന്നില്ല.

താഴെത്തട്ടിലുള്ള പരിശോധന പൂര്‍ത്തിയാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് തയാറാക്കിയിട്ട് മൂന്നുമാസമായി. അദ്ധ്യയന വര്‍ഷം തുടങ്ങി ആറാം പ്രവൃത്തിദിനത്തില്‍ കുട്ടികളുടെ കണക്കെടുക്കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് ജൂലായ് 15 നുള്ളില്‍ തസ്തിക നിര്‍ണയിച്ചാല്‍ മാത്രമേ അധ്യാപകര്‍ക്ക് ശമ്പളം നല്കാവൂ എന്നാണ് നിയമം.

ആറാം പ്രവൃത്തിദിനത്തില്‍ കണക്കെടുപ്പും പിന്നീട് ഡിഇഒ, ഡിഡി തലങ്ങളിലുള്ള പരിശോധനയുമൊക്കെ പൂര്‍ത്തിയാക്കി ഡിസംബറില്‍ റിപ്പോര്‍ട്ട് നല്കി. ആധാര്‍ പ്രശ്‌നം തീര്‍ക്കാനടക്കം സമയം നല്കി. എന്നാല്‍ തസ്തിക നിര്‍ണയം മാത്രം നടന്നില്ല.

ഇല്ലാതാവുന്നത്ര തസ്തികകള്‍ ഇത്തവണ പുതുതായി വേണ്ടാത്തതിനാല്‍ സര്‍ക്കാരിന് സാമ്പത്തികഭാരമില്ലായിരുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒരൊറ്റ തസ്തിക പോലും പുതുതായി അനുവദിക്കാതെ നിയമന നിരോധനമാണ് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഇന്നലെ അവസാനിച്ച അദ്ധ്യയന വര്‍ഷം നടപ്പിലാക്കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് 31 കഴിയുന്നതോടെ ഈ തസ്തികകള്‍ക്ക് സാധുതയില്ലാതാവും.

എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സര്‍ക്കാരും ആയിരക്കണക്കിന് നിയമനങ്ങള്‍ പിഎസ്‌സി വഴി നടത്തിയെന്ന് അവകാശപ്പെടുന്ന ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും വിദ്യാഭ്യാസ മേഖലയിലെ തസ്തിക നിര്‍ണയം നടക്കാത്തതിനെ കുറിച്ച് തികഞ്ഞ മൗനത്തിലാണ്.

Tags: Kerala Public Sevice Commission
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

Career

വിവിധ തസ്തികളിലേക്ക്‌ പിഎസ്‌സി അപേക്ഷകള്‍ ക്ഷണിച്ചു

Kerala

പിഎസ്‌സിയുടെ പേരോ ഔദ്യോഗിക മുദ്രയോ ദുരുപയോഗം ചെയ്യുന്നത് കുറ്റകരം

Kerala

അസിസ്റ്റന്റ് സര്‍ജന്‍: പിഎസ്‌സി ചുരുക്കപട്ടിക വെട്ടിക്കുറച്ചു

Kerala

പിഎസ്‌സിയുടെ കനിവ് കാത്ത് ഡിഎല്‍എഡ് വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

വിധവയുടെ ചെക്ക് കൈക്കലാക്കി കള്ളയൊപ്പിട്ട് 25 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമം: ഭര്‍തൃസുഹൃത്ത് പിടിയില്‍

ഹണി ട്രാപ്പ്: യുവാവിന്റെ 60 ലക്ഷവും 61 പവനും തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

നടി പാര്‍വ്വതിയെ വളഞ്ഞിട്ടാക്രമിച്ച് ഇടത് പക്ഷം; സജിചെറിയാനും വിധുവിന്‍സെന്‍റും ചൊടിച്ചു, കൂടെക്കൂടി മാലാ പാര്‍വ്വതിയും

ആലപ്പുഴയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം തുടങ്ങി പൊലീസ്

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies